• തൊടുപുഴ: കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്‍റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. മക്കൾ: അപ്പു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്‍റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു (അസോസ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ.


  • അമൃതപുരി: ആയുർവേദ ചികിത്സാ വിദഗ്ധൻ കോട്ടയം നാട്ടകം അയ്യപ്പൻ മേടയിൽ ഡോ.മറ്റക്കര രാമചന്ദ്രൻ നായർ (92) അമൃതപുരിയിൽ അന്തരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിൽ ( ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ) നിന്ന് സീനിയർ ആയുർവേദ ഫിസിഷ്യനായി റിട്ടയർ ചെയ്ത ഇദ്ദേഹം  അമൃത മെഡിക്കൽ മിഷൻ ഓഫ് ആയുർവേദയിൽ ചീഫ് ഫിസിഷ്യനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗ രത്ന ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരേക്കാലമായി അമൃതപുരി ആശ്രമത്തിലെ അന്തേവാസിയാണ്. സംസ്ക്കാരം അമൃതപുരി ആശ്രമത്തിൽ നടത്തി. ഭാര്യ: പത്മിനി രാമചന്ദ്രൻ. മക്കൾ: സിന്ധു ഹരി, സന്ദീപ് ആർ ചന്ദ്രൻ. മരുമക്കൾ: പരേതനായ കെ.ജി ഹരികുമാർ , മഞ്ജു. 



  • ഏറ്റുമാനൂർ : വടക്കേനട രാജ്നിവാസിൽ രാമകൃഷ്ണൻ നായരുടെ  (റിട്ട എച്ച്.എം) ഭാര്യ കെ.എസ്.ഇ.ബി റിട്ട സീനിയർ സൂപ്രണ്ട് വി.കെ. സേതു ഭായി (81) അന്തരിച്ചു. മക്കൾ : രാജേഷ്.ആർ (കെ.എസ്.ഇ .ലിമിറ്റഡ്), രാജീവ് ആർ (ഷിൻ വ, ഡൽഹി), മരുമക്കൾ : ഗംഗ ആർ. (ഏറ്റുമാനൂരപ്പൻ കോളേജ്), രശ്മി (ഷിൽ വ, ഡൽഹി). സംസ്ക്കാരം ഇന്ന് (7/1/23) 3 ന് വീട്ടുവളപ്പിൽ.



  • ഏറ്റുമാനൂർ: കല്പന കോട്ടേജിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ലീല ആർ നായർ,(84) അന്തരിച്ചു. മക്കൾ: ഡോ.ആർ.രാധാകൃഷ്ണൻ (പ്രൊഫസർ & ഡീൻ, മംഗളം എൻജിനിയറിംഗ്‌ കോളേജ്, ഏറ്റുമാനൂർ), അഡ്വക്കേറ്റ് ലേഖ സുരേഷ്, മിനിമോൾ.ആർ (അദ്ധ്യാപിക, അക്കര സ്കൂൾ കാവിശ്ശേരി), മരുമക്കൾ: ശൈല രാധാകൃഷ്ണൻ (ഓണം തുരുത്ത്), ജി.സുരേഷ്കുമാർ (ന്യൂ ഇൻഡ്യാ അഷ്വറൻസ്, ഏറ്റുമാനൂർ) എം. ശ്രീകുമാർ (റിട്ട. ഐ.ടി. ഐ., കഞ്ചിക്കോട്). ശവസംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 3ന് ഇന്ദീവരം വീട്ടുവളപ്പിൽ.



  • വത്തിക്കാൻ: പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) ദിവംഗതനായി. വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

    കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്.

    1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്സിംഗറിന്‍റെ ജനനം. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗര്‍ സീനിയറിന്‍റെയും മരിയയുടെയും മൂന്നാമത്തെ മകനായിരുന്നു ജോസഫ് റാറ്റ്സിംഗര്‍.

    സാല്‍സ്ബര്‍ഗില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ട്രോണ്‍സ്റ്റീന്‍ ഗ്രാമത്തിലാണ് ജോസഫ് റാറ്റ്‌സിംഗര്‍ ബാല്യ, കൗമാരങ്ങള്‍ ചെലവഴിച്ചത്. 1941-ല്‍ പതിനാലാം വയസില്‍, ജോസഫ് റാറ്റ്‌സിംഗര്‍, നാസി യുവ സംഘടനയായ ഹിറ്റ്ലര്‍ യൂത്തില്‍ അംഗമായി. അക്കാലത്ത് ജര്‍മനിയില്‍ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റ്ലര്‍ യൂത്തില്‍ പ്രവര്‍ത്തിച്ചിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.

