• ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പടിഞ്ഞാറെനട അക്ഷരയില്‍ പി.എന്‍. ഗോപിനാഥപിള്ള (69) അന്തരിച്ചു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഏറ്റുമാനൂര്‍ ശാഖാ മുന്‍ മാനേജര്‍ ആണ് പരേതന്‍. ഭാര്യ: ചെങ്ങരൂര്‍ പുന്തലയില്‍ കുടുംബാംഗം സരസമ്മ, മക്കള്‍: അഡ്വ.വിജി ഗോപിനാഥ്,  അരുണ്‍ ഗോപിനാഥ് (ബിസിനസ്), മരുമക്കള്‍: അരുണ്‍കുമാര്‍ (ഇസാഫ് ബാങ്ക്, എറണാകുളം), അശ്വതി. സംസ്കാരം തിങ്കളാഴ്ച പകല്‍ ഒരു മണിക്ക് വീട്ടുവളപ്പില്‍.




  • നീണ്ടൂര്‍: മാഞ്ഞൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. നീണ്ടൂര്‍ പറയന്‍കുന്നേല്‍ പ്രമോദ് (47) ആണ് മരിച്ചത്. ഏപ്രില്‍ 9ന് മാഞ്ഞൂര്‍ സൗത്തിലായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ 6.30നായിരുന്നു അന്ത്യം. അഖില കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഏറ്റുമാനൂര്‍ മേഖലാ ട്രഷറര്‍ ആയിരുന്നു. ഭാര്യ: ആശാ പ്രമോദ്, മക്കള്‍: മിഥുന്‍ പ്രമോദ്,  മേഘാ പ്രമോദ്, മാനസ പ്രമോദ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5.30ന് വീട്ടുവളപ്പില്‍.



  • തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ്  അന്ത്യം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.

    എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ 'മെന്റർ എമിരറ്റസ്' ആയിരുന്നു

    4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന 'വേദശബ്ദ രത്നാകര'മെന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2000–ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.  പരേതയായ അന്ന ബാബു പോൾ (നിർമല) ആണ് ഭാര്യ. മക്കൾ: മറിയം ജോസഫ് (നീബ), ചെറിയാൻ സി പോൾ (നിബു). മരുമക്കൾ: മുൻ ഡിജിപി എം കെ ജോസഫിന്റെ മകൻ സതീഷ് ജോസഫ്, മുൻ ഡിജിപി സി എ.ചാലിയുടെ മകൾ ദീപ. മുൻ വ്യോമയാന സെക്രട്ടറിയും യുപിഎസ്‌സി അംഗവും ആയിരുന്ന കെ റോയ് പോൾ സഹോദരനാണ്. 




  • വൈക്കം: കനത്ത ചൂടിന്റെ ആഘാതത്തില്‍ തൊഴിലാളി പണിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം പൂത്തലച്ചിറയില്‍ (അഖില്‍ നിവാസ്) ഷാജി (54) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മടിയത്തറ സ്‌കൂളിന് സമീപം മണ്ണ് കയറ്റിയിറക്കുന്നതിനിടയിലാണ് സൂര്യാഘാതമേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അംബിക. മക്കള്‍: വിദ്യാര്‍ത്ഥികളായ അഖില്‍, അതുല്യ ഷാജി. സംസ്‌കാരം നടത്തി. 





  • ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഭാര്യ കെ കുമാരിദേവി (75) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ സംബന്ധമായ രോഗങ്ങളാൽ കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലായിരുന്നു. മക്കൾ: ഡോ.എസ് സുജാത (പ്രിൻസിപ്പൽ, എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാർ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാർ (എൻഎസ്എസ് ഹെഡ് ഓഫീസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്). സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മതുമൂലയിലെ വീട്ടുവളപ്പിൽ. 



  • എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു മരണം. രണ്ടു ദിവസമായി എടപ്പാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍. പാര്‍വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല എന്നിവരാണ് മക്കള്‍. വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വിഖ്യാത വരികളുടെ ഉടമയാണ് അക്കിത്തം അച്യുതന്‍ ന മ്പൂതിരി.




  • ഏറ്റുമാനൂർ: ചൂരകുളങ്ങര വടക്കുംതല വീട്ടിൽ പ്രസന്നകുമാർ (62) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ സുഭദ്ര കീരികാട്ടിൽ, മക്കൾ ശരത്, ശരണ്യ. മരുമക്കൾ  ഇന്ദു (മാഞ്ഞൂർ), ഹരികൃഷ്ണൻ (അയ്മനം)




  • ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് (58) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കേരള യൂണിവേഴ്സിറ്റി ജേര്‍ണലിസം ഡിപ്പാര്‍ട്മെന്റില്‍ ഒരുമിച്ച് പഠിച്ചവരാണ് രണ്‍ജി പണിക്കറും അനിതയും. പുതുമുഖ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കരും നിഖില്‍ രണ്‍ജി പണിക്കരും മക്കളാണ്.



