31 January, 2022 11:10:00 AM


ലോകായുക്തയ്ക്കെതിരേ അഭയക്കേസ് ആരോപണവുമായി ജലീൽ വീണ്ടും രംഗത്ത്



കോഴിക്കോട് : ലോകായുക്തയ്ക്കെതിരായ പരാമർശങ്ങൾ പുതിയ വിവാദത്തിലെത്തി നിൽക്കേ ജസ്റ്റീസ് സിറിയക് ജോസഫിനെതിരേ കൂടുതൽ അധിക്ഷേപങ്ങൾ നടത്തി മുൻ മന്ത്രി കെ.ടി. ജലീൽ വീണ്ടും രംഗത്ത്. ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റിലാണ് പുതിയ ആരോപണങ്ങൾ.

തനിക്കെതിരായ 2021 മാർച്ച് 25ലെ ലോകായുക്ത ഉത്തരവ് ഇടതുപക്ഷത്തിന്‍റെ രണ്ടാം വരവ് തടയുന്നതിനായി ലക്ഷ്യമിട്ട യുഡിഎഫ് ബോംബായിരുന്നെന്ന് ആരോപിക്കുന്ന ജലീൽ, സുപ്രീം കോടതിയിലെ മൂന്നര വർഷത്തെ സേവനത്തിനിടയിൽ ആറ് കേസുകളിൽ മാത്രം വിധിയെഴുതുകയും സിസ്റ്റർ അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനുമാണ് ജസ്റ്റീസ് സിറിയക് ജോസഫെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അധിക്ഷേപിക്കുന്നു.

ലോകായുക്തയ്ക്കെതിരേ രൂക്ഷമായ ആരോപണങ്ങളുമായി മുൻമന്ത്രിയും എംഎൽഎയുമായ ഡോ.കെ.ടി ജലീൽ ഇന്നലെയും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മഹാത്മാഗാന്ധിയുടെ കൈയിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോഡ്സെയുടെ കൈയിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നതെന്ന മുഖവുരയോടെയാണ് ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങിയത്.

യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകൈയും ആർക്കുവേണ്ടിയും ചെയ്യുമെന്നും കെ.ടി ജലീൽ ഫേസ് ബുക്കിൽ കുറിച്ചു. .

മൂന്നു കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ചു പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സന്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് പുതിയ ''കത്തി'' കണ്ടെ ത്തിയത്.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിർദേശിച്ച "മാന്യനെ' ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണു യുഡിഎഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ല.

2005 ജനുവരി 25ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിന്‍റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. "ജാഗരൂഗരായ' കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്.

മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടൊന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ' എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം എന്നുപറഞ്ഞാണ് ജലീലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

കഴിഞ്ഞ ഇടതു സർക്കാരിന്‍റെ കാലത്തു നിയമിച്ച ലോകായുക്തയെ ലക്ഷ്യമാക്കിയുള്ള കെ.ടി ജലീലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ഇടതുമുന്നണിക്കു തന്നെ ബാധ്യതയാകുകയാണ്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും ഉൾപ്പെടുന്ന സമിതിയാണ് ലോകായുക്തയെ നിയമിക്കുന്നത്. അത്തരത്തിൽ നിയമനം നടത്തിയ ആൾക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നത് സർക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതിന് തുല്യമാണ്.

ജലീലിന്‍റെ ഫേസ് ബുക്ക് ആക്ഷേപത്തിനു മറുപടി നല്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനു പിന്നാലെ ഐസ്ക്രീംകേസിൽ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ വിധിന്യായവും എംജി സർവകലാശാല വൈസ് ചാൻസിലറായി ഡോ.ജാൻസി ജെയിംസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും കെ.ടി ജലീൽ പോസ്റ്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K