    കുര്‍ബാന അര്‍പ്പിച്ചതിന് വൈദികനെ നാസികള്‍ ആക്രമിക്കുന്നത് ഉള്‍പ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു വളര്‍ന്ന ജോസഫ്,1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.

    എണ്‍പതു വര്‍ഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം. അതേ വര്‍ഷം ജൂണ്‍ 27-ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്‌സിംഗറെ കര്‍ദിനാളായി ഉയര്‍ത്തി.

    1981 നവംബര്‍ 25-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്ത്ര കമ്മീഷന്‍റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍റെയും പ്രസിഡന്‍റായും നിയമിച്ചു.

    1998 നവംബര്‍ ആറിന് കര്‍ദിനാള്‍ സംഘത്തിന്‍റെ വൈസ് ഡീനായും 2002 നവംബര്‍ 30ന് ഡീനായും ഉയര്‍ത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മരണത്തെത്തുടര്‍ന്ന് 2005 ഏപ്രില്‍ 19 ന് എഴുപത്തെട്ടാം വയസില്‍ 265-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ഫെബ്രുവരി 28-ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്സായി. അദ്ദേഹത്തിന്‍റെ അവിവാഹിതയായിരുന്ന സഹോദരി മരിയ 1991 ലും സഹോദരന്‍ ഫാ. ജോര്‍ജ് റാറ്റ്സിംഗര്‍ 2020 ജൂലൈ ഒന്നിനും അന്തരിച്ചു.



  • കോട്ടയം: കാരാപ്പുഴ ശ്രീനിലയത്തിൽ ഭവാനിയമ്മ (87) അന്തരിച്ചു. പരേതനായ തവിൽ വിദ്വാൻ ആറന്മുള ഗോവിന്ദൻകുട്ടിയുടെ ഭാര്യയാണ്.
    മക്കൾ: പരേതയായ വിജയലക്ഷ്മി.ബി , ജി.കൃഷ്ണകുമാർ (എംഡി, ജയ്പീ അലോയ്‌സ് ആൻഡ് സ്റ്റീൽസ്, കോയമ്പത്തൂർ), ആറന്മുള ജി  ശ്രീകുമാർ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌), ജി.സുരേഷ് കുമാർ (ന്യൂ ഇന്ത്യ അഷുറൻസ്, ഏറ്റുമാനൂർ), ശ്രീലത. ബി (റിട്ട. ഹെൽത്ത്‌ സർവീസ് ഡിപ്പാർട്മെന്റ്), സന്തോഷ്‌ കുമാർ.ജി (ആർ എൽ വി കോളേജ്,തൃപ്പൂണിത്തുറ)
    മരുമക്കൾ:  ഗോപാലകൃഷ്ണൻ നായർ (നീലംപേരൂർ), അംബിക ദേവി (രാമങ്കരി), ശ്രീലത ശ്രീകുമാർ (കുമ്മനം), ദിലീപ് ചന്ദ്രൻ (തിരുവല്ല), അഡ്വ. ലേഖ സുരേഷ് (ഏറ്റുമാനൂർ), ബിന്ദു സന്തോഷ്‌ കുമാർ (സതേൺ റെയിൽവേ, വർക്കല)
    സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് കാരാപ്പുഴ ശ്രീനിലയം വീട്ടുവളപ്പിൽ.
  • *ആദരാഞ്ജലികൾ*

    കള്ള്ഷാപ്പ് ലൈസന്‍സീസ് അസോസിയേഷന്‍ സംസ്ഥാനസമിതി അംഗവും മലപ്പുറം  പെരിന്തൽമണ്ണ SPARK GROUP എംഡി യുമായ പെരിന്തൽമണ്ണ പെരിങ്ങത്തറ (ആയിഷ കോംപ്ലക്സിന് പിൻവശം) പി.ജി.മോഹൻ (65) അന്തരിച്ചു.

    പരേതന്‍റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.

