• കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. വിതസാഹചര്യങ്ങള്‍ മൂലം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്റററാണ്. ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസയെ രാഘവന്‍ മാസ്റ്റര്‍ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷന്‍ ടെസ്റ്റിന് അയച്ചത്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. 


    അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. അനവധി നാടകഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിരുന്നു.


     70-80 കാലഘട്ടങ്ങളില്‍ ബ്രഹ്മാനന്ദന്‍, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ്... എന്ന പാട്ട് പാടിയാണ് മകന്‍ താജൂദീന്‍ വടകര 2000-ത്തിന്‍റെ ആരംഭത്തില്‍ മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്. 2000-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു. 



  • കൊച്ചി: ചലച്ചിത്ര നടന്‍ സത്താര്‍ (67) അന്തരിച്ചു. പുലര്‍ച്ചെ  നാലു മണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍.


    അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ജനിച്ചു. ഖാദര്‍ പിള്ളൈ - ഫാത്തിമ ദമ്ബതികളുടെ പത്ത് മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്‍റെ ജനനം ഗവണ്മെന്‍റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്.



  • തിരുവനന്തപുരം: കവി കിളിമാനൂര്‍ മധു (67) അന്തരിച്ചു. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള അദ്ദേഹം 'എഴുത്തുകാരും നദികളും' എന്ന വിഷയത്തില്‍ പഠനം നടത്തി. റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്‍റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്‍റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തി. കേരളത്തിലെ പ്രമുഖ 78 നാടന്‍ കലാരൂപങ്ങള്‍ 15 സിഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്. യാത്രയും ഞാനും പ്രണയത്തിലെപ്പോഴും (യാത്രാക്കുറിപ്പുകള്‍), സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്‍റെ പേര്, കുതിരമാളിക തുടങ്ങിയ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. 



  • ഏറ്റുമാനൂര്‍: വിജയ ബുക്ക് സ്റ്റാള്‍ ഉടമ കാണക്കാരി ഞാറത്തടത്തില്‍ എന്‍.എം.മത്തായി (കുഞ്ഞ് - 76) അന്തരിച്ചു. ഭാര്യ: കടപ്ലാമറ്റം കുട്ടന്‍തടത്തേല്‍ കുടുംബാംഗം സിസിലി മാത്യു. മക്കള്‍: സിമ്മി മാത്യു, ജിമ്മി മാത്യു, ടിമ്മി മാത്യു, മരുമക്കള്‍: മേഴ്സി, ടിനു, സെല്‍ബി. സംസ്‌കാരം ഞായറാഴ്ച  2ന് പട്ടിത്താനം രത്‌നഗിരി സെന്‍റ് തോമസ് പള്ളിയില്‍.




  • നട്ടാശ്ശേരി: വൃന്ദാവനത്തില്‍ ഗോപാലകൃഷ്ണ പണിക്കര്‍ (84) അന്തരിച്ചു. റൂര്‍ക്കല സ്റ്റീല്‍ പ്ലാന്‍റ് റിട്ട ഉദ്യോഗസ്ഥനാണ്. ഭാര്യ: നട്ടാശ്ശേരി മാലിയേല്‍ കുടുംബാംഗം സാവിത്രി. മക്കള്‍: ശ്രീകുമാര്‍ (സായൂജ്യം, ശക്തിനഗര്‍, ഏറ്റുമാനൂര്‍), ഗോപകുമാര്‍ (അബുദാബി), മരുമക്കള്‍: സുപ്രിയ, ജയ (കിടങ്ങൂര്‍). സംസ്കാരം ചൊവ്വാഴ്ച  വൈകിട്ട് 4ന് വീട്ടുവളപ്പില്‍.



  • ദില്ലി: മുതിർന്ന അഭിഭാഷകൻ രാം ജേഠ്മലാനി അന്തരിച്ചു. 96 വയസായിരുന്നു. ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാം ജേഠ്മലാനിയുടേത്. നിയമ രംഗത്ത് സ്വന്തമായ വഴി വെട്ടിത്തെളിയ്ക്കാൻ രാം ജേഠ്മലാനിയ്ക്ക് കഴിഞ്ഞു. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. വൈകിട്ട് ലോധിറോ‍ഡ് വൈദ്യുതശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് മകൻ അറിയിച്ചു. 

    നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാം ജേഠ്മലാനി രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 1923-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷക്ക് എതിരെ വാദിച്ചതും മലാനിയായിരുന്നു. 


  • ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് എസ്. ശ്രീറാം (60) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
    മണിരത്നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ.സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ എസ്.ശ്രീറാം നിർമിച്ചിട്ടുണ്ട്. ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെ പേര്. വിക്രമിന്റെ നായകനായ സമുറായി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിർമിച്ചത്.
    ഒരു നിർമാതാവെന്ന നിലയിൽ തനിക്ക് ഏറെ സംതൃപ്തി നൽകിയ ചിത്രമാണ് ബോംബെ എന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബോംബെ വൻവിജയമാവുകയും ഒട്ടനവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു.




  • തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം പ്രസിഡന്‍റും ഗുരുധർമ പ്രകാശസഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി (71) അന്തരിച്ചു. ഇന്നലെ രാത്രി 9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാര ചടങ്ങുകള്‍  ബുധനാഴ്ച ഉച്ചകഴിഞ്ഞ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും.

