
ഏറ്റുമാനൂർ : ശക്തിനഗർ നിർമലഭവനിൽ എം വി നിർമല (58) അന്തരിച്ചു. അതിരമ്പുഴ മാതിരമ്പുഴ കുടുംബാംഗമാണ്. പരേതനായ കൃഷ്ണൻകുട്ടിയാണ് ഭർത്താവ്. മക്കൾ: രേവതി, ആതിര (കനറാ ബാങ്ക്, ബാംഗ്ലൂർ), മരുമകൻ: സ്വരാജ് പുത്തൻപറമ്പിൽ (വയലാർ). സംസ്ക്കാരം പിന്നീട്.
ഏറ്റുമാനൂർ : ശക്തിനഗർ നിർമലഭവനിൽ എം വി നിർമല (58) അന്തരിച്ചു. അതിരമ്പുഴ മാതിരമ്പുഴ കുടുംബാംഗമാണ്. പരേതനായ കൃഷ്ണൻകുട്ടിയാണ് ഭർത്താവ്. മക്കൾ: രേവതി, ആതിര (കനറാ ബാങ്ക്, ബാംഗ്ലൂർ), മരുമകൻ: സ്വരാജ് പുത്തൻപറമ്പിൽ (വയലാർ). സംസ്ക്കാരം പിന്നീട്.
ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ).
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. 102 വയസ്സായിരുന്നു. വി എസ് അച്യുതാനന്ദൻ്റെ പ്രായം.
കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
1923ൽ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്ച്യുതാനന്ദന്റെ ജനനം. ദുരിതപൂർണ്ണമായ ബാല്യമായിരുന്നു വിഎസ് അച്യുതാനന്ദന്റേത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധിച്ച് അച്ഛനും അമ്മയും വിഎസിന് നഷ്ടമായി. പിന്നീട് സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും തണലിലായിരുന്നു ജീവിതം. ജീവിത ദുരിതങ്ങളെ തുടർന്ന് വി എസിന് ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് സഹോദരൻ്റെ ജൗളിക്കടയിൽ സഹായായി. ജൗളിക്കടയിൽ സഹായായി. ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. 17ാം വയസ്സിൽ അന്ന് നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. അന്ന് കയർ ഫാക്ടറി തൊഴിലാളിയായിരുന്ന വി എസ് അച്യുതാനന്ദൻ പി കൃഷ്ണപിള്ള, ആർ സുഗതൻ, സി ഉണ്ണിരാജ എന്നിവരുടെ പാർട്ടി ക്ലാസുകളിൽ പങ്കെടുത്തതോടെ തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളുടെ ഭാഗമായി മാറി.
പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി സമരങ്ങളിലും വിഎസ് നേതൃപരമായി ഇടപെട്ടിരുന്നു. പുന്നപ്ര വയലാർ സമരത്തെ തുടർന്ന് കസ്റ്റഡിയിലായ വിഎസ് നേരിട്ടത് കൊടിയ പൊലീസ് മർദനമായിരുന്നു. ഐക്യകേരള രൂപീകരണത്തിന് മുൻപ് 1952ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷണൽ സെക്രട്ടറിയായി വിഎസ് നിയോഗിതനായി. 1956ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1959ൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന 32 നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചതോടെ സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി വിഎസ് മാറി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വിഎസ് അച്യുതാനന്ദൻ 1985ൽ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992വരെ ഒരു വ്യാഴവട്ടക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.
ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഏറ്റുമാനൂർ പടിഞ്ഞാറേനട മഹാലക്ഷ്മിയിൽ പ്രൊഫ. കെ. ആർ അനന്തപത്മനാഭ അയ്യർ (86) അന്തരിച്ചു. മാന്നാനം കെ ഇ കോളേജ് അധ്യാപകനും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭാരവാഹിയുമായിരുന്നു. സമിതിയുടെ ശാഖ പ്രസിഡണ്ട്, ജില്ലാ ട്രഷർ, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. ശനിയാഴ്ച (19/07/25) രാവിലെ 9 മണിയോടെ മൃതദേഹം ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 3 മണിക്ക്. ഭാര്യ: വള്ളിയമ്മാൾ, മക്കൾ: സരിത അയ്യർ (അധ്യാപിക, ഏറ്റുമാനൂരപ്പൻ കോളേജ്), സതീഷ്.
