
ഏറ്റുമാനൂർ: തോപ്പിൽ വീട്ടിൽ പരേതരായ ദാമോദരന്റെയും ശാരദാ ദാമോദരന്റെയും മകൻ റിട്ട. ഡി ഇ ഒ ഗോപി ഡി. തോപ്പിൽ (70) അന്തരിച്ചു. ഭാര്യ: വിജയമ്മ ഗോപി (റിട്ട. എച്ച്.എം. ഗവ. എച്ച്.എസ്. ചാലക്കുടി), മക്കൾ: അഡ്വ. അനഘ ജി. തോപ്പിൽ , ഹരി. ജി. തോപ്പിൽ.

ഏറ്റുമാനൂർ: തോപ്പിൽ വീട്ടിൽ പരേതരായ ദാമോദരന്റെയും ശാരദാ ദാമോദരന്റെയും മകൻ റിട്ട. ഡി ഇ ഒ ഗോപി ഡി. തോപ്പിൽ (70) അന്തരിച്ചു. ഭാര്യ: വിജയമ്മ ഗോപി (റിട്ട. എച്ച്.എം. ഗവ. എച്ച്.എസ്. ചാലക്കുടി), മക്കൾ: അഡ്വ. അനഘ ജി. തോപ്പിൽ , ഹരി. ജി. തോപ്പിൽ.

കോട്ടയം: കോവിഡ് ബാധിതനായ അതിരമ്പുഴ സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് സമീപം താമസിക്കുന്ന ഓലപുരയ്ക്കൽ പൊന്നപ്പൻ (62) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ മരണമടഞ്ഞത്. കിഡ്നി സംബന്ധമായ അസുഖം മൂലം കഴിഞ്ഞ മൂന്ന് വർത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷെ ഉറവിടം വ്യക്തമല്ല. എല്ലാ ആഴ്ചയിലും കോട്ടയം മെഡിക്കൽ കോളജിൽ ഡയാലിസിസിനായി പോയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരികരിച്ചു. ഭാര്യ: കളത്തൂർ മുതിരക്കിലായിൽ കുടുംബാംഗം ഷൈലജ. മക്കൾ: അഖിൽ, ആതിര, മരുമകൻ: മിഥുൻ
ഏറ്റുമാനൂര്‍: സവിതയില്‍ പരേതനായ ഡോ.എന്‍.എസ്.നമ്പൂതിരിയുടെയും (ശ്രീകലാ ഹോമിയോ ക്ലിനിക്, ഏറ്റുമാനൂര്‍) ശാരദാമണിയുടെയും മകളും ഐഎസ്ആര്‍ഓ റിട്ട ഉദ്യോഗസ്ഥന് പി.ഗണേശിന്റെ ഭാര്യയുമായ ഡോ.എസ്.ശ്രീകല (55) ബംഗളുരുവില്‍ അന്തരിച്ചു. മക്കള്‍ അദ്വൈത്, അദിത. സംസ്കാരം നാളെ 12ന് ബംഗളൂരുവില്‍.