    കോട്ടയം കൂരോപ്പട എന്ന സ്ഥലത്ത് ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബത്തില്‍ തോമസിന്‍റെയും അക്കാമ്മയുടെയും മകനായി 1948 മേയ് 26 ന് ജനനം. പൂര്‍വാശ്രമത്തിൽ കുഞ്ഞുമോൻ എന്നായിരുന്നു പേര്. പത്താം വയസ്സില്‍ മാതാപിതാക്കളോടൊപ്പം ആദ്യം കുമളിയിലും പിന്നെ അമരാവതിയിലും താമസമാക്കി. 1976 ല്‍ ആദ്യമായി ഗുരുവിനെ കണ്ടുമുട്ടുന്നു. പിന്നീട് ഗുരുവിന്‍റെ ശിഷ്യനായി, സന്യാസിയായി വര്‍ഷങ്ങളോളം കേന്ദ്രാശ്രമത്തില്‍ കര്‍മ്മം ചെയ്തു.




  • ദില്ലി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി (66) അന്തരിച്ചു. ദീർഘനാളായി ചികിൽസയിലായിരുന്നു. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി ആരോഗ്യപ്രശ്നങ്ങൾ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. യുപിയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ജയ്റ്റ്ലി മന്ത്രിയായിരുന്ന വേളയിലാണു മോദി സർക്കാർ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവ നട‌പ്പാക്കിയത്. അഭിഭാഷകനായും എഴുത്തുകാരനായും ശോഭിച്ചു. സംഗീതയാണ് ഭാര്യ. സൊനാലി, രോഹൻ എന്നിവർ മക്കളാണ്.

    വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജയ്റ്റ്ലി വാർത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചു.

    ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയം അരക്കിട്ടുറപ്പിച്ച് നരേന്ദ്ര മോദിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. മധ്യപ്രദേശ്, കർണാടക തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സ്വാധീനം വർധിപ്പിക്കാൻ ജയ്റ്റ്ലിക്കായി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയത്തിനു ബിജെപിയെ സഹായിച്ചതിലും ഇദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കു പങ്കുണ്ട്. ക്രിക്കറ്റ് കമ്പക്കാരനായ ജയ്റ്റ്ലി ഏറെനാൾ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഭരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വൈസ് പ്രസിഡന്റുമായി.

    1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ഡൽഹിയിൽ ജനനം. സെന്റ് സേവ്യേഴ്സ് സ്കൂൾ, ശ്രീറാം കോളജ് ഓഫ് കൊമേഴ്സ്, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എഴുപതുകളിൽ എബിവിപിയിലൂടെ പൊതുരംഗത്തെത്തി. 1980ൽ ബിജെപി അംഗത്വമെടുത്തു. അടിയന്തരാവസ്‌ഥക്കാലത്തു തടവിലായി. നിയമപഠനം പൂർത്തിയാക്കിയ ജയ്റ്റ്ലി 1977 മുതൽ അഭിഭാഷകനായി. സുപ്രീംകോടതി സീനിയർ അഭിഭാഷകനും അഡീഷനൽ സോളിസിറ്റർ ജനറലുമായി. രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തിയ അദ്ദേഹം 1991ൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമായി. പാർട്ടി വക്താവായി മികവു തെളിയിച്ചു. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി.

    2018ൽ അനാരോഗ്യം അദ്ദേഹത്തെ അലട്ടി. വൃക്ക ശസ്ത്രക്രിയയ്ക്കു വിധേയനായി. യുഎസിൽ ടിഷ്യു കാൻസർ ചികിൽസയ്ക്കു പോയി. പല തവണ ഇന്ത്യയിലും വിദേശത്തും വിദഗ്ധ ചികിൽസ തേടി. രണ്ടാം മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും വകുപ്പില്ലാമന്ത്രിയെന്ന നിലയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും മോദിയെ ജയ്റ്റ്‌ലി അറിയിച്ചു. മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചു പറയാനും വിമർശനങ്ങളിൽ പ്രതിരോധം തീർക്കാനും ചികിൽസാവേളകളിൽ പോലും ജാഗ്രത കാട്ടിയ നേതാവാണ് ജയ്റ്റ്‌ലി.




  • നിലമ്പൂർ: ചുങ്കത്തറ കൈപ്പിനി സ്വദേശി ഗിരീഷിന്‍റെ മകൻ ആദർശ് (10) അന്തരിച്ചു. ഉറങ്ങാന്‍ കിടന്ന ആദര്‍ശിന്‍റെ മരണം പാമ്പ് കടിയേറ്റതാകാം എന്ന് സംശയിക്കുന്നു. ഉടനെ വീട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


  • Neelam sharma, Dooradarshan


    ദില്ലി: പതിറ്റാണ്ടുകളായി ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായി സേവനമനുഷ്ഠിച്ച നീലം ശര്‍മ്മ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ദൂരദര്‍ശന്റെ സ്ഥാപക അവതാരകയായ നീലം ശര്‍മ്മയുടെ മരണത്തില്‍ ഡി.ഡി. ന്യൂസ് ഔദ്യോഗിക ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി.