  • ദില്ലി: ദില്ലി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി വാല്‍മീകി മേത്ത (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജസ്റ്റീസ് വാല്‍മീകി 2009 ഏപ്രിലിലാണ് ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റത്. 2982 ല്‍ അഭിഭാഷകനായി ഡല്‍ഹി ഹൈക്കോടതി, ജില്ലാ കോടതികളില്‍ പ്രാക്ടീസ് ആരംഭിച്ച ജസ്റ്റീസ് വാല്‍മീകി, സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് നിരവധി ട്രൈബ്യൂണലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ല്‍ 42ാം വയസ്സില്‍ മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവിയില്‍ എത്തിയിരുന്നു.


    1959 ജൂണ്‍ ആറിന് മുംബൈയില്‍ ജനിച്ച വാല്‍മീകി, വിശാഖപട്ടണം, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ശ്രീ വെങ്കേടേശ്വര കോളജില്‍ നിന്നും ബി.കോം, കാമ്പസ് ലോ കോളജില്‍ നിന്നും എല്‍.എല്‍.ബിയും പാസായ ശേഷം 1982ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയുടെ അടുത്ത ബന്ധുവുമാണ്. ജസ്റ്റീസ് ഗോഗോയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ജസ്റ്റീസ് വാല്‍മീകി മേത്തയുടെ മകനാണ്



  • തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയന സൂര്യൻ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.



  • കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ (36) ബൈക്കപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ തളിപ്പറമ്പ് ഭാഗത്തുള്ള വീട്ടിലേക്ക് പോവുന്നതിനിടെ വളപട്ടണത്താണ് അപകടം. ഇന്നലെ രാത്രി രണ്ടോടെയാണ് സംഭവം. ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. വിവാഹിതനാണ്. മൃതദേഹം കണ്ണൂര്‍ എകെജി സഹകരണാശുപത്രി മോര്‍ച്ചറിയില്‍.

    പ്രതീഷ് വെള്ളിക്കീലിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം മാറ്റിവച്ചതായി അറിയിച്ചു.



  • കുടമാളൂര്‍: കുളത്തിങ്കല്‍ കെ.ടി.മുരുകന്‍ ആചാരി (74) അന്തരിച്ചു. ഭാര്യ - പള്ളിപ്പുറത്ത് രുക്മിണി. മക്കള്‍ - ദീപ, കെ.എം.ദീപു, കെ.എം.ദിപിന്‍, മരുമക്കള്‍ - മോഹനന്‍ (നട്ടാശേരി), ആശ, രാജി. സംസ്കാരം ചൊവ്വാഴ്ച 2.30ന്.


  • ചിക്കാഗോ: കോട്ടയം നീണ്ടൂര്‍ ജെ-യെസ് ഫാം ഉടമ നീണ്ടൂര്‍ ചെമ്മാച്ചേല്‍ പരേതരായ ലൂക്കോസിന്‍റെയും അല്ലി ടീച്ചറിന്‍റെയും മകന്‍ ജോയി ചെമ്മാച്ചേല്‍ (55) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗം ഷൈല, മക്കള്‍ ലൂക്സ്, ജിയോ, അല്ലി, മെറി. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, കെ.സി.എസ്. പ്രസിഡന്‍റ്, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്‍റ്, റോമില്‍ നടന്ന ക്നാനായ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്‍റ് മേരീസ് പള്ളികളുടെ ട്രസ്റ്റി എന്നിങ്ങനെ വിവിധ സാമൂഹികസാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയി സിനിമ സീരിയല്‍ രംഗത്തും തന്‍റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ  നിലവിൽ അംഗമാണ്. സംസ്കാരം15ന് രാവിലെ  9.30നു ചിക്കാഗോ സെൻറ് മേരിസ് ചർച്ചിൽ നടക്കും. സംസ്കാര ചടങ്ങുകളുടെ തൽസമയ സംപ്രേഷണം 15നു വൈകിട്ട് 8നു നീണ്ടൂർ രാജമകൾ ഓഡിറ്റോറിയത്തിൽ നടക്കും.


     .



  • മര്യാത്തുരുത്ത്: പെരുമ്പള്ളില്‍ (വാലയില്‍) എം.എന്‍.വിജയന്‍ നായര്‍ (96) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍. ഭാര്യ: കുമ്മനം നാഗപ്പള്ളില്‍ സുഭദ്രകുട്ടിയമ്മ. മക്കള്‍: എം.വി.മന്മഥന്‍ (റിട്ട ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍, എറണാകുളം), എം.വി. മധു (എം.ഡി. ഗുഡ് ഡേ പെസ്റ്റ് കണ്‍ട്രോള്‍, കോട്ടയം), എം.വി.അമ്പിളി, മരുമക്കള്‍: മിനി (ബിഎസ്എന്‍എല്‍, എറണാകുളം), ലേഖ (ടീച്ചര്‍, ജി.എച്ച്.എസ്.എസ്, കുടമാളൂര്‍), ഹരിദാസ് (റിട്ട.എസ്.ഐ, കോട്ടയം).




