04 February, 2019 06:14:04 PM


ഭാനുപ്രിയക്കെതിരായ പീഡനകേസ് നിര്‍ണ്ണായക വഴിത്തിരിവില്‍; വാദി പ്രതിയാകുന്നു



ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്. ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ ചോദ്യം ചെയതതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും വീട്ടില്‍ നിന്ന് പെണ്‍കുട്ടി സ്വര്‍ണ്ണവും പണവും മോഷ്ടിച്ചെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.


മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച്‌ മാനസികമായി പീഡിപ്പിച്ചു. വാഗ്ദാനം ചെയ്ത ശമ്പളമായ 10000 രൂപ ഒന്നര വര്‍ഷമായി പെണ്‍കുട്ടിക്ക് നല്‍കുന്നില്ലെന്നും മകളെ കാണാനോ, ഫോണില്‍ ബന്ധപ്പെടാനോ ഭാനുപ്രിയ അനുവദിക്കുന്നില്ലെന്നും പ്രഭാവതി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K