കുവൈത്ത് സിറ്റി/ ന്യൂയോർക്ക് : കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്(91) അന്തരിച്ചു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലായിരുന്നു അന്ത്യം. കുവൈത്ത് ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ജൂലായ് 17നു കുവൈത്തിൽ വെച്ച് അമീർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനു ശേഷം തുടർചികിൽസക്കായി ജൂലായ് 19നാണു അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയത്. യു.എസ്. വ്യോമസേനയുടെ പ്രത്യേക വിമാനമാണു യാത്രക്കായി ഉപയോഗിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ആശങ്കാകരമായ സാഹചര്യം ഉടലെടുത്തതിനെ തുടർന്ന് ഭരണ ഘടനാ പരമായി അമീറിൽ നിക്ഷിപ്തമായ ചില പ്രത്യേക അധികാരങ്ങൾ താൽക്കാലികമായി കിരീടാവകാശിയും അർദ്ധ സഹോദരനുമായ ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സഹോദരനും നാഷനൽ ഗാർഡ് ഉപമേധാവിയുമായ ഷൈഖ് മിഷ് അൽ അഹമദിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹത്തെ അനുഗമിക്കും. ഭാര്യ പരേതയായ ഫാതുവ ബിന്ത് സൽമാൻ അൽ സബാഹ്. മക്കൾ മുൻ പ്രതിരോധ മന്ത്രി ഷൈഖ് നാസർ അൽ സബാഹ് അൽ അഹമ്മദ്, ഷൈഖ് ഹമദ് സബാഹ് അൽ അഹമ്മദ്, പരേതരായ ഷൈഖ് അഹമദ് അൽ സബാഹ് അൽ അഹമദ്, ഷൈഖ സൽവ.
1929 ജൂൺ 16 നു മുൻ കുവൈത്ത് അമീർ ഷൈഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും മുനീറ ഉസ്മാൻ അൽ ഹമദ് അൽ സ ഈദിന്റെയും നാലാമത്തെ പുത്രനായി കുവൈത്ത് സിറ്റിയിലെ ഷർഖ് ജില്ലയിൽ ആണു ജനനം. കുവൈത്തിൽ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കി. ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങളിലും ഭരണപരമായ പരിശീലനം നേടി. 1953 ൽ തൊഴിൽ സാമൂഹിക മന്ത്രാലയങ്ങളിലും പ്രവർത്തിച്ചു. 1963ൽ സ്വതന്ത്ര കുവൈത്തിലെ ആദ്യ വാർത്താ വിതരണ മന്ത്രിയായാണു ഭരണ രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് 1963 മുതൽ 2003 വരെയുള്ള 40 വർഷകാലം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിക്കുകയും ചെയ്തു. 1991 ൽ ഇറാഖ് അധിനിവേശത്തിൽ നിന്നും രാജ്യം മോചിതമായതോടെ ഉപ പ്രധാനമന്ത്രിയായും നിയമിതനായി.
2003 ൽ അന്നത്തെ അമീറും അർദ്ധ സഹോദരനുമായ ഷൈഖ് ജാബർ അഹമദ് അൽ സബാഹ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി പദവി കിരീടാവകാശി വഹിച്ചു വരുന്ന കീഴ്വഴക്കമാണു അത് വരെ രാജ്യത്ത് നില നിന്നിരുന്നത്. ഇതോടെ ഉപ പ്രധാന മന്ത്രി പദവിയിൽ നിന്നും നേരിട്ട് പ്രധാന മന്ത്രി പദവിയിൽ എത്തുന്ന ആദ്യ വ്യക്തി എന്നതിലൂടെ ചരിത്രത്തിൽ ഇടം പിടിച്ചു. 2006 ജനുവരി 9 നു അന്നത്തെ അമീർ ഷൈഖ് ജാബിർ അൽ അഹമദ് അൽ സബാഹിന്റെ ദേഹ വിയോഗത്തെ തുടർന്ന് കിരീടാവകാശിയായ ഷൈഖ് സ അദ് അബ്ദുല്ല സാലെം അമീറിന്റെ ചുമതല ഏറ്റെങ്കിലും ആരോഗ്യ പരമായ കാരണങ്ങളാൽ പാർലമെന്റിൽ എത്തി സത്യ പ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നു. ഇതേ തുടർന്നു ഭരണ ഘടനാ പ്രതിസന്ധി ഉടലെടുത്തതോടെ അടിയന്തിരമായി ചേർന്ന പാർലമന്റ് സമ്മേളനത്തിലാണു ഷൈഖ് സബാഹ് അൽ അഹമ്മദിനെ അമീറായി തെരഞ്ഞെടുത്തത്.
കിരീടവകാശി പദവിയിൽ നിന്നല്ലാതെ അമീർ പദവിയിൽ എത്തുന്ന ആദ്യ കുവൈത്ത് അമീർ എന്ന ബഹുമതിയും സ്വന്തമാക്കി. മാത്രവുമല്ല അർദ്ധ സഹോദരനായ ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹിനെ അദ്ദേഹം കിരീടവകാശിയായി നിയമിക്കുകയും ചെയ്തു. ഇതോടെ സബാഹ് കുടുംബത്തിലെ ജാബിർ , സാലിം താഴ്വഴിയിൽ നിന്നും അമീർ , കിരീടാവകാശി പദവികൾ വിഭജിച്ചെടുക്കുന്ന കീഴ്വഴക്കത്തിനാണു അവസാനമായത്. ഇതേ തുടർന്ന് സാലിം കുടുംബത്തിൽ നിന്നും ഉയർന്ന് വന്ന അസ്വസ്ഥതകൾ രാജ്യ സുരക്ഷയെ ബാധിക്കാത്ത തരത്തിൽ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞതും അമീറിന്റെ നയതന്ത്ര ചാരുത വ്യക്തമാക്കുന്ന സംഭവമായാണു ചരിത്രത്തിൽ രേഖപ്പെടുത്തുക.

തിരുവനന്തപുരം: പ്രശസ്ത മനഃശാസ്ത്രജ്ഞനും കൗണ്‍സിലിങ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. പി. എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര കരിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടര്‍ മാത്യു വെല്ലൂര്‍ പാലക്കത്തായി പിഎം മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയില്‍ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്. മനഃശാസ്ത്രജ്ഞന്, അധ്യാപകന്, ഗ്രന്ഥകാരന്, ഗവേഷകന്, ജീവനകലാപരിശീലകന്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി.
മദ്രാസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകന്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തുടങ്ങിയ സേവനങ്ങള്‍ ചെയ്തു. തിരികെ കേരളത്തിലെത്തിയപ്പോള്‍ സര്‍വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു.

ഏറ്റുമാനൂർ: പുത്തൻ മoത്തിൽ രാധാകൃഷ്ണഹെഗ്ഡൻ്റെ ഭാര്യ രാധാഭായി ( ശാന്ത-78) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: രതി (സപ്ലൈകോ ചേർത്തല) ,സിന്ധു ,ബിന്ദു ,മനോജ് ,ജ്യോതി, മഞ്ജു ,മഹേഷ്. മരുമക്കൾ: സുനിൽ കുമാർ (റ്റി.ഡി.എസ്.സ്ക്കൂൾ പുറക്കാട്), ബാലകൃഷ്ണ ഭക്തൻ ,ഗോപിനാഥ ഭക്തൻ ,ബാലകൃഷ്ണപ്രഭു ,ശ്രീകാന്ത് നായിക് (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) ,നിമിഷ.