  • കോട്ടയം: പള്ളിക്കത്തോട് അരുവിക്കുഴിക്കടുത്ത് ഓട്ടോ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൂരോപ്പട പൂവപ്പൊയ്കയില്‍ വിജയകുമാറിനെ (50) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. വിജയകുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് മൃതദേഹം കണ്ടത്. മാനസിക പ്രശ്നങ്ങള്‍ മൂലമായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.


  • ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് മറവി രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഫെര്‍ണാണ്ടസ്. എന്‍ഡിഎയുടെ കണ്‍വീനര്‍ ആയിരുന്നു അദ്ദേഹം.




  • ന്യൂഡല്‍ഹി: ജ്ഞാനപീഠപുരസ്‌കാര ജേതാവും പ്രശസ്ത ഹിന്ദി സാഹിത്യകാരിയുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 


    കഴിഞ്ഞ രണ്ടുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മനന്‍ കി മാന്‍, ഗുജറാത്ത് പാകിസ്ഥാന്‍ സേ ഗുജറാത്ത് ഹിന്ദുസ്ഥാന്‍,ദര്‍വാരി, മിത്രമസാനി,സിന്ദഗിനാമ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.


    ഹിന്ദി അക്കാദമി അവാര്‍ഡ്, സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ശിരോമണി പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായെങ്കിലും തിരസ്‌കരിച്ചു.



  • ഏറ്റുമാനൂർ: പൊതുമരാമത്ത് വകുപ്പ് റിട്ട. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ ഏറ്റുമാനൂർ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ (81) അന്തരിച്ചു. ഭാര്യ ലീലാമ്മ ആയാംകുടി തേവലക്കാട്ട് കുടുംബാംഗം. മക്കൾ: രാധാകൃഷ്ണൻ (പ്രിൻസിപ്പാൾ, ഗോകുലം കെ.ആർ.ജി.സി എൻജിനീയറിങ്ങ് കോളേജ്, തുറവൂർ), ലേഖ (അഡ്വക്കേറ്റ്) .മിനി (റ്റീച്ചർ, ആലത്തൂർ), മരുമക്കൾ: ശൈലകുമാരി, ജി സുരേഷ് കുമാർ (ന്യൂ ഇൻഡ്യാ ഇൻഷുറൻസ്, ഏറ്റുമാനൂർ), ശ്രീകുമാർ (ഐ.റ്റി.ഐ, പാലക്കാട്). സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.



  • ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വടക്കോട്ടയില്‍ വി പി ഗോപാലകൃഷ്ണന്‍ (66) നിര്യാതനായി. ഭാര്യ രാധ, മക്കള്‍ ശിവകുമാര്‍, സുനില്‍ കുമാര്‍, സുനിത കൃഷ്ണകുമാര്‍, മരുമക്കള്‍ ശാലിനി ശിവകുമാര്‍, കൃഷ്ണകുമാര്‍, രാജി സുനില്‍ കുമാര്‍. ശവസംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഏറ്റുമാനൂര്‍ തമിഴ് വിശ്വബ്രഹ്മസമാജം ശ്മശാനത്തില്‍.



  • മാഹി: ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു. മാഹിയിൽ ഗാന്ധിജി എത്തിയതിന്‍റെ ഏൺപത്തിയഞ്ചാം വാർഷിക പരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രയുടെ സമാപന ചടങ്ങിനിടെ ഗാന്ധിയൻ ദർശനത്തിന്‍റെ സമകാലിക പ്രയോക്താക്കളിൽ പ്രമുഖനായിരുന്ന റഹീം മാഷ് കുഴഞ്ഞു വീഴുകയായിരുന്നു.

    ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കണ്ണൂര്‍ പാനൂർ സ്വദേശിയായ കെപിഎ റഹീമിന് അറുപത്തിയേഴ് വയസായിരുന്നു ചെറുപ്പത്തില്‍ തന്നെ ഗാന്ധിയൻ ആശയങ്ങളില്‍ ആകൃഷ്ടനായ കെ.പി.എ.റഹീം ഗാന്ധിയൻ തത്വ ചിന്തയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് പാനൂര്‍ കെ.കെ.വി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ അദ്ധ്യാപകനായി ജോലിനോക്കി.

