05 February, 2022 02:26:38 PM


സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്



കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിന് എതിരെ പീഡനപരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയായ നാൽപതുകാരിയാണ് പരാതി നൽകിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൊച്ചിയില്‍ വിളിച്ചു വരുത്തി ഒരു ഗാനരചയിതാവിന്‍റെ കൊച്ചിയിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നത്.

പത്തു വര്‍ഷം മുമ്പാണ് സംഭവം നടന്നത്. 2011-ല്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ പരിചയപ്പെട്ട സുഹൃത്ത് നല്‍കിയ ഫോണ്‍നമ്പറിൽ ബാലചന്ദ്ര കുമാറിനെ വിളിക്കുകയായിരുന്നു. ജോലി തേടിയാണ് അദ്ദേഹത്തെ വിളിച്ചത്. ജോലി നല്‍കാമെന്നും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറയുന്നു.

പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പീഡനദൃശ്യങ്ങള്‍ റെക്കോഡ് ചെയ്‌തെന്നും, പരാതി നല്‍കിയാല്‍ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K