
ഏറ്റുമാനൂര്‍: അന്തിമഹാകാളന്‍കാവ് - വള്ളിക്കാട് റോഡില്‍ ഗോപിവിലാസത്തില്‍ ഗോവിന്ദപ്പണിക്കരുടെ (പൂക്കട ഗോപി) ഭാര്യ കാര്‍ത്യായനിയമ്മ (68) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പില്‍.

ഏറ്റുമാനൂര്‍: അന്തിമഹാകാളന്‍കാവ് - വള്ളിക്കാട് റോഡില്‍ ഗോപിവിലാസത്തില്‍ ഗോവിന്ദപ്പണിക്കരുടെ (പൂക്കട ഗോപി) ഭാര്യ കാര്‍ത്യായനിയമ്മ (68) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പില്‍.

ചെന്നൈ: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി. എൻ. ശേഷൻ (87) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ 10-മത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്ന അദ്ദേഹം ആ പദവിയുടെ ശക്തിയും സാധ്യതയും കാട്ടിത്തന്നു.
പാലക്കാട് തിരുനെല്ലായിയിൽ 1933 മേയ് 15ന് ആയിരുന്നു ടി. എൻ ശേഷന്റെ ജനനം. അഭിഭാഷകനായിരുന്ന നാരായണ അയ്യർ ആയിരുന്നു പിതാവ്. അമ്മ സീതാലക്ഷ്മി. 1955ൽ ഐഎഎസ് നേടി. തമിഴ്നാട് കേഡറിൽ ആയിരുന്നു നിയമനം. 1956ൽ കോയമ്പത്തൂർ അസിസ്റ്റൻഡ് കളക്ടറായി. ഗ്രാമവികസന വകുപ്പിൽ അണ്ടർ സെക്രട്ടറിയായും മധുരയിൽ കളക്ടറായും പ്രവർത്തിച്ചു. തുടർന്ന് ട്രാൻസ്പോർട്ട് ഡയറക്ടർ, വ്യവസായം, കൃഷി വകുപ്പുകളിൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.
അണുശക്തി വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി 1968ൽ കേന്ദ്രസർവീസിൽ പ്രവേശിച്ചു. തുടർന്ന് ഡയറക്ടറായി. ശൂന്യാകാശം, എണ്ണ-പ്രകൃതിവാതകം, വനം വന്യജീവി സംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലും പ്രവർത്തിച്ചു. 1986ൽ രാജീവ് ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി. 1988ൽ പ്രതിരോധ സെക്രട്ടറിയും 1989ൽ കാബിനറ്റ് സെക്രട്ടറിയുമായി. എസ്. ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് 1990ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. ആറു വർഷക്കാലം ആ പദവിയിലിരുന്നു.

കൊച്ചി: മലയാളമനോരമയുടെ ഫോട്ടോ എഡിറ്ററായിരുന്ന പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫര്‍ എം.കെ. വറുഗീസ് അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് മലയാള മനോരമയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലിക്കു ചേരുന്നത്. നാലു പതിറ്റാണ്ടോളം നീണ്ട ഫോട്ടോഗ്രാഫി ജീവിതത്തില്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ വിമോചനസമര കാലത്തെ ചിത്രങ്ങള്‍ വരെ പകര്‍ത്താന്‍ കഴിഞ്ഞ എം.കെ. വറുഗീസ് ഏറെക്കാലവും കോട്ടയത്തെ സെന്‍ട്രല്‍ യൂണിറ്റിലാണ് പ്രവര്‍ത്തിച്ചത്. സ്‌പോര്‍ട്‌സിനോടു പ്രത്യേകം താത്പര്യമുണ്ടായിരുന്ന അദ്ദേഹം ഇടക്കാലത്ത് പ്രതിവാര സ്‌പോര്‍ട്‌സ് പംക്തിയും എഴുതിയിരുന്നു. രാവിലെ 10.30മുതൽ തൃപ്പണിത്തുറ വടക്കേക്കോട്ട അമ്പിളി നഗറിലുള്ള വീഗാലാന്‍റ് ഫ്ലാറ്റിൽ പൊതുദർശനത്തിന് വെയ്ക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്നര മണിക്ക് കരിങ്ങാച്ചിറ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

