23 October, 2021 04:06:35 PM


എ ഗ്രൂപ്പ് തകരുന്നു; കോട്ടയം ജില്ല തിരുവഞ്ചൂരിന്‍റെ എ ഗ്രൂപ്പ് തകരുന്നു; കോട്ടയം ജില്ല തിരുവഞ്ചൂരിന്‍റെ കൈകളിലേക്ക്


കോട്ടയം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കൈകളിലേക്കെന്നു സൂചന.  പുനഃസംഘടന പുരോഗമിച്ചതോടെ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്കായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാറി. ഡിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പോടെയാണ് ജില്ലയിലെ എ ഗ്രൂപ്പിലെ പടലപ്പിണക്കം ആദ്യം മറനീക്കിയത്.

എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി നില കൊണ്ടിരുന്നയാളായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്നാൽ, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പേര് ഉയർന്നുവന്നപ്പോൾ എ ഗ്രൂപ്പ് വേണ്ട രീതിയിൽ പിന്തുണച്ചില്ല എന്ന വികാരം തിരുവഞ്ചൂരിനുണ്ടായിരുന്നു. മാത്രമല്ല, ഉമ്മൻ ചാണ്ടി അടക്കമുള്ളവർ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടും സ്വീകരിച്ചു. എന്നാൽ, ഒടുവിൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായി.

Ioഇതോടെ എ ഗ്രൂപ്പിൽനിന്നു തിരുവഞ്ചൂർ മാനസികമായി അകലുകയായിരുന്നു. എ ഗ്രൂപ്പ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, തിരുവഞ്ചൂർ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുമായിരുന്നു എന്നു കരുതുന്നവരും പാർട്ടിയിലുണ്ട്. ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പ് കടുത്ത പ്രതിഷേധം ഉയർത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തെ തുണയ്ക്കുന്ന സമീപനമാണ് തിരുവഞ്ചൂർ കൈക്കൊണ്ടത്. ഗ്രൂപ്പ് കാര്യങ്ങളൊന്നും തന്നെ അറിയിക്കാറില്ലെന്നു പരസ്യമായി പറഞ്ഞ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

തുടർന്നാണ് കെ. സുധാകരൻ- വി.ഡി. സതീശൻ നേതൃത്വത്തിനൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനും നീങ്ങിത്തുടങ്ങിയത്. പുനസംഘടനയുടെ പ്രധാന ഘട്ടം പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇപ്പോൾ തിരുവഞ്ചൂർ വിഭാഗത്തിനാണ് മുൻഗണന. ഇതോടെ എ ഗ്രൂപ്പിന്‍റെ പിടി അയഞ്ഞു.

എ ഗ്രൂപ്പിൽനിന്ന് അകന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോട് ആഭിമുഖ്യം പുലർത്തുന്നവർക്കാണു ജില്ലയിൽനിന്നു പുനഃസംഘടനയിലും പരിഗണന ലഭിക്കുന്നത്. ഡിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നടത്തിയ അതേ നീക്കങ്ങൾ സംസ്ഥാന നേതൃത്വം പുനസംഘടനയിലും നടത്തിയതാണു പഴയ എ ഗ്രൂപ്പിനു തിരിച്ചടിയായിരിക്കുന്നത്. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ വിശ്വസ്തനാണ്. ആന്‍റോ ആന്‍റണി, പി.ടി. തോമസ് എന്നിവരുടെ പിന്തുണയോടെയാണ് നാട്ടകം സുരേഷ് പ്രസിഡന്‍റായത്. ഇത്തവണ സ്ഥാനം നേടിയ നാലു പേരിൽ മൂന്നു പേരും തിരുവഞ്ചൂരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.

ജനറൽ സെക്രട്ടറിയായ പി.എ. സലിം എ ഗ്രൂപ്പുകാരനെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്‍റോ ആന്‍റണി എന്നിവരുമായും അടുത്ത ബന്ധം പുലർത്തുന്നു. ജോസി സെബാസ്റ്റ്യൻ പഴയ ഐ ഗ്രൂപ്പ് കാരനും പത്മജ വേണുഗോപാലിന്‍റെ ജില്ലയിലെ നേതാവുകൂടിയാണ്. കെ.സി. വേണുഗോപാലിന്‍റെ ഇടപെടലും ജോസിക്കു തുണയായി.