ദില്ലി : മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ്(82) അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്പേയി മന്ത്രി സഭകളില്‍ വിദേശകാര്യ, പ്രതിരോധ, ധനകാര്യ മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യസഭയിലും നാല് തവണ ലോക് സഭയിലും അംഗമായിരുന്നു. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളായി കോമയിലായിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സ. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗാണ് അദ്ദേഹത്തിന്റെ മരണം അറിയിച്ചത്. ജസ്വന്ത് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ചെന്നൈ: പ്രശസ്ത പിന്നണി ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാര്‍ഥനകള്‍ വിഫലമാക്കി അരങ്ങൊഴിയുന്നത് 74-ാം വയസ്സില്‍. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലിരിക്കെയാണ് ബാലസുബ്രഹ്മണ്യത്തിന്റെ അന്ത്യം. ഉച്ചയ്ക്ക് 1.04 നായിരുന്നു മരണമെന്ന് മകന് എസ്.പി.ബി. ചരണ്‍ സ്ഥിരീകരിച്ചു.
കോവിഡ് ബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാസമാണ് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കു പിന്നാലെ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ തുടരുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. കഴിയുന്നത്ര ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു. വിദഗദ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറഞ്ഞിരുന്നു.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമാണ് അദ്ദേഹത്തിനുള്ളത്.
എഞ്ചിനിയറാകാന്‍ ആഗ്രഹിച്ചിരുന്ന എസ്.പി.ബി അനന്തപൂരിലെ ജെഎന്‍ടിയു എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇന്സ്റ്റിട്ട്യൂഷന് ഓഫ് എന്‍ജിനിയേഴ്സില്‍ ചേര്‍ന്നു. പക്ഷേ അപ്പോഴൊക്കെയും സംഗീതം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെന്നൈയിലെ ചില ആലാപന മത്സരങ്ങളില്‍ മികച്ച ഗായകനായി അദ്ദേഹം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇതുതന്നെയാണ് സിനിമയിലേക്കുള്ള വഴി തുറന്നതും.
അവസരങ്ങള്‍ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദര്‍ശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷന് ഗാനം "നിലവെ എന്നിടം നെരുങ്കാതെകാതെ" ആയിരുന്നു. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടി. ഇതില്‍ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് അദ്ദേഹം കൂടുതല്‍ പാടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ ആലപിച്ച ഗായകന് എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് എസ്.പി.ബിക്കാണ്.
ഒരു ഗായകന് മാത്രല്ലായിരുന്നു എസ്.പിബി. നടന്, സംഗീതസംവിധായകന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.
സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവര്‍ക്ക് എസ്.പി.ബി. ചരണ്‍ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരണ്‍ അച്ഛന്റെ വഴി പിന്തുടര്ന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഏറ്റുമാനൂർ: മുൻ ഏറ്റുമാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് നരിക്കുഴി അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പറാണ്. ഭാര്യ: ആര്‍പ്പൂക്കര പന്നാപാറ കുടുംബാംഗം ഏലിയാമ്മ ജോസഫ്, മക്കൾ: സോണി ജോസഫ്, ആൻസൺ ജോസഫ്, നിഷ ജോസഫ് (യുഎസ്എ) മരുമക്കൾ: തുഷാര സോണി പറകുന്നേൽ (മൂവാറ്റുപുഴ), ജോൽസന തളപ്പിൽ (കുടമാളൂർ), നോബിൾ പുരയ്ക്കൽ (യുഎസ്എ).

ഏറ്റുമാനൂർ: പ്രശാന്തിൽ ബി. വിജയഭാസ്കർ (79) അന്തരിച്ചു. വിദ്യാഭ്യാസവകുപ്പ് റിട്ട ഉദ്യോഗസ്ഥനാണ്. ഭാര്യ: ഏറ്റുമാനൂര്‍ മംഗലത്ത് കുടുംബാംഗം ശാന്തമ്മ, മക്കള്‍: ജയ ഭാസ്കര്‍ (ബഹറിന്‍), മായ (കായംകുളം), പ്രിയ, ശിവപ്രസാദ് (ദുബായ്), മരുമക്കള്‍: ഹരികുമാര്‍ (കുവൈറ്റ്), അനില്‍കുമാര്‍ (സിആര്‍പിഎഫ്, രാജസ്ഥാന്), ഇന്ദു. സഹോദരങ്ങള്‍: ബി.സുശീലന്‍നായര്‍ (റിട്ട വര്‍ക്സ് മാനേജര്‍, കെഎസ്ആര്‍ടിസി), ബി.മോഹന്‍ഭാസ്കര്‍ (മുന്‍ അഗ്രികള്‍ച്ചര്‍ എഞ്ചിനീയര്‍), നളിനകുമാര്‍ (റിട്ട ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്), സരളാദേവി. സംസ്കാരം നാളെ രണ്ട് മണിക്ക് വീട്ടുവളപ്പില്‍.