    'സര്‍ഗധാരയിലെ സാരസൗന്ദര്യങ്ങള്‍' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹം നേടി. നഫീസയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വടക്കൻ കേരളത്തില്‍ ഏറെക്കാലമായി നിറസാന്നിദ്ധ്യമായിരുന്നു റഹിം മാഷ്. ഗാന്ധിജി സന്ദർശിച്ച  മാഹി പുത്തലത്തെ ക്ഷേത്ര പരിസരത്തു വച്ചുതന്നെ ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരണത്തിനായി സമർപ്പിച്ച ആ ജീവിതത്തിന് വിരാമം ആയി. കബറടക്കം തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് പാനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



  • മലപ്പുറം: തിരൂര്‍ സ്വദേശി മുഹമ്മദലി കുരിക്കളെ ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. പൊലീസെത്തി മൃതദേഹം റുസ്താഖ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ബര്‍ക അല്‍ നിസ്വാനി ഹലുവ നിര്‍മാണക്കമ്ബനിയിലെ മുന്‍ ജോലിക്കാരനായിരുന്നു. ഭാര്യ: സുബൈദ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.





  • ഈങ്ങാപ്പുഴ: ഡ്യൂട്ടിക്കിടെ ഈങ്ങാപ്പുഴ മാര്‍ ബസേലിയോസ് സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. പുളിക്കല്‍ പരേതനായ ജോണിന്റെ മകന്‍ ഷിബു ജോണ്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ചിപ്പിലിത്തോട് നിന്ന് വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനിടെ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


    ഭാര്യ- പുഷ്പ കൂരാച്ചുണ്ട് കാരക്കട കുടുംബാംഗമാണ്. മക്കള്‍-റോബിന്‍ (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി മൂന്നാര്‍), റോഷി, റക്‌സിന്‍. മാതാവ് -ത്രേസ്യാമ്മ. സഹോദരങ്ങള്‍- ഷീല (കുവൈത്ത്), ഷാജു, ഷൈന്‍ (കുവൈത്ത്), ഷൈനി (മംഗലാപുരം) ശാരി (സഊദി). സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് ഈങ്ങാപ്പുഴ സെന്റ് വിന്‍സന്റ് ദേവാലയത്തില്‍ ആരംഭിച്ച് പത്ത് മണിക്ക് പുതുപ്പാടി സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.



  • റിയാദ് : കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ അന്തരിച്ചു. ആദിച്ചനല്ലൂര്‍ മോഹന വിലാസത്തില്‍ പ്രകാശ് പിള്ള (52) യാണ് ശനിയാഴ്ച രാത്രി ബത്ഹയില്‍ അന്തരിച്ചത്. മൃതദേഹം ശുമേസി ആശുപത്രിയില്‍. ബന്ധു ശ്രീകുമാറിന്‍റെയും നവോദയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബുജിയുടെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ബിന്ദുവാണ് ഭാര്യ.



  • തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയുടെ മാതാവ് തൈക്കാട് ശാസ്താംകോവില്‍ റോഡില്‍ ചന്ദ്ര രാമകൃഷ്ണന്‍ (83) അന്തരിച്ചു. കോളേജ് വിദ്യാഭ്യാസ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗണിത അദ്ധ്യാപകനുമായിരുന്ന ടി.എസ്. രാമകൃഷ്ണന്റെ പത്നിയാണ്. ആര്‍. മോഹന്‍ മകനാണ്. മരുമക്കള്‍ : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ, ഡോ. എച്ച്‌. പൂര്‍ണിമ മോഹന്‍. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തില്‍.



  • കൊച്ചി (29/8/17): സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു. മസ്തിഷ്‌കാഘാതമാണ് മരണകാരണം. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ടോടെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. നൃത്ത അധ്യാപികയും നര്‍ത്തകിയുമായിരുന്നു ശാന്തി. ബിജിബാല്‍ സംഗീതം നല്‍കി 'സകലദേവ നുതെ' എന്ന പേരില്‍ നൃത്ത ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. രണ്ട് മക്കളാണ്. മൂത്തമകന്‍ ദേവദത്ത്, ഇളയ മകള്‍ ദയ



  • കോട്ടയം (18/8/2017): മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ കെ.ജി.മുരളീധരൻ (65) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്കാരം ശനിയാഴ്ച 10.30ന് മണിമല കടയനിക്കാട് കുളത്തുങ്കൽ അമ്പാടി വീട്ടുവളപ്പിൽ.

    1982-ലാണ് അദ്ദേഹം മാതൃഭൂമിയിൽ സബ്ബ്എഡിറ്ററായത്. കോഴിക്കോട്, തിരുവനന്തപുരം, ദില്ലി, കോട്ടയം എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചു.  സിസ്റ്റർ അഭയ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 1999 ഓഗസ്റ്റിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച 'സി.ബി.ഐ എഴുതാത്ത ഡയറിക്കുറിപ്പുകൾ' എന്ന പരമ്പരയ്ക്ക് അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള തോപ്പിൽ രവി അവാർഡ് ലഭിച്ചു.

    സിഡ്നി ഒളിമ്പിക്സ്, സോൾ ഗെയിംസ്, റിലയൻസ് ലോക കപ്പ് ക്രിക്കറ്റ്, ഇൻഡിപ്പെൻഡൻസ് കപ്പ്, ജക്കാർത്ത ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങിയ പ്രധാന കായിക മാമാങ്കങ്ങളും റിപ്പോർട്ട് ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ്ചെയർമാനായും പ്രവർത്തിച്ചു. മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം എൻ.എസ്.എസ് പബ്ലിക് റിലേഷൻസ് ഓഫീസറായും പ്രവർത്തിച്ചു. 