    സ്ത്രീ ശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ 'തേജസ്വിനി', ' ബഡി ചര്‍ച്ച' തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 2018ല്‍ നാരി ശക്തി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരവും നീലം ശര്‍മയെ തേടിയെത്തി. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

    20 വര്‍ഷത്തിലധികം ദൂരദര്‍ശനില്‍ പ്രവര്‍ത്തിച്ച നീലം ശര്‍മ്മ ദൂരദര്‍ശനിലെ നിരവധി കര്‍ത്തവ്യങ്ങളില്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ദൂരദര്‍ശന്‍ അനുസ്മരിച്ചു



  • ആർപ്പൂക്കര: ഗാന്ധിനഗർ പുണർതത്തിൽ കെ.കെ.രാമചന്ദ്രൻ നായർ (69) അന്തരിച്ചു. നട്ടാശ്ശേരി കുന്നപ്പോട്ട് കുടുംബാംഗവും സി ആർ പി എഫ് റിട്ട സബ് ഇൻസ്പെക്ടറുമാണ്. ഭാര്യ: ആർപ്പൂക്കര കാക്കനാട്ട് കുടുംബാംഗം ശാന്തകുമാരി. മക്കൾ: അനീഷ് കുമാർ, അനൂപ് കുമാർ, മരുമക്കൾ: മഹിത, പ്രീത. സംസ്കാരം നടത്തി. സഞ്ചയനം ആഗസ്ത് 23ന് രാവിലെ 9 മണിക്ക്.



  • മുംബൈ: പ്രശസ്ത ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

    ചികിത്സയില്‍ കഴിയവെ അസുഖം കൂടിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രാജ കാക എന്ന ചിത്രത്തിലൂടെ 1974ലാണ് വിദ്യ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ചോട്ടി സി ബാത്, പാട്ടി പാട്‌നി ഓര്‍ വോ, ഹവാസ്, മേരാ ജീവനാ, ഇന്‍കാര്‍, കിതാബ്, സേവ്ഡ് ജൂത്ത്, സാബൂട്ട്, ലവ് സ്റ്റോറി, ജോഷ്, എന്നിവ ഉള്‍പ്പടെ 198 ഓളം ചിത്രങ്ങളില്‍ വിദ്യ വേഷമിട്ടു.

    കാവ്യാഞ്ജലി, ഹാര്‍ ജീത്ത്, ഖുബൂള്‍ ഹായ്, ഇഷ്‌ക് കാ രംഗ് സേഫ്ഡ്, ചന്ദ്ര നന്ദിനി. കുല്‍ഫി കുമാര്‍ ബാജേവാലാ തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും വിദ്യ അഭിനയിച്ചു. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍. മകള്‍ ജാന്‍വി.



  • കാവാലം: ഇത്തിത്തറ പരേതനായ ഐ.സി.തോമസിന്‍റെയും മേരിക്കുട്ടിയുടെയും മകന്‍ ജോര്‍ജ്കുട്ടി തോമസ് (52) അന്തരിച്ചു. ഭാര്യ: ആലപ്പുഴ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം ഷീബ, മകന്‍: സച്ചു (ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ബിജുമോന്‍ തോമസ് (ഹോട്ടല്‍ നാഷണല്‍ പാര്‍ക്ക്, ഏറ്റുമാനൂര്‍), സജിമോന്‍ തോമസ്, മേയാമ്മ, ഷൈനി. സംസ്കാരം ആഗസ്ത് 21 ബുധനാഴ്ച 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഫോണ്‍: 9447022527.



  • കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. 1998 ജനുവരി 23നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്. കോളേജില്‍ സഹപാഠികളായിരുന്നു ഇരുവരും. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.


  • കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.

    കൊച്ചിയിലെ സിനിമാ - ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ. 



  • പേരൂര്‍: കോയിത്തറയില്‍ രാമന്‍കുട്ടി നായരുടെ ഭാര്യ വാസന്തി (ചന്ദ്രമതി - 80). മക്കള്‍: രാജഗോപാലന്‍ നായര്‍, കുസുമകുമാരി, രമാദേവി, മരുമക്കള്‍: ലൈലാ രാജന്‍, നാരായണന്‍ നായര്‍, ശശികുമാര്‍. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പില്‍. 




  • ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. 

    1942-ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1970-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. പ്രഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത റെഡ്ഡി പിന്‍ക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി. മുന്‍മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ പെട്രോളിയം-നഗരവികസന വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 



  • പന്തളം: വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ ചെങ്ങന്നുര്‍ മുണ്ടന്‍കാവ് ഗവ.സ്‌കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവല്ല സണ്‍ ഓട്ടോ പാര്‍ട്‌സ് ഉടമ കുരമ്പാല തെക്ക് കുറ്റിയില്‍ പുത്തന്‍ വിട്ടില്‍ പി.വിനോദ് (42) ആണ് മരിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ: ശാരിക.എസ്. മക്കള്‍: വിവേക്, സാരംഗ്. സംസ്‌കാരം തിങ്കളാഴ്ച 3 മണിക്ക് വീട്ടുവളപ്പില്‍.





  • ദില്ലി: മുൻ ദില്ലി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ദില്ലി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു അവർ.