വൈക്കം: വീടിന് സമീപത്തെ ഇടയാറിൽ വീണ് പിഞ്ചുകുഞ്ഞ് മുങ്ങി മരിച്ചു. തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ് അമൃത ദമ്പതികളുടെ മകൻ ആരുഷാ (ഒന്നേ മൂക്കാൽ വയസ്)ണ് മരിച്ചത്. വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് വീടിനോടു ചേർന്നുള്ള ഇടയാറിൽ കാൽ വഴുതി വീണതാണെന്ന് കരുതുന്നു. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് തിരഞ്ഞു നടന്ന ബന്ധുക്കളും നാട്ടുകാരും രാവിലെ 9.45 ഓടെ ഇടയാറിൽ വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം: കോട്ടയത്ത് രണ്ടു കോവിഡ് മരണം കൂടി. പൂവൻതുരുത്ത് ജിഷ വില്ലയിൽ പി.ജെ.ജോസഫ് (ബാബു 65) ആണ് മരിച്ച ഒരാൾ. ചൊവ്വാഴ്ചയാണ് ഇദ്ദേഹം മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ടത്. രാത്രി തന്നെ മരിച്ചു. സംസ്കാരം വ്യാഴാഴ്ച്ച 11ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്, പള്ളം സി.എസ്.ഐ പളളിയിൽ. ഭാര്യ: ശോഭന
മക്കൾ: ജിഷ, ജിനേഷ്, മരുമകൻ: ജോബി.
കോട്ടയം സ്വദേശിയായ മനോജ് സ്റ്റീഫൻ തോമസ് (56) എന്നയാൾകൂടി ചൊവ്വാഴ്ച്ച രാത്രി കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

ചെന്നെെ: മുൻകാല സിനിമാ നടി കെ.വി. ശാന്തി (81) അന്തരിച്ചു. തിങ്കഴാഴ്ച പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി വർഷങ്ങളായി കോടമ്പാക്കത്താണ് താമസം. തിങ്കഴാഴ്ച ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടത്തും.
എസ്.പി. പിള്ളയാണ് ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത്. നർത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്. സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യചിത്രം. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടർ, അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. 1975-ൽ പുറത്തിറങ്ങിയ അക്കൽദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പരേതനായ ശശിധരനാണ് ഭർത്താവ്. ശ്യം മകൻ, മരുമകൾ ഷീല.

കൊടുങ്ങല്ലൂര്‍: ആലുവ മണപ്പുറത്തിനടുത്ത് കെട്ടിട നിര്‍മാണത്തിനിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. എസ്.എന്‍.പുരം ആല പൊരി ബസാര്‍ സ്വദേശി കുറുക്കന് കാട്ടില്‍ സുലൈമാന്റെ മകന് സുള്‍ഫിക്കര്‍ (33) ആണ് മരിച്ചത്. സെപ്തംബര്‍ 18നായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാതാവ്: അസ്മാബി. ഭാര്യ: റഫ്ഗാനത്ത്. മകള്‍: ഹന ഫാത്തിമ

ദുബായ്: ദുബായ് ശൈഖ് പാലസില്‍ ജീവനക്കാരനായ കാസര്‍കോട് ചെങ്കള സ്വദേശിയെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമ്മയുടെയും മകന് അജീര്‍ പാണൂസ് (അബ്ദുല്‍ അജീര്‍-41) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
കുളിക്കാനിറങ്ങിയപ്പോള്‍ ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. അജീറിന്റെ സഹോദരന് ഹാരിസ് പാനൂസ് ജനുവരിയില്‍ ദുബായില്‍ മരിച്ചിരുന്നു. മറ്റ് സഹോദരങ്ങള്‍: സാജിദ്, അബ്ദുല്‍ റഹ്മാന്, സുഫൈര്‍.

അതിരമ്പുഴ: പണ്ടാരക്കളം പരേതനായ പി.വി. ജോർജിന്റെ (കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടര്‍) ഭാര്യ റോസമ്മ ജോർജ് ( 78 ) അന്തരിച്ചു. പരേത എഴുപുന്ന ചാണിപ്പറമ്പിൽ കുടുംബാംഗമാണ് . മക്കൾ : ഡോ . ജോജി ജോർജ് ( യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഒമാൻ ) , ഡോ . റീന പ്രകാശ് അക്കരക്കാട്ടിൽ ( കോഴിക്കോട് ) , ഡോ . തോമസ് പി . ജോർജ് ( പുഷ്പഗിരി മെഡിക്കൽ കോളജ് തിരുവല്ല ) , ലീന സിബി ( അസി . പ്രൊഫസർ , ലേബർ ഇന്ത്യ ട്രെയിനിംഗ് കോളജ് മരങ്ങാട്ടുപിള്ളി ) . മരുമക്കൾ : ബറ്റ്സി അരീത ( ചങ്ങനാശേരി ) , ഡോ . പ്രേം പ്രകാശ് അക്കരക്കാട്ടിൽ ( കോഴിക്കോട് ) , ഡോ . ഷീബ തോമസ് ( മൗണ്ട് കാർമ്മൽ ട്രയിനിംഗ് കോളജ് കോട്ടയം ) , സിബി ജോസ് തേര കം നിൽക്കുന്നതിൽ , കൂടല്ലൂർ ( സതേൺ റെയിൽവേ , കോട്ടയം ) .