    കെഴുവങ്കുളം കുളത്തുങ്കൽ പരേതരായ മാതേട്ട് ഗോപാലൻ നായരുടേയും നാരായണിയമ്മയുടേയും മകനാണ്. ഭാര്യ ഷീല സി.പിള്ള (കറുകച്ചാൽ എൻ.എസ്.എസ് ഹൈസ്കൂൾ മുൻ അദ്ധ്യാപിക). മക്കൾ: നന്ദഗോപാൽ, മീര നായർ (അസിസ്റ്റന്റ് പ്രൊഫസ്സർ, എൻ.എസ്.എസ് കോളേജ്, രാജകുമാരി), മരുമക്കൾ: സൂരജ് മാധവൻ, പൗളിന സ്മിഗർ (പോളണ്ട്).




  • ജെറുസലേം (12/8/17): ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ആൾ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ 113 വയസ്സുകാരനായ യിസ്രയേല്‍ ക്രിസ്റ്റല്‍ ഇസ്രയേലിലെ ഹൈഫയിൽ അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് ഇദ്ദേഹം. കഴിഞ്ഞവർഷം മാര്‍ച്ചിലാണ് ക്രിസ്റ്റലിനെ ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി അംഗീകരിച്ചത്.

    1903ൽ തെക്കുപടിഞ്ഞാറൻ വാർസോയിൽ നിന്ന് 146 കിലോമീറ്റർ അകലെയുള്ള സർനൗ ഗ്രാമത്തിലാണ് ജനനം. ഒന്നാം ലോകമഹായുദ്ധകാലത്ത് റഷ്യന്‍ സൈന്യത്തിലെ സൈനികനായിരുന്നു ഇദ്ദേഹത്തിന്‍റെ അച്ഛന്‍. രണ്ടാം ലോകമഹായുദ്ധകാലത്താണ് നാസികളുടെ പിടിയിലകപ്പെട്ട് കൂട്ടക്കൊല തടവറയിലെത്തിയത്. ഇക്കാലത്ത് ഭാര്യയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. ഇതിനുശേഷം ഇസ്രയേലിലെത്തി വീണ്ടും വിവാഹിതനായി. ജപ്പാന്‍കാരനായ യസുത്തരോ ക്വയിദ (112) മരിച്ചതിനെ തുടര്‍ന്നായിരുന്നു ക്രിസ്റ്റല്‍ ലോക മുത്തച്ഛന്‍ പദവിയിലെത്തിയത്. 



  • ദില്ലി (4/8/17): രാജ്യാന്തര ഹോക്കി താരം ജ്യോതിഗുപ്ത (20) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ നിഷേധിച്ചു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്‍റെ കുപ്പായം അണിഞ്ഞ ജ്യോതിഗുപ്തയെ ബുധനാഴ്ച വൈകിട്ട് ഹരിയാനയിലെ രെവാരിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

    അതേസമയം, രാത്രി എട്ടരയോടെ റെവാരി സ്‌റ്റേഷന് സമീപത്ത് വെച്ച് ജജ്ജാര്‍ റോഡ് ഓവര്‍ ബ്രിഡ്ജ് ക്രോസ് ചെയ്യുമ്പോള്‍ ട്രെയിന് മുന്നില്‍ പെണ്‍കുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നാണ് ഛണ്ഡീഗഡ് - ജെയ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്‍റെ എഞ്ചിന്‍ ഡ്രൈവര്‍ പോലീസിനു നല്‍കിയ മൊഴി. താന്‍ ബ്രേക്ക് ചെയ്തെങ്കിലും ട്രെയിന്‍ നില്‍ക്കുന്നതിന് മുമ്പ് തന്നെ യുവതി ട്രെയിന് നേരെ തന്നെ നടന്നു കയറുകയായിരുന്നുവെന്നും ഡ്രൈവറുടെ മൊഴിയില്‍ പറയുന്നു.

    ഹരിയാനയിലെ സോനീപത്ത് ജില്ലക്കാരിയാണ് ജ്യോതി. ബുധനാഴ്ച രാവിലെ സോനാപത്തിലെ വ്യവസായകേന്ദ്രത്തിലുള്ള പ്രാദേശിക കോച്ചിംഗ് അക്കാദമിയിലേക്ക് പോയിരുന്നു. തുടര്‍ന്ന് പത്തിലെയും പന്ത്രണ്ടിലെയും മാര്‍ക്ക് ഷീറ്റില്‍ ചില തിരുത്തലുകള്‍ വേണ്ടതിന് റോഹ്ത്താക്കിലെ മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുമെന്നും പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. വൈകിട്ട് 7 മണിയോടെ വീട്ടിലേക്ക് വിളിച്ച് ബസ് കേടായതിനാല്‍ വരാന്‍ വൈകുമെന്നും പറഞ്ഞു. എന്നാല്‍ രാത്രി 10.30 ആയിട്ടും കാണാതായതോടെ മൊബൈലിലേക്ക് വിളിച്ചു. മകള്‍ മരിച്ച വിവരമായിരുന്നു തിരിച്ചു കിട്ടിയതെന്നും വീട്ടുകാര്‍ പറയുന്നു.



