16 October, 2019 10:06:06 AM


വിമാനത്താവളവുമില്ല, മിച്ചഭൂമിയുമില്ല; ആറന്മുളയിലെ സമരം ഒത്തുകളിയായിരുന്നുവെന്ന് ആരോപണം



പത്തനംതിട്ട: ആറന്മുളയില്‍ അരങ്ങേറിയ വിമാനത്താവള വിരുദ്ധ സമരം സ്വകാര്യവ്യക്തിയുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ നടന്ന ഉന്നതതല ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് ആരോപണം. സമരം നടന്ന ആറന്മുളയില്‍ വിമാനത്താവളവുമില്ല,  ഏറ്റെടുത്ത മിച്ചഭൂമിയുമില്ലാത്ത അവസ്ഥയാണിപ്പോള്‍. വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിനു പിന്നാലെ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഉടമയുടെ കൈവശം തിരിച്ചെത്തിയത് മിച്ചഭൂമി കേസില്‍ നടന്നത് വന്‍ അട്ടിമറിയാണെന്ന് വെളിവാക്കുന്നു.


വിമാനത്താവള വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയ ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിനായി ഭൂപരിഷ്കരണ നിയമം ലംഘിച്ച്‌ വാങ്ങിയ 293 ഏക്കര്‍ കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2017 ജൂലൈ 12ന് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതിനെതിരെ, ഭൂവുടമയും വിമാനത്താവള പദ്ധതിയുടെ ആദ്യ ഉപജ്ഞാതാവുമായ എബ്രഹാം കലമണ്ണില്‍ ഹൈകോടതിയെ സമീപിച്ച്‌ 2017 ആഗസ്റ്റ് എട്ടിന് സ്റ്റേ നേടി. ഇതോടെ ഭൂമി വീണ്ടും കലമണ്ണിലിനു സ്വന്തമായി. മിച്ചഭൂമിയില്‍ കുടില്‍കെട്ടി കഴിയുന്നവരെ മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഭൂവുടമയെന്ന് കുടിലുകളില്‍ കഴിയുന്നവര്‍ പറയുന്നു.


എന്നാല്‍ ഹൈകോടതി ഉത്തരവ് വന്ന് രണ്ടു വര്‍ഷം പിന്നിട്ടിട്ടും സ്റ്റേ നീക്കാന്‍ ഇതുവരെ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് കോഴഞ്ചേരി ലാന്‍ഡ് ബോര്‍ഡില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. അഡ്വക്കറ്റ് ജനറലിന്‍റെ ഓഫിസില്‍നിന്ന് ലഭിച്ചതും ഇതേ മറുപടിയാണ്. സ്റ്റേ നീക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതിയെന്നിരിക്കെ ഈ ഒത്തുകളിക്ക് പിന്നില്‍ കലമണ്ണിലിനു ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ നടന്ന വന്‍ ഗൂഢാലോചനയാണെന്ന് ആക്ഷേപമുയര്‍ന്നു. കേസ് കൈകാര്യം ചെയ്തത് സി.പി.ഐയിലെ പ്രമുഖ നേതാവായ അഭിഭാഷകനാണ്.



ആറന്മുള പുഞ്ചപ്പാടം നികത്തി വിമാനത്താവളം നിര്‍മിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരവുമായി ഇടതുപക്ഷമടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നത്. പദ്ധതി ഉപേക്ഷിച്ചെങ്കിലും അവിടെ നെല്‍കൃഷി പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് നെല്‍വിത്ത് വിതച്ചത് വിമാനത്താവള ഭൂമിയിലായിരുന്നില്ല. അതിനോട് ചേര്‍ന്ന പാടത്തായിരുന്നു. മുഖ്യമന്ത്രി വിതച്ച നെല്ല് കൊയ്ത ശേഷം തുടര്‍കൃഷിയും നടന്നില്ല. കൃഷി തുടര്‍ന്ന് നടത്താഞ്ഞതിനു പിന്നിലും ഭൂമി ഉടമക്ക് തന്നെ വിട്ടുനല്‍കുകയെന്ന താല്‍പര്യമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K