    - എം.എസ്.മോഹന്‍ദാസ്

    (സംസ്ഥാവ പ്രസിഡന്‍റ്, TSLA )

    , FKHA യുടെ STATE ഭാരവാഹിയും  ആയിരുന്ന പറക്കോട്ടിൽ നാരായണനുണ്ണിയുടെ മരുമകനും.FKHA STATE SECRATORY പി അജയ് യുടെ സഹദാരിഭർത്താവും , HOTEL MAHENDRAPURI MALAPPURAM, HOTEL SAMRAT EDAKKARA, HOTEL DELETIA VADAKKANCHERI, എന്നീ ഹോട്ടലുകളുടെ ഉടമയും ആയ   ശ്രീ പി. ജി. മോഹനൻ ഇന്ന് രാവിലെ മരണപ്പെട്ട വിവരം  വ്യസനസമേതം അറിയിക്കുന്നു.
    മലപ്പുറം ജില്ല പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിന് പിൻവശം പി.ജി.മോഹൻ (പെരിങ്ങത്തറ) അന്തരിച്ചു.
    65 വയസായിരുന്നു.
    പരേതരായ പെരിങ്ങത്തറ ഗോപാലകൃഷ്ണൻ്റെയും, എസ്.രാധയുടെയും മകനാണ്.
    11.11.22 നാണ് ഭാര്യ മരണപ്പെട്ടത്.
    ഭാര്യ :
    പാറോക്കോട്ടിൽ ഉണ്ണിയുടെ മകൾ അനിത (Late)
    മക്കൾ :
    1. Dr. അശ്വതി മോഹൻ
    2. Dr. ആതിര മോഹൻ
    മരുമക്കൾ :
    1. Dr.എം.ബി.വിനീത് > എറണാകുളം
    2. Dr. സായ്ജിത്ത് > തൃപ്പൂണിത്തറ
    ഇന്ന്
    ( 16.12.22 -  വെള്ളി)
    വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. 

  •  

    ആർപ്പുക്കര: പനമ്പാലം ജയാവിലാസം (തച്ചനാട്ടിൽ) രാമകൃഷ്ണൻ നായർ (77) അന്തരിച്ചു. മക്കൾ: ജയ (കെഎസആർടിസി, കോട്ടയം), മായ, മഞ്ജു. മരുമക്കൾ: പരേതനായ വിനോദ് (കെഎസആർടിസി, കോട്ടയം), ബിജു (സത്യം ട്രേഡേഴ്സ്, പേരൂർ), അനീഷ്. സംസ്കാരം നാളെ രാവിലെ 10.00 മണിക്ക് വീട്ടുവളപ്പിൽ.


  • തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഹാസ്യതാരങ്ങളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. 250ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് കൊച്ചുപ്രേമൻ അഭിനയരംഗത്തെത്തിയത്.

    1979ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമന്‍റെ ആദ്യ സിനിമ. പിന്നീട് 1997ൽ രാജസേനന്‍റെ ദില്ലിവാല രാജകുമാരനിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് ജയരാജ് സംവിധാനം ചെയ്ത് 2003ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.



  • തൊടുപുഴ: ജനയുഗം ഇടുക്കി ബ്യൂറോ ചീഫ്  കരിമണ്ണൂർ കുറുംമ്പാലമറ്റം വട്ടക്കുടിയിൽ ജോമോൻ വി.സേവ്യർ(47) അന്തരിച്ചു. ഭാര്യ: ബിജി ജോമോൻ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത്). മകൻ: വിജയ് ജോമോൻ. സംസ്ക്കാരം ശനി രാവിലെ 10.30ന് വണ്ടമറ്റം സെൻ്റ് ജോർജ് പള്ളിയിൽ. 


  • പാലക്കാട്: ആറു പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി.ആര്‍.ജി.മാത്തൂര്‍ (88) അന്തരിച്ചു. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

    1959 മുതല്‍ പതിനാലു വര്‍ഷം ഭാരതസര്‍ക്കാരിന് കീഴിലുള്ള ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ചശേഷം 1973 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കിര്‍താഡ്‌സിലും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശിയായും പ്രൊഫസറായും, 1987 വരെ കിര്‍താഡ്‌സിന്റെ ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


  • മുംബൈ: നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി  ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു. വ്യായാമത്തിനിടെ മുംബൈയിലെ ജിംനേഷ്യത്തില്‍വച്ച്‌ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

    മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാന്ത് അഭിനയ രംഗത്ത് എത്തുന്നത്. ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു. 2007-ല്‍ ഇന്ത്യന്‍ ടെലി പുരസ്‌കാരം നേടിയിട്ടുണ്ട്.


  • ചെങ്ങന്നൂർ: ശബരിമലയിലെ മുൻ തന്ത്രി മുഖ്യൻ പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം (89) അന്തരിച്ചു. മക്കൾ: കണ്ഠരര് മോഹനര് തന്ത്രി, മല്ലിക നമ്പൂതിരി (തിരുവനന്തപുരം) ദേവിക നമ്പൂതിരി (അങ്കമാലി), കൊച്ചുമക്കൾ: ശബരിമലയിലെ തന്ത്രിയായ കണ്ഠര് മഹേഷ് മോഹനര്, രാഹുൽ ഈശ്വർ, സന്ദീപ് നമ്പൂതിരി, ശ്രീലക്ഷ്മി. സംസ്ക്കാരം പിന്നീട് ചെങ്ങന്നൂർ താഴമൺ മഠത്തിലെ തറവാട്ട് വീട്ടുവളപ്പിൽ. 