  • കൊച്ചി (30/7/17): പ്രശസ്ത നര്‍ത്തകിയും നടിയുമായ താരാ കല്യാണിന്‍റെ ഭര്‍ത്താവ് രാജാ വെങ്കിടേഷ് (രാജാറാം) അന്തരിച്ചു. നര്‍ത്തകന്‍, കോറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം ഡങ്കിപനി ബാധിച്ച് കൊച്ചി അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ 22ന് കാര്‍ഡിയാക് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നില വഷളായതിനെ തുടര്‍ന്ന് ഇക്മോ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെയാണ് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിയന്രിച്ചിരുന്നത്. ചലച്ചിത്രങ്ങളിലും വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.



  • തിരുവനന്തപുരം (26/7/17): സ്വാതന്ത്ര്യ സമര സേനാനിയും മദ്യവിരുദ്ധ പ്രവർത്തകനും തികഞ്ഞ ഗാന്ധിയനുമായ കെ.ഇ. മാമ്മൻ (96) അന്തരിച്ചു.  നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെത്തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെ പതിനൊന്നോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

    ക്വിറ്റ് ഇന്ത്യാ സമരത്തിലും സർ സിപിക്കെതിരായ സമരപോരാട്ടങ്ങളിലും സജീവമായി പങ്കെടുത്ത വ്യക്തിയാണ് മാമൻ. പ്രശസ്തമായ കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്‍റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴു മക്കളിൽ ആറാമനായി 1921 ജൂലൈ 31നാണ് കണ്ടത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ.ഇ. മാമ്മൻ ജനിച്ചത്. തിരുവനന്തപുരത്തായിരുന്നു ജനനം. 1940ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിനു ചേർന്നെങ്കിലും 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതോടെ അവിടെനിന്നും പുറത്താക്കപ്പെട്ടു.

    ഇരുപത്തിരണ്ടാം വയസു മുതൽ തിരുവല്ലയും കോട്ടയവുമായിരുന്നു പ്രവർത്തന കേന്ദ്രം. 1996ലാണ് വീണ്ടും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. രാമാശ്രമം അവാർഡ്, ലോഹ്യാവിചാര വേദിയുടെ അവാർഡ്, ടികെവി ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ ലഭിച്ചു. 1995ൽ കോട്ടയം വൈഎംസിഎ മദർ തെരേസ പുരസ്കാരം നൽകി ബഹുമാനിച്ചു. അവിവാഹിതനാണ്.



  • കൊച്ചി (23/7/2017): എൻസിപി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയൻ(60) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 6.56നായിരുന്നു അന്ത്യം. പ്രമേഹരോഗ ബാധിതനായിരുന്ന ഇദ്ദേഹത്തിന്‍റെ കരളിന്‍റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായിരുന്നു. കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ് ഉഴവൂർ വിജയൻ. മലിനീകരണ നിയന്ത്രണ ബോർഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു.  എന്‍സിപിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, സീനിയര്‍ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം.മാണിക്കെതിരെ മത്സരിച്ചെങ്കിലും തോറ്റു. ചലച്ചിത്ര മേഖലയിലും "മുഖം' കാണിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്‍. നാലു ചലച്ചിത്രങ്ങളിൽ അതിഥി വേഷത്തില്‍ അഭിനയിച്ച് സിനിമയിലും അദ്ദേഹം ശ്രദ്ധനേടി.

    എന്‍പിസി സംസ്ഥാന അധ്യക്ഷന്‍ എന്നതിനപ്പുറം എല്‍ഡിഎഫിലെ ജനകീയ മുഖമുളള നേതാവ് എന്ന നിലയിലാകും കേരളം ഉഴവൂര്‍ വിജയനെ ഓര്‍ക്കുക. നര്‍മ്മത്തില്‍ ചാലിച്ച വാചക കസര്‍ത്തായിരുന്നു രാഷ്‌ട്രീയത്തിലെ അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്ക്.  എതിരാളികളുടെ മര്‍മം തൊടുന്ന നര്‍മത്തിന്‍റെ കരുത്തില്‍ പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര്‍ വിജയന്‍.  ഉഴവൂർ വിജയൻ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചു. പിന്നീട് ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ഉഴവൂർ വിജയൻ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം നിലയുറപ്പിച്ചു. ഒടുവിൽ കോണ്‍ഗ്രസ് എസ് ശരദ് പവാറിനൊപ്പം പോയപ്പോൾ മുതൽ എൻസിപിയുടെ നേതൃ സ്ഥാനങ്ങളിൽ എത്തി. ഭാര്യ: വള്ളിച്ചിറ സ്വദേശി ചന്ദ്രമണിയമ്മ (റിട്ട അധ്യാപിക, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ), മക്കൾ: വന്ദന, വർഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഔദ്യോഗിക ബഹുമതികളോടെ കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ.