മൂവാറ്റുപുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സഹോദരൻ മൂവാറ്റുപുഴ ഗാന്ധിനഗറില്‍ കാനം വീട്ടില്‍ വിജയകുമാർ (66) അന്തരിച്ചു. വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യാ ഏരിയാ പ്രസിഡന്‍റ്, ഇന്‍റര്‍നാഷണല്‍ കൌണ്‍സില്‍ അംഗം, ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള വിജയകുമാര്‍ ചെന്നൈയില്‍ വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ ഏരിയാ കൌണ്‍സിലില്‍ പങ്കെടുക്കുവാന്‍ പോകും വഴി ഈറോഡില്‍ വെച്ച് ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. പ്രഭാത് ബുക്സിന്‍റെ ജനറല്‍ മാനേജരായിരുന്ന വിജയകുമാര്‍ സിപിഐ ടൌണ്‍ ലോക്കല്‍ സെക്രട്ടറിയും സ്നേഹം ചാരിറ്റബിള്‍ ആന്‍റ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായിരുന്നു. ഭാര്യ: വളയംചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജ് പ്രൊഫസര്‍ ആയിരുന്ന ഹേമ വിജയന്‍. ദിയ ഏകമകളാണ്. സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് മുവാറ്റുപുഴയിലെ വീട്ടുവളപ്പില്‍.

ഏറ്റുമാനൂര്‍: പൊതുമരാമത്ത് വകുപ്പ് റിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറും ഏറ്റുമാനൂര്‍ ഫ്യുവല്‍സ് (ചിറയില്‍ പെട്രോള്‍ പമ്പ്) മാനേജിംഗ് പാര്‍ട്ണറുമായ സി.എല്‍.ജോസഫ് (സണ്ണി -70 ) അന്തരിച്ചു. ഏറ്റുമാനൂര്‍ . ഭാര്യ: ഡോ.ജസി, മക്കള്‍: സജ്ജയ് (ഷാര്‍ജ), ഡോ.സംഗീത (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം), ഡോ. സരിത (മെഡി.കോളേജ്, തൃശൂര്‍), മരുമക്കള്‍: ഡോ.ജോസ്ന (ഷാാര്‍ജ), ഡോ.മാത്യു (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം), ഡോ.ജിമില്‍ (തൃശൂര്‍). സംസ്കാരം തിങ്കളാഴ്ച 3ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍.

ഏറ്റുമാനൂര്‍: റിട്ടയേര്‍ഡ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഏറ്റുമാനൂര്‍ കിഴക്കേടത്ത് എം ഇ നാരായണക്കുറുപ്പ് (91) അന്തരിച്ചു. ഭാര്യ: കാരൂർ നീലകണ്ഠപിള്ളയുടെ മൂത്ത മകള്‍ ബി.സരസ്വതിയമ്മ (റിട്ട ഹെഡ്മിസ്ട്രസ്, കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍), മക്കള്‍: വേണു (ഛായാഗ്രഹകന്‍). രാമചന്ദ്രന്‍ നായര്‍ (മുന്‍ ജില്ലാ പോലീസ് മേധാവി, കോട്ടയം), മരുമക്കള്‍: ബീനാ പോള്‍ (ചിത്രസംയോജക), അപർണ. മൃതദേഹം വെള്ളിയാഴ്ച 11 മണിയോടെ വടക്കോ നടയിലുള്ള വസതിയില്‍ എത്തിക്കും. സംസ്‌കാരം രാത്രി 8ന് വീട്ടുവളപ്പില്‍.

