22 May, 2020 02:24:05 PM


ആടുജീവിതം കഴിഞ്ഞു ഇനി ക്വാറന്‍റയിന്‍ ജീവിതം ; പൃഥ്വിയും 58 പേരും നിരീക്ഷണത്തില്‍



കൊച്ചി: ജോർദാനിൽ നിന്നും 'ആടു ജീവിതം' ഷൂട്ടിംഗ് സംഘം വെള്ളിയാഴ്ചയാണ് കൊച്ചിയിലെത്തിയത്. എത്തിയയുടൻ മെഡിക്കൽ പരിശോധനകൾക്കു ശേഷം സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെടുന്ന 58 അംഗ സംഘത്തെ ക്വാറന്റീനിലാക്കി. എന്നാൽ കൂളിംഗ് ഗ്ലാസും മാസ്കും ധരിച്ച് നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക് പോകുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

#OffToQuarantineInStyle  എന്ന ഹാഷ് ടാഗിലാണ് പൃഥി ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലാണ് പൃഥ്വി ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടി ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലാണ് പൃഥ്വി ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടി ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.




എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലാണ് പൃഥ്വി ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടി ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും ഈ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. ഷൂട്ടിംഗ് സംഘം വിമാനം കയറാന്‍ നേരത്തെ അമ്മനിലെ വിമാനത്താവളത്തില്‍ എത്തിയതിന്‍റെ ചിത്രം ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു. 


മാര്‍ച്ച് 16നാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ തുടങ്ങിയത്. കോവിഡിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 1ന് ചിത്രീകരണം മുടങ്ങിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി എംപിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് ചിത്രീകരണം പുനരാരംഭിച്ചത്. മെയ് 17ന് ചിത്രത്തിന്റെ ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി പൃഥ്വിരാജ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. 


ഇന്ത്യയില്‍ നിന്നുപോയ 58പേരാണ് സിനിമാ സംഘത്തിലുള്ളത്. ബെന്യാമിന്‍റെ നോവലായ ആടു ജീവിതത്തിന്‍റെ ചലച്ചിത്രാവിഷ്‌ക്കാരത്തിനായി പൃഥ്വിരാജ് ഒട്ടേറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഷൂട്ടിംഗ് മുടങ്ങിയത് ചിത്രത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണര്‍ത്തിയിരുന്നു. സംവിധായകന്‍ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K