  • മലപ്പുറം (6/7/2017): പ്രമുഖ പണ്ഡിതനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ.മമ്മത് ഫൈസി തിരൂര്‍ക്കാട് (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഫൈസി ഇന്നു പുലര്‍ച്ചെ നാലിനാണ് മരണപ്പെട്ടത്. തിരൂര്‍ക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ മൂത്ത സഹോദരനാണ്. ഖബറടക്കം വൈകുന്നേരം അഞ്ചിന് തിരൂര്‍ക്കാട് ജുമാമസ്ജിദില്‍.


    സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ: നൂരിയ്യ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നീ അഫ്കാര്‍ വാരിക എക്സിക്യുട്ടീവ് ഡയറക്ടര്‍, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിങ് കോളജ് വൈസ് ചെയര്‍മാന്‍, കേരളാ പ്രവാസി ലീഗ് ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ചെയര്‍മാന്‍, സമസ്ത മലപ്പുറം ജില്ലാ ജോ. സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചിരുന്നു. തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം ഇസ്ലാമിക് കോംപ്ലക്സ് ഉള്‍പ്പെടെ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിയും സംഘാടകനുമാണ്.


  • തിരുവനന്തപുരം (25/6/2017): സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ കെ.ആർ. മോഹനൻ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച തൃശൂർ ചാവക്കാട്ടെ വീട്ടിൽ നടക്കും. പുരുഷാർഥം, അശ്വത്ഥാമാ, സ്വരൂപം എന്നിവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ. 2009ൽ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 

  • ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം രവി തേജയുടെ സഹോദരൻ ഭരത് (45)  മരിച്ചു. ശനിയാഴ്ച രാത്രി 0.10 ഓടെയാണ് ഷംഷാ ബാദിലായിരുന്നു കാറപകടം. നിർത്തിയിട്ട ട്രക്കിന് പിന്നിലേക്ക്  ഭരത് സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. മയക്കുമരുന്ന് കേസിൽ മുൻപ് അറസ്റ്റിലായിട്ടുള്ള ഭരത് ഏതാനും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

    അമിതവേഗത്തില്‍ ചെന്നിടിച്ചതിനാൽ സംഭവസ്ഥലത്ത് വച്ചുതന്നെ  ഭരത് മരിച്ചുവെന്ന് പോലീസ് അറിയിച്ചു.  രാത്രിയിൽ വേണ്ടത്ര മുൻകരുതൽ എടുക്കാതെ ബ്രേക്ക് ഡൗണായ ട്രക്ക് വഴിവക്കിൽ  പാർക്ക് ചെയ്ത ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. ഭരത് മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന്  പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

    മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 



  • കോട്ടയം (20/6/17): കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷിന്‍റെ പിതാവ് കോട്ടയം കുമാരനല്ലൂര്‍ ലക്ഷ്മി നിവാസില്‍ പരമേശ്വരന്‍ നായര്‍ (മണി - 84) അന്തരിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റിട്ട ഉദ്യോഗസ്ഥനാണ്. മാടപ്പാട് പറപ്പള്ളില്‍ കുടുംബാംഗം സരസ്വതിയമ്മയാണ് ഭാര്യ. മറ്റു മക്കള്‍ - പ്രീയ, പരേതനായ സുനില്‍കുമാര്‍. സംസ്കാരം ബുധനാഴ്ച 3ന് വീട്ടുവളപ്പില്‍. സഞ്ചയനം 26/6/17 തിങ്കളാഴ്ച രാവിലെ 9ന്.



  • മുംബൈ (20/6/2017): ബോളിവുഡിന്‍റെ പ്രിയ വില്ലൻ അമൃത് പാൽ (76) അന്തരിച്ചു. വാർ‌ധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈ മലാഡിലെ വീട്ടിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അന്ത്യം. 1980-90 കളിൽ വിനോദ് ഖന്ന, ധർമേന്ദ്ര, മിഥുൻ ചക്രബർത്തി, അനിൽ കപൂർ തുടങ്ങിയവരുടെ സിനിമകളിലെ വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരുന്നത് അമൃത് പാലായിരുന്നു. കരൾവീക്കത്തെ തുടർന്ന് വർഷങ്ങളായി അദ്ദേഹം കിടപ്പിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഏതാനും ദിവസം മുമ്പ് വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 



  • കോട്ടയം (14/6/17): കോട്ടയം ക്നാനായ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യോക്കോസ് കുന്നശേരി (88) കാലം ചെയ്തു. 39 വർഷം കോട്ടയം അതിരൂപതയുടെ ആത്മീയ നേതൃത്വത്തിലുണ്ടായിരുന്ന മാർ കുന്നശേരിയുടെ ദേഹവിയോഗം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തെള്ളകം കാരിത്താസ് ആശുപത്രിയിലായിരുന്നു.