ഏറ്റുമാനൂര്‍: വെട്ടിമുകള്‍ സെന്റ് പോള്‍സ് സ്കൂള്‍ അധ്യാപിക കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. പുന്നത്തുറ വള്ളിയാംപൊയ്കയില്‍ റജിയുടെ ഭാര്യ എന്‍.ബി.ഏലിയാമ്മ (54) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഏലിയാമ്മ ശസ്ത്രക്രീയ കഴിഞ്ഞ് ചികിത്സയില്‍ തുടരവെ മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് മരണം സംഭവിച്ചത്. മംഗളം കോളേജിന് സമീപമാണ് ഇവരുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. അഭിജിത്, അപ്പുണ്ണി എന്നിവര്‍ മക്കളാണ്. ഏലിയാമ്മയ്ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന മകന് അഭിജിത്തിനും കോവിഡ് പോസിറ്റീവാണ്. ഇയാളെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ഏലിയാമ്മയുടെ സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പിന്നീട് നടക്കും.

തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം.
Updating...

ബംഗളൂരു: രാജ്യസഭാ എംപിയും കര്‍ണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി ബംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംപിയെ സെപ്റ്റംബര്‍ 2 ന് ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കോയമ്പത്തൂർ: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എംഡി ഡോ. പി.ആർ. കൃഷ്ണകുമാർ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയുര്‍വേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 2009-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി എംപി ദുർഗാപ്രസാദ് റാവു (65) കോവിഡ് ബാധിച്ചു മരിച്ചു. വൈഎസ്ആർ കോൺഗ്രസ് നേതാവായ ഇദ്ദേഹം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ദുര്‍ഗാപ്രസാദ് റാവുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

ചെന്നൈ: തമിഴ് നടന് ഫ്ലോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു വിവാഹത്തില്‍ ഫ്ളോറന്റ് പങ്കെടുത്തിരുന്നു, അതിനുശേഷം അദ്ദേഹത്തിന് സുഖമില്ലാതാവുകയായിരുന്നു.
നടന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രശസ്ത സംവിധായകന് സിനു രാമസാമി ഉള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്ളോറന്റ് പെരേര തമിഴില്‍ അമ്ബതിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തലപതി വിജയുടെ പുതിയ ഗീതൈ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് പ്രഭു സോളമന്റെ കയാല്‍, കുംകി, എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

കോട്ടയം: ജില്ലാ പഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ ലിസി സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ പറമ്പിൽ അന്തരിച്ചു. 57 വയസായിരുന്നു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാഗമാണ്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പി സി ജോർജ് എംഎൽഎ നയിക്കുന്ന ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പൂഞ്ഞാർ എംഎൽഎ പി സി ജോർജിനോടൊപ്പം ഉറച്ചുനിന്ന രാഷ്ട്രീയ നിലപാടായിരുന്നു ലിസിയുടേത്.
കോട്ടയം ജില്ലാ പഞ്ചായത്തിലെ പല ഭരണ പ്രതിസന്ധി ഘട്ടങ്ങളിലും വലിയ വാഗ്ദാനങ്ങളുമായി പലരും സമീപിച്ചെങ്കിലും ലിസി തന്റെ നിലപാടിൽ ഉറച്ചുനിന്നു. പൂഞ്ഞാർ ഡിവിഷനിൽ നിന്നാണ് 2015ൽ ലിസി സെബാസ്റ്റ്യൻ ജില്ലാ പഞ്ചായത്തിലേക്ക് എത്തിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മിയെ പരാജയപ്പെടുത്തിയ ലിസിയുടെ വിജയം ഏറെ ശ്രദ്ധ നേടിയിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10 മണിയ്ക്ക് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുള്ള സ്വവസതിയിൽ എത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ.

കോഴിക്കോട്: കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടി (87) അന്തരിച്ചു . 1992- 1996 കാലയളവിലായിരുന്നു അദ്ദേഹം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിയായിരുന്നത്. 1933 ല്‍ തലശ്ശേരിയില്‍ ജനിച്ച ഉമ്മര്‍കുട്ടി ബിഇഎംപി ഹൈസ്കൂള്‍, ബ്രണ്ണന്‍ കോളജ്, മദ്രാസ് പ്രസിഡന്‍സി കോളജ്, അലീഗഢ് സര്‍വ്വകലാശാല എന്നിവടങ്ങളില്‍ പഠിച്ചു. മറൈന്‍ ബയോളജിയിലായിരുന്നു ഡോക്ടറേറ്റ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് തമിഴ്നാട്, ഓഷ്യാനോഗ്രാഫിക് ലബോറട്ടറി എറണാകുളം, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി കൊച്ചി കേന്ദ്രം, സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, കൊല്‍ക്കത്ത എന്നിവടങ്ങളില്‍ ജോലി ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, യുജിസി റിവ്യൂ കമ്മിറ്റി ചെയര്മാന്, വിസി നിയമനപാനല്‍ യുജിസി നോമിനി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തകങ്ങള്‍ എഴുതി. സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. കടലിനെ കണ്ടെത്തല്‍, ഇന്ത്യാ സമുദ്രം, പരിണാമം. കടലിന്റെ കഥ, തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകന് ഓഫീസില്‍ മരിച്ച നിലയില്‍. ഏറ്റുമാനൂര്‍ ശിവകൃപയില്‍ ഗോപാലപിള്ളയുടെയും പരേതയായ ചെല്ലമ്മയുടെയും മകന് അഡ്വ.ബിജു ഗോപാൽ (43) ആണ് കോടതിപ്പടിയിലെ ഓഫീസില്‍ മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് കേസ് പഠിക്കുന്നതിനും മറ്റുമായി ഓഫീസിലേക്ക് പോയതാണ്. രാത്രി പത്ത് മണിയോടെ വീട്ടില്‍നിന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കാതെ വന്നതിനെതുടര്‍ന്ന് ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ ബിജുവിനെ കണ്ടത്. ഉടന്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിക്കൂര്‍ മുമ്പേ മരണം നടന്നതായി സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമികനിഗമനം. മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: അനിതാ ബിജു ഗോപാല്‍, മകന്: അഭിജിത് ഗോപാല്‍.

