16 May, 2020 06:39:24 PM


ഗുരുവായൂർ ക്ഷേത്രദർശനത്തിന് വിലക്ക് തുടരും; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത


തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം തുടരുമെന്നു തൃശൂർ ജില്ലാ കളക്ടർ. ക്ഷേത്രത്തിനു പുറത്തുനിന്നു തൊഴാൻ ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്നു ജില്ലാ കളക്ടർ അറിയിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. കോവിഡ് കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അതേപോലെ തുടരും.


പുറത്തുനിന്നുതൊഴാൻ സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ച നടന്നതല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടപ്പിലാക്കാൻ തീരുമാനമെടുത്തിട്ടില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഗുരുവായൂർ ക്ഷേത്രത്തിന് പുറത്തുനിന്ന് നടപ്പുരയിൽനിന്നു തൊഴാൻ അനുവാദമില്ല. നാലു നടപ്പുരകളുടെയും കവാടങ്ങൾ അടച്ചിട്ടു പോലീസ് കാവലിലാണ്. ഇത് തുടരുമെന്നും കളക്ടർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K