  • കല്‍പ്പറ്റ: സോൾട്ട് ആന്‍റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്‍റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. ഭാര്യ: മീനാക്ഷി. മക്കൾ: പുഷ്പ, രാജൻ, മണി, രമ. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. 



  • കൈപ്പുഴ: എസ്ബിടി റിട്ട. മാനേജര്‍ കോട്ടയം കൈപ്പുഴ മുകളേല്‍ (മുണ്ടക്കല്‍) എം.സി.തോമസ് (തോമാച്ചായന്‍ - 86) അന്തരിച്ചു. ഭാര്യ: സെലിന്‍ തോമസ്, മക്കള്‍: പരേതനായ ചാക്കോച്ചന്‍, തൊമ്മച്ചന്‍, സ്മിത. സംസ്കാരം നവംബര്‍ 5 ശനിയാഴ്ച 3ന് പാലത്തുരുത്ത് സെന്‍റ് ത്രേസ്യാസ് പള്ളിയില്‍.



  • ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് (82) അന്തരിച്ചു. മകനും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൂന്നു തവണ (1989 -1991, 1993 - 1995, 2003 - 2007) ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ മെയ്ൻ‌പുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്.

    ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തിൽ സുധർ സിംഗിന്‍റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22-ന് ജനനം. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്‍റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു. 1980ൽ ലോക്ദൾ പാർട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാർട്ടി ജനതാദളിന്‍റെ ഭാഗമായി. ലോക്ദൾ പിളർന്നതോടെ ക്രാന്തികാരി മോർച്ച പാർട്ടിയുമായി മുലായം രംഗത്തെത്തി. 1989ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായി. 1992ൽ സമാജ്‌വാദി പാർട്ടി രൂപീകരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായാണ് അദ്ദേഹം അറിയപ്പെടുന്നത്.


  • കുടമാളൂർ: ഐക്കരപ്പറമ്പിൽ ജോസഫ് വർക്കി (ജോസ് - 63) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിൽ ആരംഭിച്ച് സെന്റ് മേരീസ് മേജർ ആർക്കി എപ്പസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.


  • ദുബായ് : പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 80കാരനായ രാമചന്ദ്രന്‍. അറ്റ്ലസ് ഗ്രൂപ്പിന്‍റെ ചെയര്‍മാനായ അദ്ദേഹം സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്നു. അറ്റ്‌ലസിന്‍റെ പരസ്യങ്ങളില്‍ മോഡലായി എത്തിയാണ് രാമചന്ദ്രന്‍ ജനകീയനായത്.


  • ചെന്നൈ: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ (69) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയായിരുന്നു അന്ത്യം. മരണസമയത്ത്‌ ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് നാളെ നാട്ടിലെത്തിക്കും. പകൽ തലശ്ശേരി ടൗൺ ഹാളിലും തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം. വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്ത്‌ സംസ്‌കാരം.

    രോഗബാധയെ തുടര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്. ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളില്‍നിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിട്ടിരുന്നു. ചിട്ടയായ സംഘടനാപ്രവര്‍ത്തനം, അചഞ്ചലമായ പാര്‍ട്ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം ഇവയെല്ലാം കോടിയേരിയില്‍ ഉള്‍ച്ചേരുന്നു.

    2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിഞ്ഞു. തുടര്‍ന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

    വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു.  കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

    1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980 - 82ല്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990 - 95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.

    അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്‌തു. 2006 -11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു. 

    പാര്‍ലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാര്‍ടി സെക്രട്ടറി എന്ന നിലയില്‍ അത്യുജ്വല പ്രവര്‍ത്തനം കാഴ്ചവച്ചു. പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊ ണ്ടുപോകുന്നതിലും ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിലും വലതുപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നതിലും  കരുത്ത് പ്രകടിപ്പിച്ചു. തലശേരി എംഎല്‍എയും സിപിഐ എം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.


  • കൊച്ചി: പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ (60) കൊച്ചി  ലേക്ഷോർ ആശുപത്രിയിൽ അന്തരിച്ചു. സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലായിരുന്നു. 
      
    അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത്  പതിറ്റാണ്ടുകൾക്ക് മുമ്പ്  പേരു ഉറപ്പിച്ച അദ്ദേഹം വർണ്ണം സിനിമയുടെ സംവിധായകനായിരുന്നു. അശോകൻ- താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു. ശശികുമാറിന്റെ അസിസ്റ്റൻറ് ആയി അദ്ദേഹത്തിൻറെ 35ൽ അധികം സിനിമകൾക്ക് സഹസംവിധായകനായി. 

    പ്രവർത്തനങ്ങൾക്കായി ചെന്നൈയിൽ താമസമാക്കി.വിവാഹത്തിനു ശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസ്സിൽ മുഖ്യശ്രദ്ധ പതിപ്പിച്ചു. ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന  ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സീത ഭാര്യ. ഗവേഷണ  വിദ്യാർത്ഥിയായ അഭിരാമി മകൾ. 


  • കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ്(87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ഹൃദ്രോഗസംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

    മൂന്ന് ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പലപ്രാവശ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമീപകാലം വരെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. നിലമ്പൂരിൽ നിന്നും എട്ട്പ്രാവശ്യം അദ്ദേഹം നിയമസഭയിലെത്തി.

    മൂന്ന് മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം മന്ത്രിയായിരുന്നു. എ.കെ. ആന്‍റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുത വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു ആര്യാടൻ മുഹമ്മദ്.


  • കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ(97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.



  • കോട്ടയം: പ്രശസ്ത കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി (53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായി. മാത്തൂർ ഗോവിന്ദൻകുട്ടി കലാമണ്ഡലം രാമൻകുട്ടി, കലാമണ്ഡലം ഗോപി കോട്ടക്കൽ ശിവരാമൻ തുടങ്ങിയവർ ക്കൊപ്പം മുരളീധരൻ നമ്പൂതിരി അവതരിപ്പിച്ച സ്ത്രീ വേഷങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ആസ്വാദക പ്രീതി പിടിച്ചു പറ്റി.

    കുമാരനല്ലൂർ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ.കെ നാരായണൻ നമ്പൂതിരിയുടെയും കമലാദേവി അന്തർജനത്തിന്‍റെയും മകനായി 1969 ജനുവരി 11 ന് ജനിച്ചു. മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്‍റെ കലാകേന്ദ്രം കളരിയിൽ കഥകളി അഭ്യസിച്ചു. പേരൂർ മൂലവള്ളിൽ ഇല്ലത്ത് ഗീതാലാലാണ് ഭാര്യ. ഇ.എൻ. ശോഭനാ ദേവി, ഇ എൻ രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ സഹോദരങ്ങൾ.



  • തിരുവനന്തപുരം: മികച്ച സ്പോർട്സ് മാധ്യമ പ്രവർത്തകൻ ഡി.സുദർശൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ ആയിരുന്നു വിയോഗം. തിരുവനന്തപുരത്തു ദീപികയിലായിരുന്നു ദീർഘകാലം. പിന്നീട് വിവിധ ടിവി ചാനലുകളിൽ പ്രവർത്തിച്ചു.



  • ലഹോർ: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ പാക്കിസ്ഥാൻകാരനായ ആസാദ് റൗഫ് (66) അന്തരിച്ചു. ലാഹോറിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് സഹോദരൻ തഹിർ റൗഫ് അറിയിച്ചു. ഓൺ ഫീൽഡ് അമ്പയറായും ടിവി അമ്പയറായും 242 അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച റൗഫ് ഐസിസിയുടെ എലൈറ്റ് അമ്പയര്‍മാരിലൊരാളായിരുന്നു.

    പാക്കിസ്ഥാന്‍റെ ഏറ്റവും പ്രമുഖ അമ്പയർമാരിൽ ഒരാളായിരുന്നു റൗഫ്. 2000 മുതല്‍ 2013 വരെ 64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്‍റി20ലും 11 വനിതാ ട്വന്‍റി20 മത്സരങ്ങളിലും അമ്പയറായി. 2000ൽ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര അമ്പയറിംഗിലെത്തുന്നത്. 2005 തന്‍റെ ആദ്യ ടെസ്റ്റ് നിയന്ത്രിച്ച അദ്ദേഹം 2006ൽ ഐസിസിയുടെ എലൈറ്റ് പാനലിലേക്ക് ഉയർത്തപ്പെട്ടു.

    2013 വരെ ക്രിക്കറ്റില്‍ സജീവമായിരുന്ന ആസാദിന് ഐപിഎല്ലിലെ ഒത്തുകളിയെത്തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവാദമായ 2013 ഐപിഎല്ലില്‍ ആസാദ് ഒത്തുകളിക്ക് കൂട്ടുനിന്നെന്ന ആരോപണം ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് 2016-ല്‍ ഇദ്ദേഹത്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു.