കോഴിക്കോട്: താമരശേരി രൂപതാ മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് നിര്‍മലാ ആശുപത്രിയില്‍ വൈകുന്നേരം 6.30 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1997 ഫെബ്രുവരി 13നാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി താമരശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. മാര്‍ ജേക്കബ് തൂങ്കുഴി തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലേക്കായിരുന്നു നിയമനം. 2010 ഏപ്രില്‍ 8നാണ് രൂപതാ ഭരണത്തില്‍ നിന്ന് വിരമിച്ചത്.
തൃശൂര്‍ അതിരൂപതയിലെ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. തേവര എസ്എച്ച് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
1961 ഒക്ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച് പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1988 ല്‍ സീറോമലബാര്‍ സഭയുടെ ഭാഗമായി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു

കാസർഗോഡ്: എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി (79) അന്തരിച്ചു. പുലർച്ചെ മഠത്തിൽ വച്ചായിരുന്നു അന്ത്യം. ഭരണഘടന തത്വങ്ങൾ മാറ്റരുതെന്ന പ്രശ്സ്തമായ കേസിലെ ഹർജിക്കാരനായിരുന്നു. ഈ കേസാണ് പിന്നീട് കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നപേരിൽ അറിയപ്പെട്ടത്. ഭൂപരിഷ്കരണ നിയമത്തിനെതിരെ നിയമ പോരാട്ടം നടത്തിയിരുന്നു.

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഫെമിന മന്‍സിലില്‍ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ ജമീലാ ബീവി ടി.എ (65) അന്തരിച്ചു. ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂള്‍ റിട്ട അധ്യാപികയാണ്. മക്കള്‍: ഫെബിന് (അധ്യാപകന്, കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജ്), ഫെബിത, മരുമക്കള്‍: ജാസ്മി എം.എസ് (അധ്യാപിക, പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം), റിന്‍സു സ്കറിയ, പത്തനംതിട്ട (എഞ്ചിനീയര്‍, ചെന്നൈ). സംസ്കാരം ഇന്ന് 3.30ന് ചങ്ങനാശ്ശേരി പഴയപള്ളിയില്‍. മൃതദേഹം 2ന് ഏറ്റുമാനൂരിലെ വസതിയില്‍നിന്നും പള്ളിയിലേക്ക് കൊണ്ടുപോകും.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി. കാസർഗോഡ്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ആലപ്പുഴയിൽ മണ്ണഞ്ചേരി സ്വാദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.
കാസർഗോഡ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കൽകുന്ന് സ്വദേശി മുനവർ റഹ്മാൻ(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 18 നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. രക്താർബുദത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചു. രണ്ടുദിവസമായി അസുഖം കൂടി. ഇന്നു പുലർച്ചെയായിരുന്നു മരണം.

കോട്ടയം: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കൂട്ടിക്കൽ പാലത്തുങ്കൽ (കൊരട്ടിയിൽ ) മുഹമ്മദ് റാഫിയുടെ ഭാര്യ ബീമ (49) ആണ് മരിച്ചത്. 6 വർഷമായി കിഡ്നി സംബന്ധമായ രോഗത്തിൽ ചികിത്സലായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സംഭവിച്ചത്. മരണത്തിനുശേഷം സ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ലങ്കിലും കബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് കൂട്ടിക്കൽ മുഹിയദ്ധീൻ ജുമാ മസ്ജിദിൽ. മക്കൾ: മുഹമ്മദ് സാദിക്, ആമിന, മരുമകൾ: ആസിം നൗഷാദ്.

