
പേരൂർ: മാലിയിൽ പുത്തൻപുരയിൽ മുരളീധരൻ നായർ (73) അന്തരിച്ചു. ഭാര്യ: ലീല, മക്കൾ: ശ്രീജിത്ത്, ശ്രീജ, മരുമകൻ: സന്തോഷ്. സംസ്കാരം തിങ്കളാഴ്ച (15-12-2025) 3 മണിക്ക് വീട്ടുവളപ്പിൽ.

പേരൂർ: മാലിയിൽ പുത്തൻപുരയിൽ മുരളീധരൻ നായർ (73) അന്തരിച്ചു. ഭാര്യ: ലീല, മക്കൾ: ശ്രീജിത്ത്, ശ്രീജ, മരുമകൻ: സന്തോഷ്. സംസ്കാരം തിങ്കളാഴ്ച (15-12-2025) 3 മണിക്ക് വീട്ടുവളപ്പിൽ.

മാന്നാനം: കാനറാ ബാങ്ക് റിട്ടയേഡ് ചീഫ് മാനേജർ ചന്ദ്രമംഗലത്ത് സി എൻ മധുസൂദനൻ നായർ (74) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ഏറ്റുമാനൂർ വാഴക്കരോട്ട് വീട്ടിൽ പ്രസന്നകുമാരി (റിട്ടയേഡ് സീനിയർ അക്കൗണ്ട്സ് ഓഫിസർ BSNL). മക്കൾ: കിരൺ എം (ദുബായ്), അരുൺ എം (USA), മരുമക്കൾ: നിത രാജഗോപാൽ (ദുബായ്), Dr ആർഷ വിജയകുമാർ (USA).


കോഴിക്കോട് : സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല (59) അന്തരിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.





ഏറ്റുമാനൂർ: ഡിസ്ട്രിക്ട് ഗവ. പ്ലീഡറും പേരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന ഏറ്റുമാനൂർ ഇരട്ടാനായിൽ അഡ്വ. വിക്രമൻ നായർ (77) അന്തരിച്ചു. പേരൂർ മഠത്തിത്തറ കുടുംബാംഗമാണ്. ഭാര്യ: തൃപ്പൂണിത്തുറ ശിവജ്യോതിയിൽ കൃഷ്ണകുമാരി, മക്കൾ: വിവേക് വിക്രം (ഇന്ത്യൻ എയർഫോഴ്സ്, ആഗ്ര - റഫാൽ പൈലറ്റ്), പാർവതി വിക്രം (അമേരിക്ക), ആനന്ദ് വിക്രം (ബഹറിൻ), മരുമക്കൾ: ദിവ്യ വിവേക് (കങ്ങഴ), സന്ദീപ്, കൊല്ലം (അമേരിക്ക), ആതിര ആനന്ദ് (മുളന്തുരുത്തി). സംസ്കാരം വെള്ളിയാഴ്ച 3 ന് ഏറ്റുമാനൂർ പേരൂർ റോഡിലുള്ള വീട്ടുവളപ്പിൽ.