ടോമി കല്ലാനി എ ഗ്രൂപ്പ് നേതാവായിരുന്നെങ്കിലും എ.കെ. ആന്‍റണിയുടെയും സുധീരന്‍റെയുമൊക്കെ വിശ്വസ്തനാണ്. ഐ ഗ്രൂപ്പിന്‍റെ നേതാവായി കോട്ടയത്തു പ്രവേശിച്ച ഡോ. പി.ആർ. സോന കഴിഞ്ഞ തവണ വൈക്കത്തുനിന്നും ജനവിധി തേടിയിരുന്നു. കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണും നിലവിലെ അംഗവുമാണ്. ഐ ഗ്രൂപ്പുകാരിയെങ്കിലും സോന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്.

മുതിർന്നവർക്ക് അതൃപ്തി

അതേസമയം മുതിർന്ന നേതാക്കളിൽ പലരെയും അവഗണിച്ചതിൽ ഒരു വിഭാഗത്തിനിടയിൽ അതൃപ്തി പുകയുകയാണ്. കെപിസിസി ഭാരവാഹി പട്ടികയിലേക്കു പരിഗണിക്കപ്പെട്ടിരുന്ന ഫിലിപ്പ് ജോസഫ്, ഫിൽസണ്‍ മാത്യൂസ് ഉൾപ്പടെയുള്ളവർ ഒഴിവാക്കപ്പെട്ടു. ചാണ്ടി ഉമ്മൻ നേതൃനിരയിലേക്കു വരുമെന്നു പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കപ്പെട്ടു.

അതേസമയം, ചാണ്ടി ഉമ്മൻ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയാകുമെന്നു സൂചനയുണ്ട്. ഇനി അവശേഷിക്കുന്നതു ജില്ലയിലെ ഡിസിസി പുനഃസംഘടനയാണ്. അടുത്ത മാസം ആദ്യത്തോടെ പുനസംഘടനയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇടഞ്ഞു നിൽക്കുന്നവരെ ഉൾപ്പെടുത്തിയാകും ഡിസിസി പുനഃസംഘടനയെന്നും പറയപ്പെടുന്നു.
കോട്ടയം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കൈകളിലേക്കെന്നു സൂചന.  പുനഃസംഘടന പുരോഗമിച്ചതോടെ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്കായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാറി. ഡിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പോടെയാണ് ജില്ലയിലെ എ ഗ്രൂപ്പിലെ പടലപ്പിണക്കം ആദ്യം മറനീക്കിയത്.

എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി നില കൊണ്ടിരുന്നയാളായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്നാൽ, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പേര് ഉയർന്നുവന്നപ്പോൾ എ ഗ്രൂപ്പ് വേണ്ട രീതിയിൽ പിന്തുണച്ചില്ല എന്ന വികാരം തിരുവഞ്ചൂരിനുണ്ടായിരുന്നു. മാത്രമല്ല, ഉമ്മൻ ചാണ്ടി അടക്കമുള്ളവർ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടും സ്വീകരിച്ചു. എന്നാൽ, ഒടുവിൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായി.

Ioഇതോടെ എ ഗ്രൂപ്പിൽനിന്നു തിരുവഞ്ചൂർ മാനസികമായി അകലുകയായിരുന്നു. എ ഗ്രൂപ്പ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, തിരുവഞ്ചൂർ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുമായിരുന്നു എന്നു കരുതുന്നവരും പാർട്ടിയിലുണ്ട്. ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പ് കടുത്ത പ്രതിഷേധം ഉയർത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തെ തുണയ്ക്കുന്ന സമീപനമാണ് തിരുവഞ്ചൂർ കൈക്കൊണ്ടത്. ഗ്രൂപ്പ് കാര്യങ്ങളൊന്നും തന്നെ അറിയിക്കാറില്ലെന്നു പരസ്യമായി പറഞ്ഞ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

തുടർന്നാണ് കെ. സുധാകരൻ- വി.ഡി. സതീശൻ നേതൃത്വത്തിനൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനും നീങ്ങിത്തുടങ്ങിയത്. പുനസംഘടനയുടെ പ്രധാന ഘട്ടം പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇപ്പോൾ തിരുവഞ്ചൂർ വിഭാഗത്തിനാണ് മുൻഗണന. ഇതോടെ എ ഗ്രൂപ്പിന്‍റെ പിടി അയഞ്ഞു.

