01 May, 2022 09:33:06 AM


മതവിദ്വേഷ പ്രസംഗം: പി.സി. ജോർജ് കസ്റ്റഡിയിൽ



കോട്ടയം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോർജിനെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത്. ജോർജിനെയുമായി പോലീസ് സംഘം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. 

സ്വന്തം വാഹനത്തിലാണ് ജോർജ് തിരുവനന്തപുരത്തേയ്ക്കു വരുന്നത്. ഈ വാഹനത്തിൽ ഷോൺ ജോർജും ഒരു എസ്ഐയും ഉണ്ടെന്നാണ് റിപ്പോർട്ട്. മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ ഡിജിപി അനിൽകാന്തിന്‍റ നിർദേശപ്രകാരം ശനിയാഴ്ചയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തുവച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്‍റെ വിവാദപ്രസംഗം. ഇതിനെതിരേ യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

പി.സി. ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് ജോർജ് പറഞ്ഞത്. മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും സതീശൻ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K