അതിരമ്പുഴ : പണ്ടാരക്കളത്തിൽ പരേതനായ പി. വി. പോളിന്റെ മകൻ ഡോ. ജെയിംസ് പോൾ (റിട്ട. കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, UK) അന്തരിച്ചു. സംസ്ക്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ പ്രാർത്ഥനകൾക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: മറിയമ്മ ജെയിംസ് (കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗം). മകൻ : പോൾ ജെയിംസ് ദുബായ്, മരുമകൾ: മീന പോൾ.
ഏറ്റുമാനൂർ : വെട്ടിമുകൾ കോട്ടവാതുക്കൽ (കുഴിയിൽ) കെ.എം. ചാക്കോ (94) അന്തരിച്ചു. സംസ്കാരം നാളെ (13/7/25) 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പുല്ലാട്ട് പള്ളിപ്പുറം കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: വത്സമ്മ, പരേതനായ ജോയി കോട്ടവാതുക്കൽ, ആനിയമ്മ, എത്സമ്മ, റോബി, ബോബി, തോമസ്, മരുമക്കൾ: എം.എസ്. പാർത്ഥിപൻ, സുനിമോൾ ആനപ്പാറ (പാലാ), ജോസ് പള്ളിക്കുന്നേൽ, രാജു കോണിക്കൽ (ഏറ്റുമാനൂർ), ബിന്ദു മണിയാങ്കേരിൽ, സീന പാറേക്കാട്ടിൽ ചെറ്റയിൽ, നിജ ചെരുപ്പേരിൽ.
പാലാ: രാമപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു.. രാമപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കടപ്ലാമറ്റം മാറിടം വലയം കണ്ടത്തിൽ പുരുഷോത്തമ ദാസിന്റെ മകൻ വി പി സുരേഷ് കുമാറാ(39)ണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതിരമ്പുഴ: പണ്ടാരക്കളത്തിൽ ഡോ. ജോർജ് പോളിന്റെ (റിട്ട. പ്രിൻസിപ്പാൾ, കോട്ടയം മെഡിക്കൽ കോളേജ്) ഭാര്യ മേരി ജോർജ് (85) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: റോയി ജോർജ് (ബിസിനസ്), ആനി അലക്സ് ഞാവള്ളി തെക്കേൽ, ലിനു മാത്യു വലിയ മരുത്തുങ്കൽ, ജോർജ് വർഗീസ് (യുഎസ്എ)
ഏറ്റുമാനൂർ: ഏറ്റുമാനൂർ ജയ ഭവനത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ വി.കെ രാജമ്മ( 93) അന്തരിച്ചു. സംസ്കാരം ഇന്ന് ബുധനാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ. ഏറ്റുമാനൂർ ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് അംഗം സജീവ് കണ്മണി മകനാണ്.
ഏറ്റുമാനൂർ: വെട്ടിമുകൾ മംഗ്ലാവിൽ പുത്തൻവീട്ടിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥന്‍ സുരേഷ് പി കെ (56) അന്തരിച്ചു. പരേതൻ സരോവരം ആയൂർവേദ ആശുപത്രി ഡയറക്ടർ, ഏറ്റുമാനൂർ ശ്രീമാരിയമ്മൻ കോവിൽ ട്രസ്റ്റ് , തമിഴ് വിശ്വബ്രഹ്മ സമാജം സെക്രട്ടറി, വിശ്വബ്രാഹ്മണ ഏകോപന സമിതി സംസ്ഥാന ജോ:സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പിതാവ്: കോഴഞ്ചേരി, പരിയാരം, പുത്തൻ പറമ്പിൽ പരേതനായ കെ എ കുത്താലം ആചാരി. മാതാവ്: പത്തനംതിട്ട പടിഞ്ഞാറേ വീട്ടിൽ തുളസി അമ്മാൾ. സഹോദരങ്ങൾ: പി കെ സുനിൽകുമാർ, ജ്യോതി ബാബു (അങ്കമാലി). സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് ഏറ്റുമാനൂർ തമിഴ് വിശ്വബ്രഹ്മ സമാജം ശ്മശാനത്തിൽ.