പേരൂർ : പായിക്കാട് ശ്യാമള സദനത്തില്‍ പരേനായ ശങ്കരൻ വൈദ്യരുടെ ഭാര്യ കമലാക്ഷി (90) അന്തരിച്ചു. മക്കൾ: പരേതയായ ശ്യാമള, ചന്ദ്രൻ, സുരേന്ദ്രൻ, ഗീത, മരുമക്കൾ : രവീന്ദ്രൻ, ഉണ്ണി, സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതയുടെ മുന്‍ വികാരി ജനറാള്‍ മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത് (54) അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. 1994 ഏപ്രില്‍ എട്ടിന് തിരുവല്ല അതിരൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച മോണ്‍. വര്‍ഗ്ഗീസ് മൂവാറ്റുപുഴ രൂപതയുടെ വികാരി ജനറാള്‍, ചാന്‍സിലര്‍, കോര്‍പ്പറേറ്റ് മാനേജര്‍, മൈനര്‍ സെമിനാരി റെക്ടര്‍, മലങ്കര മേജര്‍ സെമിനാരിയുടെ ആത്മീയ പിതാവ് എന്നീ നിലകളിലും, അവിഭക്ത തിരുവല്ല രൂപതയുടെ വൈദിക ക്ഷേമനിധി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവല്ല അതിരൂപതയില്‍ വെണ്ണിക്കുളം, തച്ചമം, കാഞ്ഞിരപ്പാറ, വാലാങ്കര ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും തലവടി സൗത്ത്, തലവടി നോര്‍ത്ത്, എടത്തിക്കാവ്, മുക്കൂട്ടുതറ, ഇടകടത്തി, എരുമേലി, മുക്കട, പനയമ്ബാല, മുണ്ടുകുഴി എന്നീ പള്ളകളില്‍ വികാരിയായും മൂവാറ്റുപുഴ രൂപതയില്‍ കുന്നക്കുരുടി, മഴുവന്നൂര്‍, അഞ്ചല്പെട്ടി, ഓണക്കൂര്‍, മാമലശ്ശേരി, വെങ്ങോല, പെരുമ്ബാവൂര്‍, കീഴില്ലം, പൂതൃക്ക, തമ്മാനിമറ്റം, നീറാമുകള്‍, ഏഴക്കരനാട് എന്നീ പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാന്ദമംഗലം കുന്നുപുറത്ത് പരേതനായ ചാക്കോയുടെയും ശോശാമ്മയുടെയും മകനാണ് മോണ്‍. വര്‍ഗ്ഗീസ് കുന്നുംപുറത്ത്. സഹേദരങ്ങള്‍: സിസ്റ്റര്‍ ദീപ SIC, മേരി, അല്ലി, ബെന്നി, സണ്ണി, ഡെയ്സി, ജെസ്സി, ജോഷി. സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ പത്തിന് ഭവനത്തിലാരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ മാന്ദമംഗലം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതുമാണ്.

റിയാദ്: പൊളളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ സിയാദ്(47) ആണ് മരിച്ചത്. റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്ളാസ് ആന്‍റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ചാണ് പൊളളലേറ്റത്. സഹപ്രവര്‍ത്തകനായ മറ്റൊരാള്‍ക്കും പൊളളലേറ്റു.
അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിച്ചുവരുകയാണ്. നീണ്ട നാള്‍ പ്രവാസിയായിരുന്ന സിയാദ് ഈ മാസം 20 ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്. ഭാര്യ: ഷൈലജ, മക്കള്‍: സിയാന സിയാദ് (ലജ്‌നത് സ്‌കൂള്‍ പ്ലസ് ടു വിദ്യര്‍ത്ഥിനി), സൈറാസിയാദ് (സെന്‍റ് ജോസഫ്‌സ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി).

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പടിഞ്ഞാറെനട മഹാലക്ഷ്മിയില്‍ ശ്രീറാം സുബ്രഹ്മണ്യന്‍ (51) അന്തരിച്ചു. പാലക്കാട് കളളിയത്ത് ടി എം ടിയിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറായ പരേതൻ കോഴിക്കോട് ചേവായൂർ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് കോളനിയിൽ മഹാലക്ഷ്മിയിൽ പരേതനായ പി.എൻ.സുബ്രഹ്മണ്യത്തിന്‍യും കമലാ സുബ്രഹ്മണ്യത്തിന്‍റെയും മകനാണ്. ഭാര്യ: ഏറ്റുമാനൂരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ആര്‍.എ അയ്യരുടെ മകള്‍ സരിത അയ്യര്‍ (അസി.പ്രൊഫസര്‍, ഏറ്റുമാനൂരപ്പന്‍ കോളേജ്), മക്കള്‍: ലക്ഷ്മി, വാണി (ഇരുവരും കോട്ടയം ചിന്മയ വിദ്യാലയ വിദ്യാര്‍ത്ഥിനികൾ). സഹോദരങ്ങള്‍ ഡോ.ലക്ഷ്മി (മെഡിക്കല്‍ കോളേജ്, കോട്ടയം), ഡോ.നാരായണന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോഴിക്കോട് പുതിയപാലം തളി ബ്രാഹ്മണസമൂഹമഠം ശ്മശാനത്തില്‍.

