20 September, 2021 01:07:12 PM


മലപ്പുറത്ത് ബാലവിവാഹം: വരനും മാതാപിതാക്കൾക്കുമെതിരേ കേസ്



മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിന് ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്‍കിയ മതപുരോഹിതര്‍ക്കും എതിരെ പോലീസ് കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. മഹല്ല് ഖാസിയടക്കം പങ്കെടുത്ത എല്ലാവരും കേസിൽ പ്രതികളാണ്.

പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം കേസെടുത്തത്. അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് കുറ്റം. ബാല വിവാഹത്തെക്കുറിച്ച് പോലീസിന് വിവരം നൽകുന്നവർക്ക് പാരിതോഷികവും നൽകാറുണ്ട്. വണ്ടൂർ തിരുവാലി സ്വദേശിയാണ് വരൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K