23 October, 2019 09:16:07 AM


Aaaaa

മുണ്ടക്കയം:  പരിസണ്‍ഗ്രൂപ്പിന്റെ ബോയ്‌സ് എസ്‌റ്റേറ്റില്‍ മാനേജര്‍ തൊഴിലാളികളെദ്രോഹിക്കുന്നതായിഇടുക്കി ജില്ല എസ്‌റ്റേറ്റ് മസ്ദൂര്‍ സംഘ് പ്രസിഡന്റ് ബി.വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപെടുത്തി.
എസ്‌റ്റേററിലെ രണ്ടാമത്തെ യൂനിയനായ തങ്ങളോട് ആലോചിക്കാതെ ഭരണ-പ്രതിപക്ഷ യൂനിയന്‍ നേതാക്കളുടെ ഇഷ്ടാനുസരണം തൊഴിലാളികളെ പതിച്ചത് ചോദ്യം ചെയ്തതതാണ് തങ്ങള്‍ക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ടുപോയത്.സൂപ്പര്‍വൈസര്‍, വാച്ചര്‍ നിയമനത്തിലും മാനേജര്‍ തങ്ങളോട് വിവചനം കാട്ടി. ഇതിനെതിരെ സമരം ചെയ്ത തൊഴിലാളികളെ  പൊലീസിനെ ഉപയോഗിച്ചു കളളക്കേസില്‍ കുടുക്കിയതായി നേതാക്കള്‍ പറഞ്ഞു.
                     ഫീല്‍ഡ് ഓഫീസറെ മര്‍ദ്ദിച്ചന്ന വ്യാജ കേസില്‍ തോട്ടത്തിനു അകത്തും പുറത്തുമുളള നിരവധി പ്രവര്‍ത്തകരെ മുണ്ടക്കയം പൊലീസ് ഭീഷണി പെടുത്തുകയാണ്.തൊഴിലാളി വീടുകളിലെത്തി സ്ത്രികളെ ഭീഷണിപെടുത്തി  റോഷന്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തത് നീതിയല്ല.ഇത് ചോദ്യം ചെയ്ത നേതാക്കളെ പോലും കൊലവിളി നടത്തുന്ന നിലപാടാണ് മുണ്ടക്കയം പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍   എ.സുരേന്ദ്രന്‍, ഡി.മോന്‍സണ്‍ എന്നിവരും പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K