പേരൂര്‍: ആഗോള മര്‍ത്തശ്മൂനി തീര്‍ത്ഥാടന പള്ളി മുന്‍ വികാരി പേരൂര്‍ ഇടയാടിയിലായ ആനത്താനത്ത് ഫാ. എ.ടി മാത്യു ആനത്താനത്ത് (59). ഭാര്യ: വാകത്താനം നാലുന്നാക്കല്‍ കോട്ടപുറം കുടുംബാംഗം അന്നമ്മ മാത്യു, മക്കള്‍: ഡോ.ശൈനോ മാത്യു (കാലിഫോര്‍ണിയ), ചെല്‍സി ശ്മൂനി മാത്യു, ഏലിയാസ് ടോം മാത്യു (കാനഡ), മരുമകന്‍: ജാക്ക്‌ലവന്‍ചാര്‍ (കാലിഫോര്‍ണിയ). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍.

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശ്രീകലാ ഹോമിയോ ക്ലിനിക് സ്ഥാപകന്‍ സവിതയില്‍ ഡോ.എന്‍.എസ് നമ്പൂതിരി (84) അന്തരിച്ചു. ചെങ്ങന്നൂര്‍ പാലപ്പള്ളി വെള്ളിയോട്ടില്ലം കുടുംബാംഗമാണ്. ഭാര്യ: ആയൂര്‍ പെരിങ്ങള്ളൂര്‍ തൈതോട്ടുനിലമന കുടുംബാംഗം ശാരദാമണി (റിട്ട ഫോറസ്റ്റ് സൂപ്രണ്ട്, ഡിപ്പാര്‍ട്ട്‌മെന്‍റ്). മക്കള്‍: ഡോ,സതീശ് (ശ്രീകലാ ക്ലിനിക്, ഏറ്റുമാനൂര്‍), ഡോ.ശ്രീകല (ബംഗളൂരു), മരുമക്കള്‍: ഗീത (ടീച്ചര്‍, പള്ളികൂടം, കോട്ടയം), ഗണേഷ് (റിട്ട ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥന്‍). സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

പുന്നത്തുറ വെസ്റ്റ്: ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററുമായ ടി.പി.മോഹന്‍ദാസിന്‍റെ സഹോദരന്‍ തേക്കനാംകുന്നേല്‍ (കുറുന്തോട്ടത്തില്‍) മാത്യു (പാപ്പന്‍ - 75). ഭാര്യ: അതിരമ്പുഴ കല്ലുങ്കല്‍ പറമ്പില്‍ കുടുംബാംഗം പെണ്ണമ്മ. മക്കള്‍: ജാന്‍സി, റീജ, റിനോ. മരുമക്കള്‍: ജിസ്‌മോന്‍ തൊടുപുഴ, രതീഷ് കിളിമാനൂര്‍, ബിനീഷ് പേരൂര്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30 ന് വെട്ടിമുകള്‍ സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.

പന്തളം: ഊട്ടുപുര കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടിയും മാള പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് രാമൻ നമ്പൂതിരിയുടെ ഭാര്യയുമായ അശ്വതി നാൾ മാലതി തമ്പുരാട്ടി (92) അന്തരിച്ചു. മരണത്തെതുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം ഒക്ടോബർ 19 വരെ അടച്ചു. 20ന് ശുദ്ധികലശത്തിനുശേഷം ക്ഷേത്രം തുറക്കും. മക്കൾ: സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, രാജരാജവർമ്മ, എം. ആർ സുരേഷ് വർമ്മ (ജോ. സെക്രട്ടറി, പന്തളം കൊട്ടാരം നിർവ്വാഹക സംഘം), സുമംഗല തമ്പുരാട്ടി, മരുമക്കൾ: രവിവർമ്മ, രവീന്ദ്രവർമ്മ, മാധവൻ നമ്പൂതിരി, സുഷമ തമ്പുരാട്ടി, ലേഖ വർമ്മ, ദാമോദരൻ ഉണ്ണി. സംസ്കാരം നടത്തി.