  • പാലാ: ചെത്തിമറ്റം ശ്രീശൈലത്തില്‍ പി.സി.കൈമള്‍ (86) അന്തരിച്ചു. സഹകരണ വകുപ്പ് റിട്ട. ജോയിന്‍റ് രജിസ്ട്രാര്‍ ആണ് പരേതന്‍. ഭാര്യ: നെച്ചിപുഴൂര്‍ കണകമ്മാക്കല്‍ കുടുംബാംഗം പത്മാവതി കുഞ്ഞമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.യുപി സ്കൂള്‍, ചക്കാമ്പുഴ), മക്കള്‍: ബിന്ദു (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെഎസ്ഇബി, തിരുവനന്തപുരം), ബ്രിജേഷ് (എക്സ്പീരിയന്‍ ടെക്നോളജീസ്, ടെക്നോപാര്‍ക്ക്), ഇന്ദു (ചെന്നൈ), മരുമക്കള്‍: മാധവന്‍ (എം ആന്‍റ് എം കണ്‍സള്‍ട്ടന്‍റ്സ്, തിരുവനന്തപുരം), ഗീത (എന്‍ഐസി, തിരുവനന്തപുരം), ഡോ.സുജിത് (ഐഐടി, ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച 3ന് വീട്ടുവളപ്പില്‍.



  • തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പട്ടത്തെ സ്വവസതിയിൽ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാർ ഓടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു. കൊല്ലം ജില്ലയിൽ പുനലൂരിലെ തൊളിക്കോടാണ് സ്വദേശം.


    ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' ആണ് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ച അവസാന ചിത്രം. ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.  നിശ്ചല ഛായാഗ്രാഹകനായി പ്രൊഫഷണൽ ജീവിതം തുടങ്ങിയ എം.ജെ.രാധാകൃഷ്ണൻ പിന്നീട് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിന്‍റെ അസോസിയേറ്റായി. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങൾ എന്നതടക്കം നിരവധി ചിത്രങ്ങൾക്ക് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചയാൾ കൂടിയാണ് എം ജെ രാധാകൃഷ്ണൻ. മങ്കട രവിവർമയ്ക്കും എം ജെ രാധാകൃഷ്ണനും ഏഴ് തവണ വീതം മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.



  • മാഞ്ഞൂര്‍: പ്രശാന്തി വില്ലയില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ വി.ജി. നാരായണന്‍ നായരുടെ ഭാര്യ ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് കെ.പി. ഇന്ദിരാമ്മ (85) അന്തരിച്ചു. ഏറ്റുമാനൂര്‍ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ ഷീല നായര്‍ (ചൈതന്യ ഐ ഹോസ്പിറ്റല്‍), പ്രദീപ് നായര്‍ (എഞ്ചിനീയര്‍, അബുദാബി), ഡോ.പ്രകാശ് നായര്‍ (പിആര്‍എസ് ഹോസ്പിറ്റല്‍). മരുമക്കള്‍: ബ്രിഗേഡിയര്‍ ഡോ.കെ നാരായണന്‍, ഡോ.ബിന്ദു, ഡോ.ആശാലത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍.



  • കൊച്ചി: കൊച്ചി മുൻ മേയർ കെ കെ സോമസുന്ദരപ്പണിക്കർ (82) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1992-93, 1995-2000 എന്നീ വർഷങ്ങളിൽ കൊച്ചി മേയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം കൊച്ചി മേയറായിരുന്ന ആളാണ് കെ കെ സോമസുന്ദരപ്പണിക്കർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇടപ്പള്ളിയിലെ ശ്മശാനത്തിൽ നടക്കും. 




  • കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ (59) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്ന ബാബു നാരായണന്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. അനില്‍ ബാബു എന്ന ഇരട്ട സംവിധായകരില്‍ ഒരാളാണ്. സംവിധായകന്‍ ഹരിഹരന്‍റെ സഹായിയായാണ് സിനിമയില്‍ ബാബു നാരായണന്‍റെ തുടക്കം. അക്കാലത്ത് പി.ആര്‍.എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സ്വതന്ത്രമായി ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ. പിന്നീട് പുരുഷന്‍ ആലപ്പുഴയുടെ കഥയില്‍ പൊന്നരഞ്ഞാണം എന്ന ചിത്രം സംവിധാനം ചെയ്തു.

    ആ സമയത്താണ് അനിലിന്‍റെ പോസ്റ്റ് ബോക്സ് നമ്ബര്‍ 27 എന്ന ചിത്രത്തില്‍ അസോസിയേറ്റാവുന്നത്. ആ പരിചയം സൗഹൃദമായി വളരുകയും അവര്‍ സംവിധാന ജോഡികളായി മാറുവാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അനില്‍ - ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെല്‍ക്കം ടു കൊടൈക്കനാല്‍, ഇഞ്ചക്കാടന്‍ മത്തായി & സണ്‍സ്, അച്ഛന്‍ കൊമ്ബത്ത് അമ്മ വരമ്ബത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം, ഇങ്ങനെ ഒരു നിലാപക്ഷി, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ ആ കൂട്ടുകെട്ടില്‍ നിന്നും പിറന്നു.

