14 January, 2019 01:14:59 PM


മുനമ്പത്ത് മനുഷ്യക്കടത്ത് നടന്നതിനുളള കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു



കൊച്ചി: മുനമ്പത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകൾ പൊലീസിന് ലഭിച്ചു.  വിവിധ ഹോട്ടലുകളില്‍ ദില്ലിയിൽ നിന്ന് എത്തിയവർ ഉൾപ്പടെ നാല്‍പ്പത്തില്‍ അധികം പേർ ആറ് ദിവസങ്ങളിനായി ചെറായി ബീച്ചിൽ തങ്ങിയെന്നുളള സൂചനയാണ് ലഭിച്ചത്. സ്ത്രീകളും,കുട്ടികളും ഉൾപ്പെടുന്ന സംഘം മുനമ്പത്ത് നിന്ന് ബോട്ട് മാർഗം  കടന്നതായാണ്  സൂചന.

ദില്ലിയില്‍ നിന്ന് സംഘത്തിലെത്തിയ അഞ്ച് പേര്‍ കഴിഞ്ഞ 22ാം തിയതിയാണ് ചെന്നൈയിലെത്തിയത്. അവിടെ നിന്നും സംഘം വിപുലപ്പെടുത്തി കഴിഞ്ഞ അഞ്ചാം തിയതി ഇവർ ചെറായി ബീച്ചിലെത്തി.  27 ദിവസത്തെ യാത്രയിലൂടെ ഓസ്ട്രേലിയയിലേക്ക് കടക്കാനുള്ള ശ്രമമാണ് സംഘം നടത്തിയത്. 

ചെറായി ബീച്ചിൽ നിന്ന് കണ്ടെടുത്ത ബാഗുകളും, വടക്കേക്കര മാല്യങ്കരയിലുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്ത ബാഗുകളിൽ നിന്നുമാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. സ്ത്രീകളും കുട്ടികളുടേതും ഉൾപ്പടെ വസ്ത്രങ്ങളും, ചെരുപ്പുകളും, പാക്കറ്റ് ശീതളപാനീയങ്ങളും, വെള്ളവും, ഉണങ്ങിയ പഴങ്ങളും ബാഗുകളിൽ നിന്ന് കണ്ടെത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K