കട്ടപ്പന: ബിസ്കറ്റ് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. നരിയംപാറ വീരാശ്ശേരിയിൽ അനീഷിന്‍റെ മകൻ അമൽ (ഒന്നര) ആണ് മരിച്ചത്. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൊവരയാർ ഉണ്ണിമിശിഖ പള്ളി സെമിത്തേരിയിൽ

ഏറ്റുമാനൂര്‍: പേരൂരില്‍ പനി ബാധിച്ച് പത്ത് മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. പേരൂര്‍ മേച്ചേരികാലായില്‍ രമേശിന്റെയും രേഷ്മയുടെയും മകള്‍ അബിനയാണ് മരിച്ചത്. സഹോദരങ്ങള്‍: ആരവ്, അര്‍ഷ. സംസ്കാരം നടത്തി.
ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. 70 വയസായിരുന്നു. ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.
പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. മൃതദേഹം തൃശൂരിലെത്തിച്ച് പിന്നീട് സംസ്‌കരിക്കും.

ഏറ്റുമാനൂര്‍ : അഭിരാമം (രാജശ്രീ) പരേതനായ രാജന്‍പിള്ളയുടെ ഭാര്യ പത്മിനി (66) അന്തരിച്ചു. പെരുമ്പാവൂര്‍ രാധാമന്ദിരത്തില്‍ പരേതനായ ചന്ദ്രന്‍പിള്ളയുടെ മകളാണ്. മക്കള്‍: പ്രിയ, സംഗീത, മരുമക്കള്‍: ബിജു (ബേബി), അജി. സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍.

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലിന്‍റെ മാതാവും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് പരേതനായ പ്ലാക്കിതൊട്ടിയില്‍ പി.ജെ.തോമസിന്‍റെ (കുട്ടപ്പന്‍) ഭാര്യയുമായ റോസമ്മ തോമസ് (തങ്കമ്മ - 87) അന്തരിച്ചു. പരേത ഏറ്റുമാനൂര്‍ നടയ്ക്കല്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: ജോസ് തോമസ്, ലിസി ബാബു, രാജു തോമസ് (ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം), പരേതനായ ബാബു തോമസ്, മരുമക്കള്‍: ബാബു ജോസ്, പ്ലാത്തോട്ടം (മൂവാറ്റുപുഴ), ലിസി ബാബു, മടുക്കയില്‍, പുന്നത്തുറ (സ്വിറ്റ്‌സര്‍ലന്‍റ്), സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍.