    2013 മേയ് 19ന് നടന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സ്- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരമാണ് റൗഫ് അവസാനം നിയന്ത്രിച്ചത്. പിന്നീട് ക്രിക്കറ്റുമായുള്ള ബന്ധം വിട്ട ആസാദിന്‍റെ പേര് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അമ്പയറിംഗ് ജോലി വിട്ട ആസാദ് പാക്കിസ്ഥാനിൽ വസ്ത്രം വിറ്റ് ജീവിക്കുന്ന കാര്യമാണ് വാർത്തയായത്. ഈ വാര്‍ത്ത അത്ഭുതത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.

    "2013 മുതല്‍ ഞാന്‍ ക്രിക്കറ്റുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. ഒരിക്കല്‍ ഞാനത് ഉപേക്ഷിച്ചതാ ണ്. ഇനിയൊരു തിരിച്ചുവരവില്ല. ഇപ്പോള്‍ എനിക്ക് വേണ്ടിയല്ല എന്‍റെ കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഞാന്‍ വസ്ത്രം വില്‍ക്കുന്നത്.' -ഇതായിരുന്നു ഈ വാർത്തകളോടുള്ള ആസാദിന്‍റെ പ്രതികരണം.



  • പാലാ: സംശുദ്ധ രാഷ്ട്രീയത്തിനുടമയും, മന്ത്രിയും ജനതാദൾ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന പ്രൊഫ.എൻ എം ജോസഫ് അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ബുധനാഴ്ച  ഉച്ചകഴിഞ്ഞ് നടക്കും. മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിൽ കൊണ്ടുവരും .

    ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഒക്ടോബർ 18 ന് ജനനം . അറിയപ്പെടാത്ത ഏടുകൾ എന്ന പേരിൽ ആത്മകഥയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം ( 1980 1984 ) , പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എലിസബത്ത് ജോസഫ് ആണ് ഭാര്യ . ഒരു മകനും ഒരു മകളും ഉണ്ട് .

    1987 മുതൽ 1991 വരെ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം പാലാ സെന്റ് തോമസ് കോളജിലെ അധ്യാപകനായിരുന്നു.  പി സി ജോർജിനെ തോൽപ്പിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിൽ എത്തിയത്. മന്ത്രിയായിരുന്ന എം പി വീരേന്ദ്രകുമാർ  രാജിവച്ച ഒഴിവിൽ  മന്ത്രിസഭയിൽ എത്തി.


  • തെള്ളകം: റിട്ട എച്ച്എംടി ഉദ്യോഗസ്ഥന്‍ ചക്കുങ്കല്‍ കെ.ജെ.ജോസഫ് (80) അന്തരിച്ചു. ഭാര്യ: മാന്നാനം മാറാമംഗലം എത്സമ്മ (റിട്ട ഗവ. ഡപ്യൂട്ടി സെക്രട്ടറി), മകള്‍: ഷിമ്മി, മരുമകന്‍: ജിബോ അലക്സ് ചാമക്കാലായില്‍, നീണ്ടൂര്‍ (ഇറ്റലി). സംസ്കാരം ബുധനാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍.



  • ലണ്ടൻ: എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡ് രാജകുമാരന്‍, ചെറുമകന്‍ വില്യം രാജകുമാരന്‍ എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലുണ്ട്.



  • ഹരിപ്പാട്: അകംകുടി ശ്രീ നാരായണ ധർമ്മസേവാ സംഘം സെക്രട്ടറി അകംകുടി വിജയഭവനത്തില്‍ എൻ.പ്രഭാകരൻ (74) അന്തരിച്ചു. ഭാര്യ: വിജയമ്മ, മക്കൾ: പ്രദീപ് പി, പ്രമോദ് പി, മരുമക്കൾ: ഗീത, രാജി. സംസ്കാരം നാളെ (2-9-22) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. 



  • കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് ( 86 ) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്‍റെ മാറ്റം വരുത്തിയ നിർണായക നിയമയുദ്ധം നടത്തിയ വ്യക്തിയാണ് മേരി. പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്ക് വഴിയൊരുക്കി. 

    വിദ്യാഭ്യാസത്തിൽ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്കൂൾ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവർത്തനവും ആവിഷ്കാര സ്വാതന്ത്ര്യവും സ്കൂളിൽ നടപ്പിലാക്കി. പരേതനായ രാജീബ് റോയിയാണ് ഭർത്താവ് . പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ് .


