22 January, 2016 01:14:21 PM
പിതാവിന്റെ പീഡനം സഹിക്കവയ്യാതെ വിദ്യാർത്ഥിനി നാടുവിട്ടു!
ഏറ്റുമാനൂർ : പിതാവിന്റെ പീഡനം സഹിക്കവയ്യാതെ വിദ്യാർത്ഥിനി നാടുവിട്ടു. കാമുകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമാന രീതിയിൽ പെൺ കുട്ടിയെ ഉപയോഗിച്ച മറ്റോരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റുമാനൂർ സ്വദേശിനിയും,പ്ളസ് വൺ വിദ്യാർത്ഥിനുയുമായ പരിനാറ്കാരിയെയാണ് പിതാവ് ദുരുപയോഗം ചെയ്തത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് വീടു വിട്ടിറങ്ങിയ പെൺകുട്ടിയെ കാൺമാനില്ലെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന കഥ പുറത്തറിയുന്നത്. കാമുകനോടൊപ്പം പെൺകുട്ടി ഒളിച്ചോടിയെന്നായിരുന്നു മാതാപിതാക്കൾ പൊലീസിൽ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അടുത്ത സൃഹൃത്തുക്കളെയും, അയൽ വാസികളുടെയും പക്കൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാമുകനെ കുറിച്ച് മനസിലാക്കിയിരുന്നു.
തിരുവനന്തപുരം സ്വദേശിയും,ബസ് ഡ്രൈവറുമായ ഇയാളാടൊപ്പം പെൺകുട്ടിയെ പൊലീസ് കാസർകോട് നിന്നും പിടികൂടി. തുടർന്ന് നടത്തിയ അന്വേഷത്തിൽ കാമുകൻ നിരപരാധിയാണെന്നും, താൻ പ്രാണരക്ഷാർത്ഥം നാടുവിട്ടതാണെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞതായാണ് അറിയുന്നത്. ഉടൻ തന്നെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധന നടത്തിയതിൽ ലൈംഗിക ചൂഷണം നടത്തിയെന്ന് റിപ്പോർട്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതേ സമയം അയൽ വാസിയായ മറ്റോരു യുവാവും ഇത്തരത്തിൽ പെൺകുട്ടിയെ ദുരുപയോഗം നടത്തിയാതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.