പേരൂർ: കോട്ടയം പേരൂർ അമ്പാട്ടു വീട്ടിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ എ.കെ. തങ്കമ്മ (95) അന്തരിച്ചു. മക്കൾ : എ. കെ.ശശിധരൻ (റിട്ട. സൂപ്രവൈസർ,കോട്ടയം ടെക്സ്റ്റൈൽസ്), എ. കെ. പീതാംബരൻ (റിട്ട. അദ്ധ്യാപകൻ, കല്ലാച്ചി), ഏ. റ്റി. മോഹനൻ (റിട്ട. സൂപ്രണ്ട്, കെ.എസ്.ആര്.ടി.സി), ഏ. കെ. സുരേന്ദ്രൻ (റിട്ട. ശിരസ്തദാർ). മരുമക്കൾ: ചന്ദ്രിക, തുളസീമണി, പത്മ, കുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ബംഗലൂരു: അത്ലറ്റിക് കോച്ച് പുരുഷോത്തം റായ് (79) അന്തരിച്ചു. ദ്രോണാചാര്യ പുരസ്കാരം വെര്‍ച്വല്‍ ചടങ്ങിലൂടെ ദേശീയ കായിക ദിനമായ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് സ്വീകരിക്കാനിരിക്കേയാണ് അന്ത്യം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ റിഹേഴ്സലില്‍ പങ്കെടുത്തിരുന്നു. വൈകാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു.
കായിക മേഖലയ്ക്കു നല്കി സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരുഷോത്തം റായിയെ ദ്രോണാചാര്യ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. പുരസ്കാരത്തിനായി അദ്ദേഹം സ്വയം നാമനിര്‍ദേശം നല്‍കുകയായിരുന്നു. നിരവധി ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് ജേതാക്കളെ പരിശീലിപ്പിച്ച കോച്ചായിരുന്നു പുരുഷോത്തം . ഡെക്കാത്ലന് താരമായിരുന്ന പുരുഷോത്തം നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ പഠനത്തിനു ശേഷം കോച്ചിംഗ് കരിയര്‍ തുടങ്ങി. അശ്വിനി നച്ചപ്പ, വന്ദന റാവു, മുരളിക്കുട്ടന്, എം.കെ ആശ, റോസക്കുട്ടി, ഇ.ബി ഷൈല, ജി.ജി പ്രമീള, ജയ്സി തോമസ് തുടങ്ങിയ താരങ്ങളുടെ പരിശീലകനായിരുന്നു.
ഇന്നലെ റിഹേഴ്സലില്‍ പങ്കെടുക്കുന്ന വേളയിലും അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു. പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്നും കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരിപാടിക്കു ശേഷം വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിപ്പോഴേക്കും മരണമടഞ്ഞുവെന്നും അഞ്ജു പറഞ്ഞു. വിരമിച്ച ശേഷവും കായിക മേഖലയില്‍ അദ്ദേഹം സജീവമായിരുന്നുവെന്നും അഞ്ജു പറഞ്ഞു.
ഖേല്‍രത്ന പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ അവര്‍ ദേശീയ കായിക പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സഹോദരന് വ്യക്തമാക്കി. പകരം അവരുടെ ഡലഹിയിലെ എന്‍.ഐ.സി സെന്റര്‍ ആയിരിക്കും പുരസ്കാരം സ്വീകരിക്കുക്. അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സാത്വിക്സായ്രാജ് രങ്കിറെഡ്ഡിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും ചടങ്ങില്‍ പങ്കെടുക്കില്ല.
കന്യാകുമാരി: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ലോക്സഭാംഗം മരിച്ചു. കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയും വ്യവസായിയുമായ എച്ച് വസന്തകുമാര്‍ (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് വസന്തകുമാര്‍ മരിച്ചത്.
തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹോം അപ്ലൈന്‍സസ് വില്‍പ്പന ശൃംഖലയായ വസന്ത് ആന്‍ഡ് കമ്പനിയുടെ സ്ഥാപകനാണ് വസന്തകുമാര്‍. കോവിഡ് ബാധിധനായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന വസന്തകുമാര്‍ വെന്റിലേറ്ററിലായിരുന്നു. ഓഗസ്റ്റ് പത്തിനാണ് വസന്തകുമാറിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. 2006ലും 2016ലും നംഗുനേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കന്യാകുമാരിയില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവച്ചു. സിറ്റിംഗ് എം.പി പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വസന്തകുമാര്‍ ലോക്സഭയിലേക്ക് വിജയിച്ചത്.
തമിഴ്നാട് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കുമാരി ആനന്ദന് വസന്തകുമാറിന്റെ സഹോദരിയാണ്. തെലങ്കാന ഗവര്‍ണറും ബി.ജെ.പി നേതാവുമായ തമിളിസൈ സൗന്ദരരാജന് അടുത്ത ബന്ധുവാണ്.

കറുകച്ചാൽ: ഡോ: എൻ.ജയരാജ് എം എൽ എ യുടെ മാതാവും, മുൻ മന്ത്രി പ്രൊഫ: കെ.നാരായണ കുറുപ്പിന്റെ ഭാര്യയുമായ ചെറുമാക്കൽ കെ.ലീലാദേവി അന്തരിച്ചു. മറ്റു മക്കൾ.ജയശ്രീ, ജയമോഹിനി, ജയമോഹൻ, ജയപ്രകാശ്, അമ്പിളി, ജയകൃഷ്ണൻ. മരുമക്കൾ: ഗീത, ഡോ: കൃഷ്ണ കുമാർ, ഡോ: മോഹൻകുമാർ, മീര, സിന്ധു, വേണുഗോപാൽ, ഹരിപ്രിയ. സംസ്കാരം നാളെ 11-ന് വീട്ടുവളപ്പിൽ.