    2004 ല്‍ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം. ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത ടു നൂറാ വിത്ത് ലൗ എന്ന സിനിമ ബാബു നാരായണന്‍ ഒറ്റയ്ക്കു സംവിധാനം ചെയ്തു. 2014 ല്‍ പുറത്തു വന്ന ഈ ചിത്രമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന സിനിമ. നടി ശ്രവണ മകളാണ്.



  • ഹൈദരാബാദ്: നടിയും സംവിധായകയുമായ വിജയനിര്‍മല അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഭിനേത്രി എന്ന നിലയിലാണ് വിജയ നിര്‍മല സിനിമയില്‍ എത്തുന്നതെങ്കിലും സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. മലയാളത്തിലും തെലുങ്കിലുമായി 44 സിനിമകള്‍ അവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിതാസംവിധായികയായിരുന്ന അവര്‍ 2002-ല്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്ത വനിതാസംവിധായിക എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി. 

    ചലച്ചിത്രരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2008-ല്‍ ആന്ധ്രാസര്‍ക്കാര്‍ നിര്‍മലയെ രാഘുപതി വെങ്കയ്യ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. ഇതിഹാസതാരം ശിവാജി ഗണേശനെ നായകനായി സിനിമ സംവിധാനം ചെയ്തു എന്ന അപൂര്‍വ്വ ബഹുമതി വിജയനിര്‍മലയ്ക്കും അന്തരിച്ച നടി സാവിത്രിക്കും സ്വന്തമാണ്. തമിഴ്നാട്ടില്‍ ജനിച്ച വിജയനിര്‍മലയുടെ പിതാവ് സിനിമാ പ്രൊഡക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. 1950-ല്‍ പുറത്തിറങ്ങിയ മചാച്ചരേഖൈ എന്ന ചിത്രത്തിലൂടെ തന്‍റെ ഏഴാം വയസിലാണ് വിജയനിര്‍മല ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 1964-ല്‍ പുറത്തിറങ്ങിയ രണാലയ രത്നത്തിലൂടെ അവര്‍ തെലുങ്ക്സിനിമയിലേക്ക് ചുവടുവച്ചു. 

    1967-ല്‍ പ്രേംനസീറിന്‍റെ നായികയായി ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ക്ലാസിക് സിനിമകളിലൊന്നായ ഭാര്‍ഗ്ഗവീനിലയത്തിന്‍റെ വലിയ വിജയത്തിന് ശേഷം പ്രേംനസീറിനൊപ്പം ഉദ്യോഗസ്ഥ എന്ന ചിത്രത്തിലും അവര്‍ നായികയായി എത്തി. ഏതാണ്ട് 25ഓളം മലയാള സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. അത്ര തന്നെ തമിഴ് സിനിമകളിലും അഭിനയിച്ചു. 1973ല്‍ മൂന്ന് ലക്ഷം രൂപ ബജറ്റിലാണ് കവിത എന്ന മലയാളി ചലച്ചിത്രം അവര്‍ ഐവി ശശിക്കൊപ്പം സംവിധാനം ചെയ്തത്. ഭാര്‍ഗ്ഗവീനിലയം, റോസി,പൊന്നാപുരം കോട്ട, അന്വേഷിച്ചു കണ്ടെത്തിയില്ല, വിവാഹം സ്വര്‍ഗ്ഗത്തില്‍, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, കളിപ്പാവ, പുളിമാന്‍, കാറ്റുവിതച്ചവന്‍,കല്ല്യാണരാത്രിയില്‍, പൂജ എന്നിവയാണ് വിജയ നിര്‍മല അഭിനയിച്ച മലയാളചിത്രങ്ങളില്‍ ചിലത്. 

    നടനും രാഷ്ട്രീയ നേതാവുമായിരുന്ന കൃഷ്ണയാണ് ഭര്‍ത്താവ്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. 1967-ല്‍ സാക്ഷി എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് ഇവര്‍ ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് 47 സിനിമകളില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചു. കൃഷ്ണ-വിജയനിര്‍മല ദമ്പതികള്‍ ചേര്‍ന്ന് സ്ഥാപിച്ച സിനിമ നിര്‍മ്മാണകമ്പനിയാണ് പത്മാലയ സ്റ്റുഡിയോസ്.തെലുങ്ക് നടന്‍ നരേഷ് വിജയനിര്‍മലയുടെ ആദ്യവിവാഹത്തിലെ മകനാണ്.കൃഷ്ണയുടെ ആദ്യവിവാഹത്തിലുണ്ടായ അഞ്ച് മക്കളില്‍ ഒരാളാണ് ഇപ്പോഴത്തെ തെലുങ്കു സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു. 



  • കാണക്കാരി: ചെറുപറമ്പില്‍ പരേതനായ സി.എം.എബ്രഹാമിന്‍റെ ഭാര്യ ഏലിയാമ്മ (79) അന്തരിച്ചു. മറ്റക്കര മയിലാടുംപാറ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി (യു.എസ്), മാത്യൂസ്, ജോയി (ചെറുപറമ്പില്‍ ട്രേഡേഴ്സ്, ഏറ്റുമാനൂര്‍), മരുമക്കള്‍: ജോസ് കരോട്ട്, കൈപ്പുഴ (യു.എസ്), റേച്ചല്‍, നിഷ. സംസ്കാരം ശനിയാഴ്ച 3ന് ഏറ്റുമാനൂര്‍ കൊടുവത്താനം സെന്‍റ് ജോസഫ്സ് പള്ളിയില്‍.



