കൊച്ചി : മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി സി ജോർജ് (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാണക്യന്, അഥര്‍വ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കെ.ജി ജോര്‍ജ്, ജോഷി തുടങ്ങി നിരവധി പ്രമുഖരായ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ അദ്ദേഹത്തിന്റെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.
പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹത്തിന് പോലീസ് ജോലി ലഭിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ജോലി ചെയ്യുന്നതിനോടൊപ്പം നാടകരംഗത്തും സജീവമായി. നാടകരംഗത്തുനിന്നുമായിരുന്നു പിസി ജോര്‍ജ് സിനിമയിലേക്ക് എത്തിയത്. മകന്റെ താല്പര്യം പോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുകയായിരുന്നു മാതാപിതാക്കള്‍. കലാരംഗത്ത് മാത്രമല്ല കായികരംഗത്തും തിളങ്ങിയിരുന്നു അദ്ദേഹം. പൂര്‍ണ്ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ വന്നപ്പോള്‍ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു അദ്ദേഹം. ആലുവ കൂട്ടക്കൊലക്കേസ് അന്വേഷണ സംഘത്തില്‍ ജോര്‍ജുമുണ്ടായിരുന്നു.
പി സുബ്രഹ്മണ്യത്തിന്റെ സ്റ്റുഡിയോ കാണാനായി പോയപ്പോഴായിരുന്നു ജോര്‍ജിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. അംബ അംബിക അംബാലികയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മികച്ച കഥാപാത്രങ്ങള്‍ ജോര്‍ജിനെ തേടിയെത്തി. പോലീസുകാരനായും വില്ലനായുമെല്ലാം തിളങ്ങിയിരുന്ന ജോര്‍ജ് ശാരീരിക അവശതകളെ തുടര്‍ന്ന് നിലവില്‍ കലാരംഗത്ത് സജീവമായിരുന്നില്ല.