ഏറ്റുമാനൂര്‍ : കോട്ടയം പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ സോമശേഖരന്‍ നായര്‍ കെ.യു. (60) ദില്ലിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിങ്കളാഴ്ച പകല്‍ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സോമശേഖരനെ ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരുന്നു. പുന്നത്തുറ ഈസ്റ്റ് ഇടവൂര്‍ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ്. ഭാര്യ: ജിജി, മക്കള്‍: അമല്‍ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്), മരുമകള്‍: ദിവ്യ (കാനഡ). മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 12ന് മാടപ്പാട് ചന്തക്കവലയിലുള്ള സ്വവസതിയിലെ ചടങ്ങുകൾക്കു ശേഷം പുന്നത്തുറയിലെ തറവാട്ട് വീട്ടുവളപ്പിൽ.
കോട്ടയം സ്വദേശിയും ദില്ലിയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളുമായ ഒരു സുഹൃത്തിന് സോമശേഖരൻനായർ ഇടനിലക്കാരനായി 80 ലക്ഷം രൂപയോളം ബ്ലേഡ് പലിശയ്ക്ക് എടുത്തു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാൾ പണം തിരികെ നൽകാതെ വന്നതോടെ ബാങ്കിൽ നിന്നും പലരുടെ പേരിൽ വായ്പയെടുത്ത് സോമശേഖരൻ ബ്ലേഡുകാരന് പണം നൽകി. ഈ തുക വാങ്ങിയെടുക്കുന്നതിനായാണത്രേ കഴിഞ്ഞയാഴ്ച സോമശേഖരൻ ദില്ലിയ്ക്ക് പോയത്. ഇദ്ദേഹം ആശുപത്രിയിലാണെന്ന് ദില്ലിയിലെ സുഹൃത്താണ് വിളിച്ചറിയിച്ചതെങ്കിലും സംസാരത്തിൽ ഒരു അസ്വഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

തെള്ളകം: അമ്പലത്തു വടക്കേതിൽ (ഐക്കരപറമ്പിൽ) എ.വി തോമസ് (89) അന്തരിച്ചു. ഭാര്യ: ചങ്ങനാശ്ശേരി കുരിശുംമൂട് താവളത്തിൽ കുടുംബാംഗം ത്രേസ്യാമ്മ (തെറമ്മ). മക്കൾ: ആൻസി അലക്സ് ( സ്റ്റാഫ് നഴ്സ്, ദുബൈ), മേഴ്സി ജോയി (മേമ - കുവൈറ്റ്), ജോർജ് തോമസ് (ബേബിച്ചൻ), ബെന്നി തോമസ് (അബുദാബി), ജാൻസി തോമസ് (സ്റ്റാഫ് നഴ്സ്, കാരിത്താസ് മാതാ ഹോസ്പിറ്റൽ, തെള്ളകം), മരുമക്കൾ: അലക്സ് സൈമൺ ചിറ്റപ്പശ്ശേരിൽ, തുരുത്തിക്കാട് (ദുബൈ), ജോയി ജോസഫ് പൊങ്ങവനതടത്തിൽ, അമ്മഞ്ചേരി (കെ ഓ സി, കുവൈറ്റ്), ജയ്മോൾ ജോസഫ് പുളിക്കത്തോപ്പിൽ, സംക്രാന്തി (ടീച്ചർ, സെൻ്റ് പോൾസ് ജി എച്ച് എസ്, വെട്ടിമുകൾ), ജയ്ന ജോസഫ് ഓലിക്കൽ, കടുത്തുരുത്തി (സ്റ്റാഫ് നഴ്സ്, അബുദാബി), മധു സെബാസ്റ്റ്യൻ പുത്തൻപുരയിൽ (ഏറ്റുമാനൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തെള്ളകം പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.


കോട്ടയം: ദക്ഷിണ റയിൽവേ റിട്ട. സ്റ്റേഷൻ സൂപ്രണ്ട് പുതുപ്പള്ളി ഇരവിനല്ലൂർ തുരുത്തിനായപ്പള്ളിൽ കിഴക്കേതിൽ (രാധാഭവൻ) പി.എൻ. രാമചന്ദ്രൻ നായർ (82) യുഎസ്എയിൽ അന്തരിച്ചു. ഭാര്യ: പേരൂർ പടിഞ്ഞാറെകുഴിമറ്റത്തിൽ കുടുംബാംഗം രാധാമണി (തങ്കമണി). മക്കൾ: ശ്യാം നായർ (ചീഫ് പ്രൊഡക്ട് ഓഫീസർ നെറ്റ് ആപ്പ്, യുഎസ്എ), സ്വപ്ന അജയ് (യുഎസ്എ), മരുമക്കൾ: സവിത ഷേണായ് നായർ (യുഎസ്എ), അജയ് കാർത്തിക് (ബംഗളൂരു). സംസ്കാരം പിന്നീട് യുഎസ്എയിൽ.