  • ദില്ലി: മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ആദ്യകാല ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ (85) അന്തരിച്ചു. 1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരന്‍ സിനിമയിലെ 'തെക്കൂന്നു നമ്മളൊരു ചക്കൊന്നു വാങ്ങി...' ആണ് ആദ്യ ഗാനം. എന്നാല്‍ ഏറെ പ്രശസ്തനായത് ഇതേ ചിത്രത്തില്‍ ശാന്താ പി നായരുമൊത്തു പാടിയ 'നാഴിയുരിപ്പാലു കൊണ്ടു നാടാകെ കല്യാണം ' എന്ന ഗാനമാണ്.


    കോഴിക്കോട് ആകാശവാണിയില്‍ വോയിസ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. റേഡിയോയിലെ പ്രശസ്തമായ 'ബാലലോക'ത്തില്‍ കുറേക്കാലം 'ചേച്ചി'യെന്ന പേരില്‍ കുട്ടികളുടെ പ്രിയപ്പെട്ട അവതാരികയായിരുന്നു. 1934ല്‍ കൊച്ചിയില്‍ പള്ളുരുത്തിയില്‍ ജനിച്ച ഗായത്രി കോഴിക്കോട് റേഡിയോ സേ്റ്റഷനില്‍ സ്ഥിരം ഗായികയായി. കോഴിക്കോട് നിലയത്തില്‍ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴല്‍ വിദ്വാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു. പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനായ ജി. എസ് രാജന്‍ മകനാണ്. മകള്‍ സുജാത, മരുമകള്‍ അഞ്ജന രാജന്‍ നര്‍ത്തകിയും മാധ്യമ പ്രവര്‍ത്തകയുമാണ്



  • കൊല്ലം: പോളയത്തോട് വികാസ്നഗര്‍ 143 - എ സ്വപ്നം വീട്ടില്‍ പിഡബ്ല്യുഡി റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ. സിറാജുദ്ദീന്‍റെ ഭാര്യയും പരേതനായ ഹസനപ്പന്‍റെ മകളുമായ റീന സിറാജ് (52) അന്തരിച്ചു. കബറടക്കം വെള്ളിയാഴ്ച (ജൂൺ 14) പകല്‍ 11ന് കരിക്കോട് സിറായത്തുംമൂട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മക്കള്‍: നിമ്മി സിറാജ്, നീതു സിറാജ്, ഫറുദ്ദീന്‍ സിറാജ്, മരുമക്കള്‍: റിസ്വാന്‍ (അബുദാബി), ലിജു (ദുബായ്)



  • തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധൻ, കെ. ഭാനുക്കുട്ടിയമ്മയുടെയും മകനാണ്. 1961 മുതൽ 1968 വരെ 'കൗമുദി' ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായും1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലും ജോലിനോക്കി. 


    2019ലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ നിരവധി മലയാള ചലച്ചിത്രങ്ങൾക്ക് ഗാന രചന നിര്‍വഹിച്ചു. അബുദാബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, ഫിലിംക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞിരാമൻ നായർ അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 



  • കൊച്ചി: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാ‌ർ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി പ്രമേഹ രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ അഞ്ചാം തീയതിയാണ് പരമേശ്വരമാരാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ ഉച്ചയ്ക്ക് കൊടകരയിൽ വച്ചായിരിക്കും സംസ്കാര ചടങ്ങുകൾ.


    കലാമണ്ഡലത്തിൽ അധ്യാപകനായിരുന്ന അന്നമനട പരമേശ്വര മാരാർ ഒരു പതിറ്റാണ്ടിലേറെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന്‍റെ മേളപ്രമാണിയായിരുന്നു. പഞ്ചവാദ്യ പരിഷ്കർത്താവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സീനിയർ അന്നമട പരമേശ്വര മാരാർ ചിട്ടപ്പെടുത്തിയ 1792 അക്ഷരകാല പഞ്ചവാദ്യത്തെ പുനരാവിഷ്കരിച്ചതും അവതരിപ്പിച്ചതും അദ്ദേഹമാണ്. ലളിതവും സുന്ദരവുമായ വാദ്യ രീതിയിലൂടെയാണ് അദ്ദേഹം ആസ്വാദകരെ കയ്യിലെടുത്തത്.


    1952 ജുണ്‍ 6 ന് തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ പോസ്റ്റല്‍ വകുപ്പ് ഉദ്ദ്യോഗസ്ഥനായിരുന്ന രാമന്‍ നായരുടേയും പാറുക്കുട്ടിയുടേയും മകനായി അന്നമനടയില്‍ ആയിരുന്നു പരമേശ്വര മാരാരിന്‍റെ ജനനം. ചെറുപ്പ കാലത്ത് തന്നെ അദ്ദേഹം ക്ഷേത്ര കലകളിൽ അതീവ താല്പര്യം പ്രകടിപ്പിച്ചു. കേരളകലാമണ്ഡലത്തില്‍ പഞ്ചവാദ്യം പഠനവിഷയമാക്കിയ അദ്ദേഹം തിമില വാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തിമിലയൽ പരമേശ്വര മാരാർ നടത്തിയ പരീക്ഷണങ്ങൾക്ക് ആസ്വാദകർ ഏറെയായിരുന്നു. പിൽക്കാലത്ത് വന്ന കലാകാരന്മാരും പരമേശ്വരമാരാരുടെ രീതികൾ തന്നെ വാദ്യത്തിൽ പിൻതുടർന്നു.


    കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യബാച്ചില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കലാമണ്ഡലത്തില്‍ അരങ്ങേറ്റം കഴിഞ്ഞ ശേഷം പരമേശ്വരമാരാർ പല്ലാവൂര്‍ സഹോദരന്‍മാര്‍ക്കു കീഴില്‍ രണ്ടുവര്‍ഷത്തെ അധിക പരിശീലനവും നേടി. 2003ൽ പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാരുടെ വിയോഗത്തോടെയാണ് തൃശൂർ പൂരത്തിലെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന്‍റെ പ്രമാണം അന്നമനട പരമേശ്വര മാരാർക്ക് ലഭിച്ചത്. 


    1972 മുതല്‍ ത്യശുര്‍ പൂരം മഠത്തില്‍ വരവിൽ പങ്കെടുത്ത് തുടങ്ങിയ പരമേശ്വരമാരാർ 11 വർഷത്തോളം മഠത്തിൽ വരവിന്‍റെ അമരക്കാരനായിരുന്നു. നെന്മാറ വേല, ഉത്രാളിക്കാവ് വേല തുടങ്ങി പേരെടുത്ത പൂരങ്ങളിലെ തലയെടുപ്പുള്ള സാന്നിധ്യമായിരുന്നു അദ്ദേഹം. ദീർഘ കാലം ക്ഷേത്ര കലാ അക്കാദമിയുടെ അമരത്തും അദ്ദേഹം പ്രവർത്തിച്ചു.


    അവശ കലാകാരൻമാരുടെ പ്രശ്ന പരിഹാരത്തിനും പുതിയ കലാകാരൻമാർക്ക് അവസരം നൽകാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ച് പല തവണ അസ്വാദകർക്കായി അദ്ദേഹം തിമിലയിൽ വാദ്യം വിസ്മയം തീർത്തു. 2007ൽ കേരള സംഗീത നാടക വേദി അവാർഡ് അദ്ദേഹത്തെ തേടിയെത്തി.



  • അതിരമ്പുഴ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അതിരമ്പുഴ വേദഗിരി കിടങ്ങയിൽ ബേബി തോമസിന്‍റെ മകൻ ഡെഫിൻ ബേബി(20)യാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കൽ കോളേജ് - പനമ്പാലം റോഡിൽ കസ്തൂർബാ ജങ്ഷനു സമീപമുള്ള പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഡെഫിന് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. ഫോട്ടോഗ്രാഫറായിരുന്നു ഡെഫിൻ. അമ്മ: സോഫി ബേബി. ശവസംസ്കാരം ഞായറാഴ്ച മൂന്നിന് കോട്ടയ്ക്കപുറം സെൻറ് മാത്യൂസ് പളളി സെമിത്തേരിയിൽ.



  • കൊല്ലം: മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ (88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. കെ കരുണാകരൻ, എകെ ആൻറണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രി ആയിരുന്നു. മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് സംസ്കാരം വൈകീട്ട് നാലിന് മുളങ്കാടകം ശ്മശാനത്തിൽ.


    മന്ത്രിയായി വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആര്‍എസ്പിയിലൂടെയാണ് കടവൂര്‍ ശിവദാസന്‍ കേരളരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1980ലും 82ലും ആര്‍എസ്പി പ്രതിനിധിയായി നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലെത്തുകയും കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാവായി മാറുകയും ചെയ്യും. കെ.കരുണാകരന്‍റെ വിശ്വസ്തനും ഐ ഗ്രൂപ്പിന്‍റെ പ്രധാന നേതാവുമായിരുന്നു കടവൂര്‍. 


    1991,1996, 2001 എന്നിങ്ങനെ തുടര്‍ച്ചയായി 15 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു ജയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് കടവൂര്‍ ശിവദാസനായിരുന്നു. വിജയമ്മയാണ് ഭാര്യ. മക്കള്‍: മിനി, ഷാജി ശിവദാസന്‍. 



  • പാലാ: കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹലബ്ധിക്കു കാരണഭൂതനായ കടപ്പാട്ടൂര്‍ മഠത്തിൽ പാച്ചു നായർ (87) അന്തരിച്ചു. ഭാര്യ: കടപ്പാട്ടൂര്‍ തിരുവത്തിക്കല്‍ കുടുംബാംഗം ചെല്ലമ്മ, മക്കള്‍: ടി.പി.രാജു (സന്നിധാനം പൂജാ സെന്‍റര്‍, ഏറ്റുമാനൂര്‍), ഉണ്ണികൃഷ്ണന്‍, സുരേഷ്കുമാര്‍, അജിത്കുമാര്‍, പരേതരായ അനില്‍കുമാര്‍, സുധീര്‍കുമാര്‍, മരുമക്കള്‍: വിജയമ്മ (ഏറ്റുമാനൂര്‍), ഗിരിജ (പുലിയന്നൂര്‍), ഉഷ (ഉഴവൂര്‍), ശോഭ (കുറവിലങ്ങാട്). സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍.  



