30 August, 2021 04:00:22 PM


ഒരേ സ്ഥലത്തു രണ്ടു മാസത്തിനകം മോഷണം നടന്നത് ഇരുപതിലേറെ തവണ



കൊച്ചി: ഒരേ സ്ഥലത്തു രണ്ടു മാസത്തിനകം ഇരുപതിലേറെ തവണ മോഷണം, ഇനിയും പ്രതിയെ പിടിക്കാൻ കഴിയാതെ വട്ടംകറങ്ങി പോലീസ്. മൂവാറ്റുപുഴയ്ക്കു സമീപം അതിഥി തൊഴിലാളികളുടെ ക്യാന്പിലാണ് മോഷണം മെഗാപരന്പരയായി അരങ്ങേറിയിട്ടും പ്രതിയെ പിടിക്കാൻ കഴിയാതെ പോലീസും അന്തംവിട്ടുനിൽക്കുന്നത്. ഈ മോഷണ പരന്പരയിലെ അവസാന മോഷണം നടന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്.

അതിഥി തൊഴിലാളികളാണ് മോഷണ പരന്പരയ്ക്ക് ഇരയായി മാറിയിരിക്കുന്നത്. സ്വർണ ചെയിൻ അടക്കമുള്ളതു നഷ്ടപ്പെട്ടവരുണ്ട്. അഞ്ചു പേർക്കു നഷ്ടമായതു മൊബൈൽ ഫോൺ ആണ്. തിരുവോണദിനത്തിൽ പോലും മോഷണം നടന്നു. വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടമായി. അതിഥി തൊഴിലാഴികളുടെ താമസസ്ഥലം തകർത്തുകയറിയാണ് പണവും മൊബൈൽ ഫോണും അടക്കമുള്ളവ തുടർച്ചയായി കവർന്നുകൊണ്ടിരിക്കുന്നത്.

മൂവാറ്റുപുഴ - പെരുന്പാവൂർ മേഖലയിൽ നിരവധി അതിഥി തൊഴിലാളികൾ കുടുംബസമേതം താമസിക്കുന്നുണ്ട്. കേരളത്തിലെ തന്നെ ഇവരുടെ ഏറ്റവും വലിയ താമസകേന്ദ്രമാണ് ഈ മേഖല. ഇടതടവില്ലാതെ അരങ്ങേറിക്കൊണ്ടിരിക്കുന്ന കവർച്ച ഈ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പകൽ പണിക്കുപോകുന്ന സമയങ്ങളിലാണ് മോഷണം നടക്കുന്നതെന്നു കരുതുന്നു. മൊബൈൽ ഫോൺ നഷ്ടപ്പെട്ട പല തൊഴിലാഴികളുടെയും അവസ്ഥ കഷ്ടത്തിലായിരിക്കുകയാണ്. വീട്ടുകാരുമായി പലർക്കും ബന്ധപ്പെടാനാകുന്നില്ല. അതുപോലെ തന്നെ തൊഴിൽ ഉടമകൾ പലരും മൊബൈൽ നന്പരിലായിരുന്നു ഇവരെ ബന്ധപ്പെട്ടുകൊണ്ടിരുന്നത്. ഫോൺ നഷ്ടമായതു തൊഴിലിനെയും ബാധിച്ചിരിക്കുകയാണ്.

അതേസമയം, അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്തെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. അതു അകത്തുള്ളവരോ സമീപപ്രദേശങ്ങളിൽ ഉള്ളവരോ ആകാമെന്നും പോലീസ് പറയുന്നു. ഇരുപതിലേറെ മോഷണം നടത്തിയ സ്ഥിതിക്കു കള്ളന്മാർ ഇനിയും ശ്രമിക്കുമെന്നും അപ്പോൾ പിടികൂടാമെന്നുമുള്ള പ്രതീക്ഷയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K