എ ഗ്രൂപ്പിൽനിന്ന് അകന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോട് ആഭിമുഖ്യം പുലർത്തുന്നവർക്കാണു ജില്ലയിൽനിന്നു പുനഃസംഘടനയിലും പരിഗണന ലഭിക്കുന്നത്. ഡിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നടത്തിയ അതേ നീക്കങ്ങൾ സംസ്ഥാന നേതൃത്വം പുനസംഘടനയിലും നടത്തിയതാണു പഴയ എ ഗ്രൂപ്പിനു തിരിച്ചടിയായിരിക്കുന്നത്. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ വിശ്വസ്തനാണ്. ആന്‍റോ ആന്‍റണി, പി.ടി. തോമസ് എന്നിവരുടെ പിന്തുണയോടെയാണ് നാട്ടകം സുരേഷ് പ്രസിഡന്‍റായത്. ഇത്തവണ സ്ഥാനം നേടിയ നാലു പേരിൽ മൂന്നു പേരും തിരുവഞ്ചൂരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.

ജനറൽ സെക്രട്ടറിയായ പി.എ. സലിം എ ഗ്രൂപ്പുകാരനെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്‍റോ ആന്‍റണി എന്നിവരുമായും അടുത്ത ബന്ധം പുലർത്തുന്നു. ജോസി സെബാസ്റ്റ്യൻ പഴയ ഐ ഗ്രൂപ്പ് കാരനും പത്മജ വേണുഗോപാലിന്‍റെ ജില്ലയിലെ നേതാവുകൂടിയാണ്. കെ.സി. വേണുഗോപാലിന്‍റെ ഇടപെടലും ജോസിക്കു തുണയായി.

ടോമി കല്ലാനി എ ഗ്രൂപ്പ് നേതാവായിരുന്നെങ്കിലും എ.കെ. ആന്‍റണിയുടെയും സുധീരന്‍റെയുമൊക്കെ വിശ്വസ്തനാണ്. ഐ ഗ്രൂപ്പിന്‍റെ നേതാവായി കോട്ടയത്തു പ്രവേശിച്ച ഡോ. പി.ആർ. സോന കഴിഞ്ഞ തവണ വൈക്കത്തുനിന്നും ജനവിധി തേടിയിരുന്നു. കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണും നിലവിലെ അംഗവുമാണ്. ഐ ഗ്രൂപ്പുകാരിയെങ്കിലും സോന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്.

മുതിർന്നവർക്ക് അതൃപ്തി

അതേസമയം മുതിർന്ന നേതാക്കളിൽ പലരെയും അവഗണിച്ചതിൽ ഒരു വിഭാഗത്തിനിടയിൽ അതൃപ്തി പുകയുകയാണ്. കെപിസിസി ഭാരവാഹി പട്ടികയിലേക്കു പരിഗണിക്കപ്പെട്ടിരുന്ന ഫിലിപ്പ് ജോസഫ്, ഫിൽസണ്‍ മാത്യൂസ് ഉൾപ്പടെയുള്ളവർ ഒഴിവാക്കപ്പെട്ടു. ചാണ്ടി ഉമ്മൻ നേതൃനിരയിലേക്കു വരുമെന്നു പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കപ്പെട്ടു.

അതേസമയം, ചാണ്ടി ഉമ്മൻ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയാകുമെന്നു സൂചനയുണ്ട്. ഇനി അവശേഷിക്കുന്നതു ജില്ലയിലെ ഡിസിസി പുനഃസംഘടനയാണ്. അടുത്ത മാസം ആദ്യത്തോടെ പുനസംഘടനയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇടഞ്ഞു നിൽക്കുന്നവരെ ഉൾപ്പെടുത്തിയാകും ഡിസിസി പുനഃസംഘടനയെന്നും പറയപ്പെടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K