  • തിരുവനന്തപുരം: നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്‍റെ പിതാവെന്നും അറിയപ്പെടുന്ന ഡോ എൻ ആർ മാധവമേനോൻ (84) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നടക്കും. ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്‍. ഭോപ്പാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിന്റെ വൈസ് ചാൻസലറായും പ്രവര്‍ത്തിച്ചു.

    ദില്ലി സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003ല്‍ രാജ്യം മാധവമേനോനെ പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരം വഞ്ചിയൂരില്‍ മാധവത്ത് വിലാസം തോപ്പിൽ വീട്ടിൽ രാമകൃഷ്ണ മേനോന്‍റെയും ഭവാനിയമ്മയുടെയും മകനായി 1934ല്‍ ആണ് മാധവമേനോന്‍ ജനിച്ചത്. തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ നിന്ന് എൽഎൽഎമ്മും തുടർന്നു പിഎച്ച്ഡിയും സ്വന്തമാക്കി. 



  • ഏറ്റുമാനൂർ: ഏറ്റുമാനൂർ കിഴക്കേനട രാധാവിലാസിൽ (KRWA - 22) റിട്ട. മുനിസിപ്പൽ റവന്യു ഇൻസ്പെക്ടർ വി.എൻ.ചന്ദ്രശേഖരൻ നായർ (വല്ലയിൽ അപ്പു - 84) അന്തരിച്ചു. ഭാര്യ: വൈക്കം അയ്യർകുളങ്ങര കുന്നപ്പള്ളിൽ കുടുംബാംഗം രാധകുട്ടി അമ്മ (റിട്ട. കെ എസ് ഇ ബി). മക്കൾ: അനിൽകുമാർ (ഇന്ത്യൻ റെയിൽവെ, നാസിക്), പരേതനായ അജിത് കുമാർ, അരുൺകുമാർ (യു.എസ്.എ), മരുമക്കൾ: രോഷ്ണി (ആർ എസ്സ് ഇന്‍റർനാഷണൽ സ്കൂൾ, നാസിക്), രേഖ (ഇന്ത്യൻ ആർമി), ഉമാ നായർ (യുഎസ്എ). സംസ്കാരം വ്യാഴാഴ്ച പകൽ 2 മണിക്ക് വീട്ടുവളപ്പിൽ.



  • കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്‌ദുവിന്‍റെയും മകനായി ജനനം. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്‌ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. എം.എം.റോഡിലെ ടെലിച്ചറി മ്യൂസിക്കിൽ നിത്യസന്ദർശകനായിരുന്ന കെ.രാഘവൻ തന്നെയാണ് മൂസയെയും പ്രോൽസാഹിപ്പിച്ചത്. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരള ഫോക്‌ലോർ അക്കാദമി വൈസ് പ്രസിഡന്റാണ്. ദിലീപിന്റെ ഗ്രാമഫോൺ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം അഭിനയിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കൾ: നസീറ, നിസാർ, സാദിഖ്, നസീറ, സമീം, സാജിദ.



  • കോട്ടയം: പേരൂർ വാതുക്കാപ്പള്ളിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ തങ്കമ്മ (80) അന്തരിച്ചു. മക്കൾ: ഗോപാലകൃഷ്ണൻ നായർ, വിജയൻ നായർ, ഓമന (സെക്രട്ടേറിയറ്റ്, തിരുവനതപുരം) മരുമക്കൾ: ഗീതാ ഗോപാലകൃഷ്ണൻ, മായ വിജയൻ, പങ്കജാക്ഷൻ നായർ (റിട്ട. കെഎസ്ആർടിസി കണ്ടക്ടർ, കോട്ടയം ഡിപ്പോ). സംസ്കാരം ഇന്ന്  3 മണിക്ക് മകൻ വിജയൻ നായരുടെ വീട്ടുവളപ്പിൽ.



  • ഹൈദരാബാദ്: കേരളാ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. 2004 നവംബറിലാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്. 2005 മാര്‍ച്ചില്‍ വിരമിക്കുകയും ചെയ്തു. പിന്നീട് ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായും ലോകായുക്തയായും അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു.



  • ഏറ്റുമാനൂര്‍: പാടകശ്ശേരിക്കരോട്ട് സുരേഷ് ബാബു (58) അന്തരിച്ചു. ഭാര്യ: മൂവാറ്റുപുഴ ശാസ്തമംഗലം കുടുംബാംഗം ലീല. മക്കള്‍: രശ്മി, രാഗേഷ് (കുമരകം ലേക്ക് റിസോട്ട്) മരുമക്കള്‍: ജിബു (ആലുവ), പ്രിയ (കണ്ണൂര്‍). സംസ്‌ക്കാരം നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഏറ്റുമാനൂര്‍ അന്തിമഹാകാളന്‍കാവിനടുത്തുള്ള വീട്ടുവളപ്പില്‍.