  • ചെന്നൈ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട മാലദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 80 വയസായിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍ വാസം അനുഷ്ഠിച്ചു. ചലച്ചിത്ര നടിയും മാലദ്വീപ് സെന്‍സര്‍ ബോര്‍ഡില്‍ ഓഫീസറുമായിരുന്നു ഫൗസിയ ഹസന്‍.

    ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദരോഗ ബാധിതയായിരുന്നു ഫൗസിയ. ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും.

    1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫീസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


  • മോസ്‌കോ: ശീതയുദ്ധം അവസാനിപ്പിച്ച, സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആശുപത്രിയെ ഉദ്ധരിച്ച് റഷ്യൻ വാർത്താഏജൻസികളാണ് മരണവിവരം പുറത്തുവിട്ടത്. ദീർഘനാളായി അസുഖബാധിതനായിരുന്നു. 

    ഗോർബച്ചേവിന്റെ നിര്യാണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചിച്ചു. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഗോർബച്ചേവിന്റെ വേർപാടിൽ അഗാധമായ ദുഃഖം അറിയിച്ചു. 1999-ൽ രക്താർബുദം ബാധിച്ച് മരിച്ച ഭാര്യ റെയ്‌സയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്‌കരിക്കുമെന്ന് ടാസ് വാർത്താ ഏജൻസി അറിയിച്ചു.

    രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ വിഭജിച്ച ഇരുമ്പുമറ നീക്കം ചെയ്യാനും ജർമ്മനിയുടെ പുനരേകീകരണം കൊണ്ടുവരാനും അമേരിക്കയുമായി ആയുധം കുറയ്ക്കൽ കരാറുകളും പാശ്ചാത്യ ശക്തികളുമായുള്ള പങ്കാളിത്തവും ഉണ്ടാക്കാനും ഗോർബച്ചെവിന് കഴിഞ്ഞിരുന്നു, കിഴക്ക്-പടിഞ്ഞാറൻ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കിന്" 1990-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.



  • പൂവരണി : പൂവരണി എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് നെല്ലാലയിൽ 
    ശശിധരൻ നായരുടെ ഭാര്യ പൊന്നമ്മ ശശിധരൻ (67) അന്തരിച്ചു. പേരൂർ വടക്കേ മറ്റത്തിൽ കുടുംബാഗമാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂവരണി വിളക്കുമരുതിലുള്ള വീട്ടുവളപ്പിൽ.
     


  • പത്തനംതിട്ട: സിനിമ - സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 )  അന്തരിച്ചു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമാഭിനയത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.



  • മുംബൈ: ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നറിയപ്പെടുന്ന  പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല (62)  അന്തരിച്ചു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുൻജുൻവാല. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്‍റെ ആസ്തി. ഇന്ത്യൻ ഓഹരി നിക്ഷേപകരിൽ പ്രധാനിയും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുൻജുൻവാല.

    ഫോബ്‌സ് പട്ടിക പ്രകാരം 5.5 ബില്യൺ ഡോളർ ആസ്തിയാണ് രാകേഷ് ജുൻജുൻവാലയ്ക്കുള്ളത്. ഇന്ന് പുലർച്ചെ 6.45ന് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഉടൻ മുംബൈ ബ്രീച്ച് കാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ കഴിഞ്ഞ കുറച്ച് നാളുകളായി ജുൻജുൻവാല അവശനിലയിലായിരുന്നു. ആകാശ എയറിന്‍റെ ലോഞ്ചിൽ വീൽചെയറിലാണ് ജുൻജുൻവാല എത്തിയിരുന്നത്.


  • കൊച്ചി: ചലച്ചിത്ര നടന്‍ സജീദ് പട്ടാളം (54 ) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാല്‍ സജീദ് ആശുപത്രിയിലായിരുന്നു. കൊച്ചി സ്വദേശിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. വെബ്‌സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. 

    പിന്നീട് 'കള', 'കനകം കാമിനി കലഹം' തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി. കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങി ചെറിയ റോളുകളില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ശ്രദ്ധേയ വേഷമായിരുന്നു 'ജാന്‍ എ മന്നി'ലെ മാക്‌സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക' എന്ന ചിത്രത്തില്‍ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട് സജിദ്.


  • തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജി പ്രതാപവർമ തമ്പാൻ(62) അന്തരിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും ചാത്തന്നൂർ മുൻ എംഎൽഎയുമായിരുന്നു. ശുചിമുറിയിൽ കാൽവഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. 2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. കുണ്ടറ പേരൂർ സ്വദേശിയാണ്. ദീപയാണ് ഭാര്യ. സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനാണ്. 