കാഞ്ഞിരപ്പള്ളി: പാറത്തോട് കൊച്ചുപറമ്പിൽ പരേതനായ മുസ്തഫ റാവുത്തറുടെ ഭാര്യ ജമീല ബീവി (79) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറടിയിൽ കുടുംബാംഗമാണ്. മക്കൾ: റംല സാലി (വായ്പ്പൂര്), സലീന സാലി (നാരങ്ങാനം), പരേതനായ നാസർ, ഫൗസിയ കരീം (അധ്യാപിക, മുസ്‍ലിം ഗേൾസ് എച്ച്.എസ്.എസ്, ഈരാറ്റുപേട്ട), ബീന അൻസാരി (കാരമല, പത്തനാട്). മരുമക്കൾ: മുഹമ്മദ് സാലി (ബിസിനസ്), പി.എം. മുഹമ്മദ് സാലി (റിട്ട. കെ.എസ്.ആർ.ടി.സി), കെ.എസ്. അൻസാരി (ബിസിനസ്), സുഹദ നാസർ, സി.എ.എം. കരീം (ചീഫ് ഓഫ് ബ്യൂറോ, മാധ്യമം, കോട്ടയം). കബറടക്കം ബുധനാഴ്ച രാവിലെ 11ന് പാറത്തോട് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. വിതസാഹചര്യങ്ങള്‍ മൂലം ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച് ചുമട്ടുപണിക്ക് പോയ എം കുഞ്ഞിമൂസയെ ഒരു ഗായകനായി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെ രാഘവന്‍ മാസ്റ്റററാണ്. ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസയെ രാഘവന്‍ മാസ്റ്റര്‍ ഇടപെട്ടാണ് കോഴിക്കോട് ആകാശവാണിയിലെ ഓഡിഷന്‍ ടെസ്റ്റിന് അയച്ചത്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.
അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. അനവധി നാടകഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിരുന്നു.
70-80 കാലഘട്ടങ്ങളില്‍ ബ്രഹ്മാനന്ദന്‍, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ്... എന്ന പാട്ട് പാടിയാണ് മകന്‍ താജൂദീന്‍ വടകര 2000-ത്തിന്‍റെ ആരംഭത്തില്‍ മലയാളത്തിലെ മാപ്പിളപ്പാട്ട് രംഗത്തെ ഇളക്കിമറിച്ചത്. 2000-ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു.

കൊച്ചി: ചലച്ചിത്ര നടന്‍ സത്താര്‍ (67) അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍.
അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ജനിച്ചു. ഖാദര്‍ പിള്ളൈ - ഫാത്തിമ ദമ്ബതികളുടെ പത്ത് മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്‍റെ ജനനം ഗവണ്മെന്‍റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്.


ഏറ്റുമാനൂര്‍: വിജയ ബുക്ക് സ്റ്റാള്‍ ഉടമ കാണക്കാരി ഞാറത്തടത്തില്‍ എന്‍.എം.മത്തായി (കുഞ്ഞ് - 76) അന്തരിച്ചു. ഭാര്യ: കടപ്ലാമറ്റം കുട്ടന്‍തടത്തേല്‍ കുടുംബാംഗം സിസിലി മാത്യു. മക്കള്‍: സിമ്മി മാത്യു, ജിമ്മി മാത്യു, ടിമ്മി മാത്യു, മരുമക്കള്‍: മേഴ്സി, ടിനു, സെല്‍ബി. സംസ്‌കാരം ഞായറാഴ്ച 2ന് പട്ടിത്താനം രത്‌നഗിരി സെന്‍റ് തോമസ് പള്ളിയില്‍.

നട്ടാശ്ശേരി: വൃന്ദാവനത്തില്‍ ഗോപാലകൃഷ്ണ പണിക്കര്‍ (84) അന്തരിച്ചു. റൂര്‍ക്കല സ്റ്റീല്‍ പ്ലാന്‍റ് റിട്ട ഉദ്യോഗസ്ഥനാണ്. ഭാര്യ: നട്ടാശ്ശേരി മാലിയേല്‍ കുടുംബാംഗം സാവിത്രി. മക്കള്‍: ശ്രീകുമാര്‍ (സായൂജ്യം, ശക്തിനഗര്‍, ഏറ്റുമാനൂര്‍), ഗോപകുമാര്‍ (അബുദാബി), മരുമക്കള്‍: സുപ്രിയ, ജയ (കിടങ്ങൂര്‍). സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പില്‍.

ദില്ലി: മുതിർന്ന അഭിഭാഷകൻ രാം ജേഠ്മലാനി അന്തരിച്ചു. 96 വയസായിരുന്നു. ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാം ജേഠ്മലാനിയുടേത്. നിയമ രംഗത്ത് സ്വന്തമായ വഴി വെട്ടിത്തെളിയ്ക്കാൻ രാം ജേഠ്മലാനിയ്ക്ക് കഴിഞ്ഞു. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. വൈകിട്ട് ലോധിറോഡ് വൈദ്യുതശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് മകൻ അറിയിച്ചു.
നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാം ജേഠ്മലാനി രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 1923-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷക്ക് എതിരെ വാദിച്ചതും മലാനിയായിരുന്നു.
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് എസ്. ശ്രീറാം (60) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മണിരത്നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ.സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ എസ്.ശ്രീറാം നിർമിച്ചിട്ടുണ്ട്. ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെ പേര്. വിക്രമിന്റെ നായകനായ സമുറായി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിർമിച്ചത്.
ഒരു നിർമാതാവെന്ന നിലയിൽ തനിക്ക് ഏറെ സംതൃപ്തി നൽകിയ ചിത്രമാണ് ബോംബെ എന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബോംബെ വൻവിജയമാവുകയും ഒട്ടനവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു.



