31 January, 2019 03:11:22 PM


നാലു വയസുകാരി മകളെ കാമുകനുമായി ചേര്‍ന്ന് കൊന്നു ; അമ്മ റാണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു



കൊച്ചി: ചോറ്റാനിക്കരയില്‍ കാമുകനുമായി ചേര്‍ന്ന് നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് അമ്മ റാണി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും റാണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.


കേസിലെ ഒന്നാം പ്രതിയും റാണിയുടെ കാമുകനുമായ രഞ്ജിത്തിനെ കോടതി വധശിക്ഷയ്ക്കാണ് വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ ബേസില്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവിനുമാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.


2013 ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. നാല് വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനു ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. റാണിയുമായുളള അവിഹിത ബന്ധത്തിന് മകള്‍ തടസമാകുമെന്നു കരുതിയാണ് കുട്ടിയെ കൊന്നത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ രഞ്ജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K