06 November, 2019 07:57:17 PM


പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങൾ പകർത്തി: വീട്ടുടമസ്ഥരായ ദമ്പതികൾ അറസ്റ്റിൽ



കൊച്ചി: വടുതലയിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ വീട്ടുടമസ്ഥരായ ദമ്പതികൾ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥരാണ് പ്രതികൾ. വടുതല സ്വദേശികൾ ആയ വർഷ (19), ഭര്‍ത്താവ് ബിബിൻ (25), ഇവരുടെ സഹായി ലിതിന്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.


ബിബിനും വർഷയും ചേർന്ന് സഹായിയായ ലിതിനെ കൊണ്ട് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇരുവരും ചേർന്ന് ഫോണിൽ പകർത്തി. സംഭവത്തെ തുടർന്ന് ഒന്നാം പ്രതി ലിതിൻ ഒളിവിലായിരുന്നു. ഇയാൾ ദമ്പതികളുടെ കടയിലെ ജോലിക്കാരനാണ്. വീടിന്‍റെ താഴത്തെ നിലയിൽ വെച്ചാണ് ദമ്പതികളും ലിതിനും ചേർന്ന് കുട്ടിയെ പീഡനത്തിനിരയാക്കിയത്. 


സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്. ബിപിന്‍ വര്‍ഷ ദമ്പതികളുടെ സഹായിയായ ലിതിന്‍ ഇവരുടെ വീട്ടില്‍ വെച്ച്‌ രണ്ട് തവ‍ണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആദ്യം പീഡിപ്പിച്ചത് ക‍ഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു. പീഡന ദൃശ്യങ്ങള്‍ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി മറ്റൊരു ദിവസം വീണ്ടും പെണ്‍കുട്ടിയെ ലിതിന്‍ പീഡിപ്പിച്ചു. പിന്നീട് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു.


മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ദമ്പതികളെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നീട് പ്രധാന പ്രതി ലിതിനും പിടിയിലാവുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ലിതിനെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം പീഡനത്തിന് ഒത്താശ ചെയ്തതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനുമാണ് ദമ്പതികള്‍ക്കെതിരെയുള്ള കേസ്. ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ചെങ്കിലും ഇവരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് ഫോറന്‍സിക്ക് പരിശോധനക്കയച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K