19 January, 2020 10:27:12 AM


സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവി - കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവിയെന്ന് കോടിയേരി ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. കേന്ദ്രസർക്കാരിന്‍റെ പ്രീതിക്കുവേണ്ടി ഗവർണർ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെയും നിയമസഭയേയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണർ പദവി. അത് ഇപ്പോഴത്തെ ഗവർണർ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളർന്നിരിക്കുകയാണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K