21 August, 2021 04:29:57 PM


തിരുവോണനാളിൽ ചോരയിൽ കുതിർന്ന് തൃശൂർ; രണ്ടിടത്ത് കൊലപാതകം



തൃശൂർ: തിരുവോണനാളിൽ തൃശൂരിൽ രണ്ടിടത്ത് കൊലപാതകം. ഇരിങ്ങാലക്കുടയിലും ചെന്ത്രാപ്പിന്നിയിലുമാണ് കൊലപാതകം നടന്നത്. ഇരിങ്ങാലക്കുടയിൽ വീട്ടുവാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് മർദനമേറ്റ് മരിച്ചു. ഇരിങ്ങാലക്കുട കീഴ്ത്താണിയില്‍ മനപ്പടി സ്വദേശി സൂരജ് ആണ് മരിച്ചത്.

വാടക സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. വീട്ടുടമയും സംഘവും സൂരജിനെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ സൂരജിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നുരാവിലെ മരിച്ചു. വീട്ടുടമയ്ക്കും സംഘത്തിനുമെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തെത്തുടർന്നാണ് ചെന്ത്രാപ്പിന്നിയിലെ കൊലപാതകം. ചെന്ത്രാപ്പിന്നി സ്വദേശി സുരേഷ് (52) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധുവായ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അനൂപും സുരേഷും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. സുരേഷിനെ അനൂപ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, ഒരുമിച്ച് മദ്യപിക്കുകയുമായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായ അനൂപ് കത്തിയെടുത്ത് സുരേഷിന്‍റെ കഴുത്തില്‍ കുത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K