06 December, 2019 01:01:01 PM


ഷെഹ്‌ല ഷെറിന്‍, നവനീത് എന്നിവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം




തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്‍റെയും ചുനക്കര സ്‌കൂളില്‍ വെച്ച്‌ ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്‍റെയും കുടുംബങ്ങള്‍ക്ക്  10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.


ബത്തേരിയില്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ ഷെ്ഹല ഷെറിന്‍ മരിക്കുന്നത് അധ്യാപകരുടെ അനാസ്ഥകൊണ്ടും കൃത്യമായ ചികിത്സ ലഭിക്കാത്തതും കൊണ്ടായിരുന്നു. സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കഷ്ണം തലയില്‍ കൊണ്ടാണ് നവനീത് എന്ന വിദ്യാര്‍ത്ഥി മരിച്ചത്.


തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. നവനീതിന്‍റെ തലയ്ക്ക് പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K