പേരൂർ: മഞ്ജുള വിഹാറിൽ കെ.എസ്. വിനയകുമാർ (എസ്ബിടി റിട്ട.സ്പെഷ്യൽ അസിസ്റ്റന്റ്-76) അന്തരിച്ചു. പേരൂർ തെക്കേ കുഴിമറ്റത്തിൽ പരേതനായ ശിവരാമൻ നായരുടെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: പേരൂർ പടിഞ്ഞാറെ കുഴിമറ്റത്തിൽ കുടുംബാംഗം വിജയമ്മ. മക്കൾ: മഞ്ജുള, രഞ്ജിനി (ഇളങ്കാവ് വിദ്യാമന്ദിർ, ഇത്തിത്താനം), സഞ്ജിത് (ദുബായ്), മരുമക്കൾ: വേണുഗോപാൽ, ഇല്ലിക്കാമല, പുതുപ്പളളി (കെ.എസ്. ഈ.ബി, ടി എം ആർ, പള്ളം), ഹരി കെ നായർ (ഇത്തിത്താനം സർവീസ് സഹകരണ ബാങ്ക്), വിബിത വെളിയത്തുനാട്, ആലുവ (ദുബായ്). സംസ്കാരം ബുധനാഴ്ച 2. 30 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.


പേരൂർ: പേരുമാലിൽ ഏലിയാമ്മ തോമസ് (84) അന്തരിച്ചു. ഏറ്റുമാനൂർ കളപ്പുരയ്ക്കൽ (വലിയകുളം) കുടുംബാംഗമാണ്. ഭർത്താവ് : പേരുമാലിൽ പരേതനായ പി ഓ തോമസ് (റിട്ട. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥൻ). മക്കൾ: ടെസി തോമസ് (ആസ്ത്രേലിയ), ലിൻസി സാജു (പാറമ്പുഴ), ജോസി തോമസ് (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പി ഡബ്ല്യു ഡി), ടോംസി തോമസ് (കമ്പ്യൂട്ടർ എഞ്ചിനീയർ), മോൻസി തോമസ് (സെക്രട്ടറി, തെള്ളകം പാടശേഖര സമിതി), ജിൻസി ജയിൻ (മരങ്ങാട്ടുപിള്ളി), മരുമക്കൾ: സാജു തോമസ് കൂരോത്ത്, പാറമ്പുഴ (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ), ബിനു ജോസി വയലിൽ വെട്ടിക്കാപ്പുഴ, അയർക്കുന്നം (ടീച്ചർ, ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂൾ, തെള്ളകം), ജീന പാബ്ലിയോ മോൻസി (ഫിലിപ്പീൻസ്), ജയിൻ ജി തുണ്ടത്തിൽ (മരങ്ങാട്ടുപിള്ളി). മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് പാറമ്പുഴ ഇരുമ്പനത്തുപടിക്കു സമീപമുള്ള മകൻ ജോസി തോമസിന്റെ വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 9. 30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാറമ്പുഴ ബത്‌ലഹേം പള്ളിയിൽ.
ഫോൺ: 94466 03565


ഏറ്റുമാനൂർ : ശക്തിനഗർ നിർമലഭവനിൽ എം വി നിർമല (58) അന്തരിച്ചു. അതിരമ്പുഴ മാതിരമ്പുഴ കുടുംബാംഗമാണ്. പരേതനായ കൃഷ്ണൻകുട്ടിയാണ് ഭർത്താവ്. മക്കൾ: രേവതി, ആതിര (കനറാ ബാങ്ക്, ബാംഗ്ലൂർ), മരുമകൻ: സ്വരാജ് പുത്തൻപറമ്പിൽ (വയലാർ). സംസ്ക്കാരം പിന്നീട്.

ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശൂർ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ).











തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. 102 വയസ്സായിരുന്നു. വി എസ് അച്യുതാനന്ദൻ്റെ പ്രായം.
കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
1923ൽ പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്ച്യുതാനന്ദന്റെ ജനനം. ദുരിതപൂർണ്ണമായ ബാല്യമായിരുന്നു വിഎസ് അച്യുതാനന്ദന്റേത്. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും വസൂരി ബാധിച്ച് അച്ഛനും അമ്മയും വിഎസിന് നഷ്ടമായി. പിന്നീട് സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും തണലിലായിരുന്നു ജീവിതം. ജീവിത ദുരിതങ്ങളെ തുടർന്ന് വി എസിന് ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് സഹോദരൻ്റെ ജൗളിക്കടയിൽ സഹായായി. ജൗളിക്കടയിൽ സഹായായി. ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുന്നതോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുന്നത്. 17ാം വയസ്സിൽ അന്ന് നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. അന്ന് കയർ ഫാക്ടറി തൊഴിലാളിയായിരുന്ന വി എസ് അച്യുതാനന്ദൻ പി കൃഷ്ണപിള്ള, ആർ സുഗതൻ, സി ഉണ്ണിരാജ എന്നിവരുടെ പാർട്ടി ക്ലാസുകളിൽ പങ്കെടുത്തതോടെ തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളുടെ ഭാഗമായി മാറി.
പുന്നപ്രയിലും വയലാറിലും നടന്ന തൊഴിലാളി സമരങ്ങളിലും വിഎസ് നേതൃപരമായി ഇടപെട്ടിരുന്നു. പുന്നപ്ര വയലാർ സമരത്തെ തുടർന്ന് കസ്റ്റഡിയിലായ വിഎസ് നേരിട്ടത് കൊടിയ പൊലീസ് മർദനമായിരുന്നു. ഐക്യകേരള രൂപീകരണത്തിന് മുൻപ് 1952ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷണൽ സെക്രട്ടറിയായി വിഎസ് നിയോഗിതനായി. 1956ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. 1959ൽ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ സിപിഐയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന 32 നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചതോടെ സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായി വിഎസ് മാറി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വിഎസ് അച്യുതാനന്ദൻ 1985ൽ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1992വരെ ഒരു വ്യാഴവട്ടക്കാലം സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.


ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഏറ്റുമാനൂർ പടിഞ്ഞാറേനട മഹാലക്ഷ്മിയിൽ പ്രൊഫ. കെ. ആർ അനന്തപത്മനാഭ അയ്യർ (86) അന്തരിച്ചു. മാന്നാനം കെ ഇ കോളേജ് അധ്യാപകനും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭാരവാഹിയുമായിരുന്നു. സമിതിയുടെ ശാഖ പ്രസിഡണ്ട്, ജില്ലാ ട്രഷർ, സംസ്ഥാന സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. ശനിയാഴ്ച (19/07/25) രാവിലെ 9 മണിയോടെ മൃതദേഹം ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 3 മണിക്ക്. ഭാര്യ: വള്ളിയമ്മാൾ, മക്കൾ: സരിത അയ്യർ (അധ്യാപിക, ഏറ്റുമാനൂരപ്പൻ കോളേജ്), സതീഷ്.

അതിരമ്പുഴ : പണ്ടാരക്കളത്തിൽ പരേതനായ പി. വി. പോളിന്റെ മകൻ ഡോ. ജെയിംസ് പോൾ (റിട്ട. കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, UK) അന്തരിച്ചു. സംസ്ക്കാരം നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ പ്രാർത്ഥനകൾക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: മറിയമ്മ ജെയിംസ് (കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗം). മകൻ : പോൾ ജെയിംസ് ദുബായ്, മരുമകൾ: മീന പോൾ.