നിലമ്പൂർ: ചുങ്കത്തറ കൈപ്പിനി സ്വദേശി ഗിരീഷിന്‍റെ മകൻ ആദർശ് (10) അന്തരിച്ചു. ഉറങ്ങാന്‍ കിടന്ന ആദര്‍ശിന്‍റെ മരണം പാമ്പ് കടിയേറ്റതാകാം എന്ന് സംശയിക്കുന്നു. ഉടനെ വീട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ദില്ലി: പതിറ്റാണ്ടുകളായി ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായി സേവനമനുഷ്ഠിച്ച നീലം ശര്‍മ്മ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ദൂരദര്‍ശന്റെ സ്ഥാപക അവതാരകയായ നീലം ശര്‍മ്മയുടെ മരണത്തില്‍ ഡി.ഡി. ന്യൂസ് ഔദ്യോഗിക ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി.
സ്ത്രീ ശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ 'തേജസ്വിനി', ' ബഡി ചര്‍ച്ച' തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 2018ല്‍ നാരി ശക്തി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരവും നീലം ശര്‍മയെ തേടിയെത്തി. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
20 വര്‍ഷത്തിലധികം ദൂരദര്‍ശനില്‍ പ്രവര്‍ത്തിച്ച നീലം ശര്‍മ്മ ദൂരദര്‍ശനിലെ നിരവധി കര്‍ത്തവ്യങ്ങളില്‍ തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് ദൂരദര്‍ശന്‍ അനുസ്മരിച്ചു

ആർപ്പൂക്കര: ഗാന്ധിനഗർ പുണർതത്തിൽ കെ.കെ.രാമചന്ദ്രൻ നായർ (69) അന്തരിച്ചു. നട്ടാശ്ശേരി കുന്നപ്പോട്ട് കുടുംബാംഗവും സി ആർ പി എഫ് റിട്ട സബ് ഇൻസ്പെക്ടറുമാണ്. ഭാര്യ: ആർപ്പൂക്കര കാക്കനാട്ട് കുടുംബാംഗം ശാന്തകുമാരി. മക്കൾ: അനീഷ് കുമാർ, അനൂപ് കുമാർ, മരുമക്കൾ: മഹിത, പ്രീത. സംസ്കാരം നടത്തി. സഞ്ചയനം ആഗസ്ത് 23ന് രാവിലെ 9 മണിക്ക്.


കാവാലം: ഇത്തിത്തറ പരേതനായ ഐ.സി.തോമസിന്‍റെയും മേരിക്കുട്ടിയുടെയും മകന്‍ ജോര്‍ജ്കുട്ടി തോമസ് (52) അന്തരിച്ചു. ഭാര്യ: ആലപ്പുഴ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം ഷീബ, മകന്‍: സച്ചു (ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ബിജുമോന്‍ തോമസ് (ഹോട്ടല്‍ നാഷണല്‍ പാര്‍ക്ക്, ഏറ്റുമാനൂര്‍), സജിമോന്‍ തോമസ്, മേയാമ്മ, ഷൈനി. സംസ്കാരം ആഗസ്ത് 21 ബുധനാഴ്ച 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കാവാലം സെന്റ് തെരേസാസ് പള്ളിയിൽ. ഫോണ്‍: 9447022527.

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. 1998 ജനുവരി 23നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്. കോളേജില്‍ സഹപാഠികളായിരുന്നു ഇരുവരും. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.
കൊച്ചിയിലെ സിനിമാ - ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.


ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.
1942-ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1970-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. പ്രഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത റെഡ്ഡി പിന്‍ക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി. മുന്‍മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ പെട്രോളിയം-നഗരവികസന വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