    1974 മേയ് അഞ്ചിനു കോട്ടയം രൂപതാധ്യക്ഷനായി ചുമതലയേറ്റ മാർ കുന്നശേരി 2005 മേയ് ഒൻപതിനു കോട്ടയം അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ പ്രഥമ ആർച്ച് ബിഷപ്പായി നിയമിതനായി. 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തിൽ നിന്നും വിരമിച്ചത്. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലർ, പൗരസ്ത്യ സഭകളുടെ കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്താൻ കത്തോലിക്കാ - ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള എക്യുമെനിക്കൽ ഡയലോഗ് സമിതി അംഗം, കെസിബിസി സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.


    1928 സെപ്റ്റംബർ 11ന് കടുത്തുരുത്തി ഇടവകയിൽ കുന്നശേരി ജോസഫ്-അന്നമ്മ ദന്പതികളുടെ മൂത്ത പുത്രനായി ജനിച്ച കുര്യാക്കോസ് കോട്ടയം സിഎൻഐ എൽപിഎസ്, കടുത്തുരുത്തി സെന്‍റ് മൈക്കിൾസ്, കോട്ടയം എസ്എച്ച് മൗണ്ട് ഹൈസ്കൂളുകളിലും സ്കൂൾ പഠനം പൂർത്തിയാക്കി. കോട്ടയം തിരുഹൃദയക്കുന്ന് സെന്‍റ് സ്റ്റെനിസ്ലാവോസ് മൈനർ സെമിനാരിയിലും ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്സിറ്റിയിലുമായി വൈദിക പരിശീലനം നേടി. 1955 ഡിസംബർ 21നു വൈദിക പട്ടം സ്വീകരിച്ചു.

    റോമിൽ നിന്നു കാനോൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിൽ എംഎയും കരസ്ഥമാക്കി. 1967 ഡിസംബർ ഒൻപതിന് പോൾ ആറാമൻ മാർപാപ്പ കോട്ടയം രൂപതയുടെ പിൻതുടർച്ചാ അവകാശത്തോടുകൂടിയ സഹായമെത്രാനായി നിയമിച്ചു. 1968 ഫെബ്രുവരി 24ന് 39-ാം വയസിൽ സഹായ മെത്രാനായി. പൗരസ്ത്യ റീത്തുകൾക്കു വേണ്ടി മാത്രം 1992-ൽ പുറത്തിറക്കിയ കാനൻ നിയമസംഹിത ക്രോഡീകരിച്ച കമ്മീഷനിൽ അംഗമായി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മാർ കുന്നശേരിയെ നിയമിച്ചു.


  • നെടുംകുന്നം (1/6/2017): വിവിധ രാജ്യങ്ങളിലെ മുൻ അംബാസഡറും കോൺസൽ ജനറലുമായിരുന്ന പൂഞ്ഞാർ കിഴക്കേത്തോട്ടത്തിൽ ഡോ.ജോർജ് ജോസഫ് അനതരിച്ചു. 1976-ലെ ഐഎഫ്എസ് ബാച്ചുകാരനായ ഇദ്ദേഹം തുർക്മെനിസ്ഥാൻ, ബഹറിൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ അംബാസഡറായും ജിദ്ദ, ദുബായ് എന്നിവിടങ്ങളിൽ കോണ്‍സൽ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ സർവീസിൽ നിന്നു വിരമിച്ചു. ഭാര്യ റാണി നെടുംകുന്നം പുതിയാപറന്പിൽ കുടുംബാംഗം. ഏക മകൾ രേണു (ദുബായ്). മൃതദേഹം ശനിയാഴ്ച രാവിലെ 11-ന് വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രണ്ടിന് നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. 

  • കൊച്ചി (29/5/2017): പ്രമുഖ ചലച്ചിത്ര നിർമാതാവ് വലിയവീട്ടിൽ സിറാജ്(68) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. കബറടക്കം വൈകുന്നേരം മൂന്നിന്. 

  • കോഴിക്കോട് (26/5/2017): ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറയിലെ പള്ളിക്കുന്നേൽ റോയിയുടെ ഭാര്യ പീടികപ്പാറ കുമ്പുക്കൽ ഷൈനി(38) ആണ് മരിച്ചത്. നാല് ദിവസത്തോളമായി ഷൈനി പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി മൂർച്ചിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂരാച്ചുണ്ട് ബ്ലോസം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപികയാണ്. സംസ്കാരം ഇന്ന് മൂന്നിന് കൂരാച്ചുണ്ട് സെന്‍റ് തോമസ് പള്ളിയിൽ. മക്കൾ: അരുൺ, അബിൻ.