10 May, 2020 10:17:47 AM


ജലാശ്വ കൊച്ചിയില്‍: ആശ്വാസതീരമണഞ്ഞ് മാലദ്വീപില്‍ നിന്നുള്ള 698 പ്രവാസികള്‍



കൊച്ചി: ലോക്ക്ഡൗണിൽ കുടുങ്ങിയ ഇന്ത്യാക്കാരുമായി മാലദ്വീപിൽ‌നിന്ന് നാവികസേനയുടെ കപ്പൽ ഐഎന്‍എസ് ജലാശ്വ കൊച്ചിയുടെ തീരത്ത്. വെള്ളിയാഴ്ച മാലിദ്വീപിൽനിന്നും പുറപ്പെട്ട കപ്പൽ ഞായറാഴ്ച രാവിലെ 9.30 ന് ആണ് കൊച്ചിയിൽ എത്തിയത്. കപ്പലിൽ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 698 യാത്രക്കാരാണുള്ളത്. ഇതിൽ 595 പുരുഷൻമാരും 103 സ്ത്രീകളുമാണ്. 19 പേർ ഗർഭിണികളാണ്. യാത്രക്കാരിൽ 440 പേർ മലയാളികളാണ്. 


തുറമുഖത്തെ സമുദ്രിക ക്രൂയിസ് ടെര്‍മിനലിലാണ് കപ്പല്‍ എത്തിയത്. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കപ്പലിനുള്ളില്‍തന്നെ നാവികസേനയുടെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ നടത്തി. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആദ്യംതന്നെ കപ്പല്‍ശാലയില്‍ ഒരുക്കിയ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കു മാറ്റും. മറ്റു യാത്രക്കാരെ ജില്ല തിരിച്ച് 50 ബാച്ചുകളായാണ് ഇറക്കുന്നത്. ഇവർക്കു മാനദണ്ഡങ്ങള്‍ പാലിച്ചു വീടുകളിലേക്കു പോകാം.


പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കു പോര്‍ട്ടിന്‍റെ ആരോഗ്യവിഭാഗം സ്വയംപ്രഖ്യാപന ഫോം നല്‍കും. രോഗവിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫോം ആണിത്. ബിഎസ്എന്‍എല്‍ സിമ്മും നല്‍കും. ടെര്‍മിനലില്‍ ഇറങ്ങുന്ന എല്ലാവരും ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു കേന്ദ്ര നിര്‍ദേശമുണ്ട്. ക്ലിയറന്‍സ് നടപടികള്‍ക്കുശേഷം ഇമിഗ്രേഷന്‍, കസ്റ്റംസ് ചെക്കിംഗുകള്‍, ബാഗേജ് സ്‌കാനിംഗ് തുടങ്ങിയവ ഉണ്ടാകും.


കപ്പലില്‍നിന്നു യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതും പ്രാഥമിക പരിശോധന നല്‍കുന്നതും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലായിരിക്കും. പുറത്തിറങ്ങുന്ന യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസുകൾ ഒരുക്കിയിട്ടുണ്ട്. 30 പേര്‍ക്കു മാത്രമാണ് ഒരു ബസില്‍ പ്രവേശനം. ഓര്‍ഗനൈസേഷനുകളും വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചു സ്വന്തം വാഹനങ്ങളിലും യാത്രക്കാര്‍ക്കു വീടുകളിലേക്കു പോകാം. 


മലയാളികളെ അതത് ജില്ലകളിലാകും ക്വാറന്‍റൈനില്‍ പാര്‍പ്പിക്കുക. ഇതരസംസ്ഥാനക്കാരെ കൊച്ചിയില്‍ തന്നെ ക്വാറന്‍റൈനിലാക്കും. ഇതര സംസ്ഥാനക്കാര്‍ അടക്കം 280 പേരെയാണ് കൊച്ചിയില്‍ ക്വാറന്‍റൈനിൽ പാര്‍പ്പിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. 12 മണിക്കൂറിനകം യാത്രക്കാരെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റും. പ്രത്യേക വാഹനത്തിലാണ് ഇവരെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ എത്തിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K