കോട്ടയം : അതിരമ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും 20-ാം വാര്‍ഡ് മെമ്പറുമായ പോൾ ജോസഫ് പുന്നയ്ക്കാപ്പള്ളി (വിജി -50) അന്തരിച്ചു. കോൺഗ്രസ് പ്രതിനിധി ആയിരുന്നു. കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ : പാലാ കണ്ണംകുളം കുടുബാംഗം സെലിൻ പോൾ, മക്കൾ: ആഷിഷ് (സേതൻ കോളേജ് ഓഫ് ഫിസിയോതെറാപ്പി, കോയമ്പത്തൂർ) അനഘ (സെന്റ് എഫ്രംസ് എച്ച്.എസ്.എസ്. മാന്നാനം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് ശ്രീകണ്ഠമംഗലം ലിസ്യു ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററുമായ എൻ.ജെ നായർ (എൻ. ജ്യോതിഷ് നായർ) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പ്രസ് ക്ലബ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം രണ്ടരയ്ക്ക് ശാന്തികവാടത്തിൽ. 26 വർഷമായി ദി ഹിന്ദുവിലെ മാധ്യമ പ്രവർത്തകനായിരുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ; മഞ്ജു. മക്കൾ: സിദ്ധാർഥ് ( ഓസ്ട്രേലിയ), ഗൗതം (ടെക്നോപാർക്ക്).

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.
75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. അധിപനിലെ "ശ്യാമമേഘമെ നീ', കോട്ടയം കുഞ്ഞച്ചനിലെ "ഹൃദയവനിയിലെ ഗായികയോ' തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ രാമൻകുട്ടിയുടെ തുലികയിൽനിന്ന് പിറന്നിട്ടുണ്ട്.

കൈപ്പുഴ: കരികുളത്തില്‍ പരേതനായ മത്തായുടെ ഭാര്യ അന്നമ്മ (90) അന്തരിച്ചു. കൈപ്പുഴ ചാമക്കാല കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ (ജര്‍മ്മനി), ഏലിയാമ്മ (ഡല്‍ഹി), മേരി (നീണ്ടൂര്‍), ലൂക്ക് (ഡല്‍ഹി) മാത്യു (ഡല്‍ഹി), ബാബു (ഡല്‍ഹി), ത്രേസ്യാമ്മ (ഗുജറാത്ത്), ജോമോള്‍ (യു.കെ), ടോം (അധ്യാപകന്, സെന്റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കോട്ടയം), ബ്രിജീത്ത (യു.കെ), പരേതരായ തോമസ്, ക്ലാര, മരുമക്കള്‍: ഫിലിപ്പ് ചാമക്കാല കൈപ്പുഴ (ജര്‍മ്മനി), ലൂക്കോസ് തമ്പലക്കാട് കൈപ്പുഴ (ഡല്‍ഹി), ജോര്‍ജ്ജ് ചങ്ങുംമൂലയില്‍ നീണ്ടൂര്‍, ജോളി പുത്തൂര്‍ കിടങ്ങൂര്‍, സൂസന് പന്തലാടത്തില്‍ മള്ളൂശ്ശേരി, മേഴ്സി തെങ്ങനാട്ട് പടമുഖം, സന്തോഷ് പൗവ്വത്തേല്‍ പാലത്തുരുത്ത്, എല്‍സി വാലിമറ്റത്തില്‍ അരീക്കര, സോബി ജോണ്‍ ചേന്നാട്ട് നീണ്ടൂര്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.00ന് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.

ഛത്തിസ്ഗഡ്: സാമൂഹ്യ പ്രവർത്തക ഇലീന സെന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഛത്തിസ്ഗഡിലെ ഖനിതൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി പേരാടിയ സാമൂഹ്യ പ്രവര്‍ത്തകയാണ് ഇലീന. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്.
കോർപറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ ഛത്തിസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു ഇലീന. മാവോയിസ്റ്റുകളെ നേരിടാൻ എന്ന പേരിൽ രൂപം കൊടുത്ത സൽവ ജുദുമിനെതിരായ ബിനായകിന്റെ പോരാട്ടത്തിനൊപ്പവും ഇലീനയുണ്ടായിരുന്നു. ബിനായക് സെന്നിനെ സര്‍ക്കാര്‍ പിന്നീട് വേട്ടയാടിയത് സാല്വ ജുദൂമിനെ എതിര്‍ത്തതുകൊണ്ടാണെന്ന് ഇലീന പറയുകയുണ്ടായി.
ബിനായക് സെന്നിനെ ജയിലില്‍ അടച്ചപ്പോള്‍ മോചനത്തിനായി നീണ്ട നിയമ പോരാട്ടവും അവര്‍ നടത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ബിനായക് സെന്നിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വാര്‍ധയിലെ മഹാത്മാഗാന്ധി ഇന്റർനാഷനൽ ഹിന്ദി യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്നു ഇലീന. ഇൻസൈഡ് ഛത്തിസ്ഗഡ്: എ പൊളിറ്റിക്കൽ മെമ്മയർ, സുഖവാസിൻ: ദി മൈഗ്രന്റ് വുമൻ ഓഫ് ഛത്തിസ്ഗഡ് എന്നീ പുസ്തകങ്ങള്‍ എഴുതി. പ്രാൺഹിത, അപരാജിത എന്നിവർ മക്കളാണ്.

വൈക്കം: മുൻ എം എൽ എ യും സി പി ഐ നേതാവുമായിരുന്ന പി നാരായണൻ അന്തരിച്ചു. 68 വയസ്സ് ആയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതൽ രണ്ടു തവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തിൽ നടക്കും.