11 November, 2021 01:47:39 PM


യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ



തിരുവനന്തപുരം: രണ്ടു വർഷം മുൻപ് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്. മുട്ടത്തറപുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദ്(35) ജീവനൊടുക്കിയ സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തത്.

രണ്ടു വർഷമായി വിഷ്ണു ഒളിവിലായിരുന്നു. 2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാല പുറ്റുമ്മേൽക്കോളം ചാക്കിയോടുള്ള വീട്ടിൽ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരിയായിരുന്നു ശിവപ്രസാദിന്‍റെ ഭാര്യ അഖില. ഇവിടുത്തെ ജീവനക്കാരനായ വിഷ്ണുവുമായി അഖില അടുപ്പത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്നാണ് അഖില ശിവപ്രസാദിനോടു പറഞ്ഞിരുന്നത്. ഇതേതുടർന്ന് വീട്ടിലും വിഷ്ണുവിന് ശിവപ്രസാദ് അമിതസ്വാതന്ത്രം നൽകി.

ഇതിനിടെ വിഷ്ണുവിന്‍റെ ഫോണിൽ അഖിലയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടു. ഇതേതുടർന്നുള്ള മനോവിഷമത്തിലാണ് ശിവപ്രസാദ് ജീവനൊടുക്കിയത്. ജീവനൊടുക്കിയ മുറിയുടെ ചുമരിൽ തന്‍റെ മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് ശിവപ്രസാദ് എഴുതിയിരുന്നു.

അഖിലയും കുട്ടികളും വിഷ്ണുവിനോടൊപ്പം ശ്രീകാര്യത്താണ് ഇപ്പോൾ താമസം. പാലക്കാടുള്ള അലുമിനിയം കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. ഇയാൾ ശ്രീകാര്യത്തെ വീട്ടിലെത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് വിഷ്ണു. ഒന്നാം പ്രതി അഖിലയാണ്. ഇവരെ പിടികൂടാനായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K