12 February, 2020 02:29:56 PM


A

തിരുവനന്തപുരം: പദ്മ പുരസ്‌കാരങ്ങള്‍ക്കായി കേരളം നല്‍കിയ ശിപാര്‍ശകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചവറ്റുകൊട്ടയില്‍ തള്ളി. കേരളത്തിന്‍റെ ശിപാര്‍ശകള്‍ ഒന്നുപോലും പരിഗണിക്കാതെയാണ് ഇക്കുറി പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരളം 56 പേരുടെ പട്ടികയാണ് പദ്മ പുരസ്‌കാരങ്ങളുടെ പരിഗണനയ്ക്കായി നല്‍കിയത്. എന്നാല്‍ ഇതിലൊന്നുപോലും പരിഗണിക്കപ്പെട്ടില്ല.

പദ്മവിഭൂഷണു വേണ്ടി ഇത്തവണ എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം.ടി വാസുദേവന്‍ നായരെ മാത്രമാണ് കേരളം ശിപാര്‍ശ ചെയ്തിരുന്നത്. പദ്മഭൂഷണുവേണ്ടി എട്ടു പേരെ ശിപാര്‍ശ ചെയ്തിരുന്നു. കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല) എന്നിവരാണ് പദ്മഭൂഷണു വേണ്ടി കേരളം ശിപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ടായിരുന്നവര്‍.

പദ്മശ്രീക്കായി സൂര്യകൃഷ്ണമൂര്‍ത്തി (കല), കാനായി കുഞ്ഞിരാമന്‍ (ശില്‍പി), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിംഗ്), കെപിഎസി ലളിത (സിനിമ), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന്‍ (സംഗീതം), ഐ.എം വിജയന്‍ (കായികം) തുടങ്ങിയവരടക്കം 47 പേരെ ശിപാര്‍ശ ചെയ്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K