12 December, 2019 05:25:55 PM


കള്ളന്‍മാര്‍ സന്നിധാനത്തേയും വെറുതേവിടുന്നില്ല, സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉള്‍പ്പെടെ ദേവസ്വം മെസില്‍ നിന്ന് അടിച്ചുമാറ്റുന്നു



ശബരിമല: സന്നിധാനത്തേയും കള്ളന്‍മാര്‍ വെറുതേവിടുന്നില്ല. അയ്യായിരംപേര്‍ക്ക് നിത്യേന അന്നം നല്‍കുന്ന ദേവസ്വം മെസില്‍ നിന്ന് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉള്‍പ്പെടെയുള്ളവ അടിച്ചുമാറ്റുന്നു. ജീവനക്കാര്‍ മാത്രം ആഹാരം കഴിക്കുന്ന മെസില്‍ നിന്നാണ് സാധനങ്ങള്‍ കളവുപോകുന്നത്. ആരാണ് ഈ പെരുംകള്ളന്‍മാരെന്നാണ് ചോദ്യം. കള്ളനെ കൈയോടെ കണ്ടുപിടിക്കാന്‍ കാത്തിരിക്കുകയാണ്. ആഹാരം കഴിക്കുന്ന പാത്രങ്ങളും മറ്റും ജീവനക്കാരില്‍ ചിലര്‍ എടുത്തുകൊണ്ട് പോകുന്നതാണെന്നും ഇവരുടെ പ്രവൃത്തി മോഷ്ടാക്കള്‍ക്ക് തുല്യമാണെന്ന ആക്ഷേപവും ശക്തമാണ്.

സന്നിധാനത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് രുചിയും വൃത്തിയുമുള്ള ഭക്ഷണമാണ് ദേവസ്വം മെസിലെ ജീവനക്കാര്‍ ഒരുക്കുന്നത്. മുന്നൂറോളം പേര്‍ക്ക് ഒരു നേരം ഒരുമിച്ചിരുന്ന് കഴിക്കാനുള്ള സൗകര്യമാണ് മെസിലുള്ളത്. എല്ലാ ദിവസവും മൂവായിരത്തോളം പേര്‍ നേരിട്ട് ഭക്ഷണം കഴിക്കുന്നു. 2000 പേര്‍ക്ക് പാഴ്‌സലായും ഭക്ഷണം എത്തിക്കുന്നുണ്ട്. ഒരു സ്‌പെഷ്യല്‍ ഓഫീസറും അസി. സ്‌പെഷ്യല്‍ ഓഫീസറും 42 ദേവസ്വം ജീവനക്കാരുമാണ് മെസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാചകമടക്കമുള്ള മറ്റ് ജോലികള്‍ക്കായി 42 പേര്‍ വേറെയുമുണ്ട്.

വ്യത്യസ്തമായ വിഭവങ്ങളാണ് ഓരോ ദിവസവും നല്‍കുന്നത്. പ്രാതലിന് ഉപ്പുമാവ്, ഇഡലി, ദോശ, ചപ്പാത്തി, ഗ്രീന്‍പീസ്, കടലക്കറി, കിഴങ്ങുകറി, ചമ്മന്തി എന്നിവയാണ് കറികള്‍. ഉച്ചയൂണിന് സാമ്പാര്‍, രസം, പുളിശേരി, മോര് എന്നിവ ഒഴിച്ചുകൂട്ടാനായി നല്‍കും. തീയലോ അവിയലോ ഓരോദിവസവും മാറി മാറി വിളമ്പും. വിവിധതരം തോരന്‍, മെഴുക്കുപുരട്ടി തുടങ്ങിയ ഏതെങ്കിലും ഒരു വിഭവമുണ്ടാകും. നാരങ്ങ, മാങ്ങ, നെല്ലിയ്ക്ക എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചുള്ള അച്ചാറും ഇവയ്‌ക്കൊപ്പം നല്‍കും. രാത്രി കഞ്ഞിയും പയറുതോരനുമാണ്. വറ്റല്‍മുളകും തക്കാളിക്കറിയും കപ്പയുമൊക്കെ ഉള്‍പ്പെടുത്താറുണ്ട്.
ഭക്ഷണം കഴിക്കാനെത്തുന്ന പലരും ഗ്ലാസും പ്ലേറ്റും മുറികളിലേക്ക് കൊണ്ടുപോകുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

വാങ്ങിയ പ്ളേറ്റ്: 600
ഗ്ളാസ്: 860

ഭക്ഷണം കഴിക്കുന്നത്:
5000 പേര്‍ (ദിവസം)
ദേവസ്വം ജീവനക്കാര്‍: 42
പാചകക്കാര്‍: 42

'' ജീവനക്കാര്‍ ഒരുമിച്ചെത്തുമ്പോള്‍ പ്ലേറ്റിനും ഗ്ലാസിനും അനുഭവപ്പെടുന്ന ക്ഷാമം പലപ്പോഴും അസൗകര്യമുണ്ടാക്കുന്നുണ്ട്. ഇത്തവണ 600 പ്ലേറ്റും 860 ഗ്ലാസും വാങ്ങിച്ചിട്ടുണ്ട്. ഇതില്‍ നല്ലൊരു പങ്കും ഇപ്പോള്‍ മെസില്‍ കാണാനില്ലന്നാണ് പരാതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K