    കെഎസ്‌യുവിന്‍റെ സ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണു രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്‌ണപിള്ളയുടെ മകനായിരുന്നു. കെഎസ് യു ട്രഷറർ, കലാവേദ കൺവീനർ‌, കെഎസ് യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.


  • കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപികൃഷ്ണൻ (67) അന്തരിച്ചു. മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ കോട്ടയത്തെ വീട്ടിൽ വെച്ചായിരുന്നു മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെനാളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപികയിൽ പത്രപ്രവർത്തനം ആരംഭിച്ച ഗോപീകൃഷ്ണന്‍ മംഗളം, കേരളകൗമുദി എന്നീ മാധ്യമങ്ങളിലും ഉയർന്ന തസ്തികളിൽ ജോലി ചെയ്തിട്ടുണ്ട്. ശ്രീലങ്കൻ ആഭ്യന്തര കലാപകാലത്ത് എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി നടത്തിയ അഭിമുഖം അടക്കം ഒട്ടേറെ ശ്രദ്ധേയമായ റിപ്പോർട്ടുകൾ ഗോപികൃഷ്ണൻ തയ്യാറാക്കിയിട്ടുണ്ട്.


    മാധ്യമപ്രവർത്തന മികവിന് കെ.സി.സെബാസ്റ്റ്യൻ സ്മാരക അവാർഡ് ഉൾപ്പെടെ  ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. സംസ്ഥാന സർക്കാരിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് (1985, 88). 1989ലെ എം ശിവറാം അവാർഡ്, രാഷ്ട്രീയ റിപ്പോർട്ടിങിൽ വി കരുണാകരൻ നമ്പ്യാർ പുരസ്കാരം, കെ.സി സെബാസ്റ്റ്യൻ പുരസ്കാരം, സി എച്ച് മുഹമ്മദ് കോയ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്‍റെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നിർമല കോളെജ്, പെരുന്ന എൻ.എസ്.എസ് കോളെജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  


    വൈസ് മെന്‍സ് ഇന്‍റര്‍നാഷണലിലൂടെ സാമൂഹ്യസേവനരംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കോട്ടയം വൈസ് മെന്‍സ് ക്ലബ് പ്രസിഡന്‍റായും ഡിസ്ട്രിക്ട്, റീജിയന്‍, ഇന്ത്യാ ഏരിയാ തലങ്ങളില്‍ വിവിധ പദവികളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ലീലാ ഗോപീകൃഷ്ണ (വൈസ് മെനറ്റ്സ് ഇന്ത്യാ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍). മക്കൾ: വിനയ് ഗോപികൃഷ്ണൻ (ബിസിനസ്, ബാംഗ്ളൂർ), ഡോ. സ്നേഹ ഗോപികൃഷ്ണ (അസി. പ്രൊഫ. വിമല കോളെജ്, തൃശൂർ) മരുമകൻ: സൂരജ് എം. എസ് (എച്ച് ഡി എഫ് സി ബാങ്ക്, തൃശൂർ). മൃതദേഹം തെള്ളകം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ.


    ഗോപി കൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ, എം.പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചിച്ചു. 



  • കോട്ടയം: ളാക്കാട്ടൂർ ശ്രേയസ്സിൽ (പാലാഴി) സുനിൽ റ്റി.എസ് (സുനിൽ ശ്രേയസ്സ്-48) അന്തരിച്ചു. കോട്ടയത്ത് പത്ര-ചാനൽ പരസ്യമേഖലയിൽ  പ്രവർത്തിച്ചിരുന്ന സുനിൽ മാധ്യമം, ജന്മഭൂമി എന്നീ ദിനപത്രങ്ങളുടെ പരസ്യ ചുമതല വഹിച്ചിട്ടുണ്ട്.
    പാറമ്പുഴ പുതിയാറയിൽ സിന്ധുവാണ് ഭാര്യ. മക്കൾ: ആദിത്യചന്ദ്രൻ (ഫോട്ടോഗ്രാഫർ), അഞ്ജനശ്രീ (കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി). സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.



  • ഏറ്റുമാനൂര്‍: മാടപ്പാട് പറപ്പള്ളില്‍ എം.പി.ചന്ദ്രന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: വിലാസിനിയമ്മ, മക്കള്‍: പരേതനായ രമേശ് ചന്ദ്രന്‍, സതീഷ് ചന്ദ്രന്‍. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