03 July, 2022 06:57:32 PM


'ഏത് നിമിഷവും കൊല്ലപ്പെടാം': ജീവന് ഭീഷണിയെന്ന് സ്വപ്ന സുരേഷ്



കൊച്ചി: തനിക്കെതിരെ തുടർച്ചയായി വധഭീഷണി ലഭിക്കുന്നുവെന്നും ഏതു നിമിഷവും താനും കുടുംബവും കൊല്ലപ്പെടാമെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശങ്ങൾ എത്തുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

പെരിന്തൽമണ്ണ സ്വദേശി നൗഫലെന്ന ആളാണ് ഭീഷണിപ്പെടുത്തിയത്. മരട് അനീഷിന്‍റെ പേരിലും ഭീഷണിയുണ്ടായി. മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ട് വിളിക്കുന്നുവെന്നാണ് പറഞ്ഞത്. ഇഡിക്ക് മൊഴി നൽകുന്നത് തടസപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇങ്ങനെ ആണെങ്കിൽ എത്രനാൾ ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പില്ല.

ഭീഷണി സന്ദേശം വന്നത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. മൊഴി നൽകുന്നത് തടസപ്പെടുത്താൻ ക്രൈംബ്രാഞ്ചും ശ്രമിക്കുകയാണെന്നും സ്വപ്ന ആരോപിച്ചു. അതേസമയം, സ്വപ്നയെ വിളിച്ചത് താൻ തന്നെയെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫൽ പറഞ്ഞു. സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ല, തനിക്ക് ഒരു പാർട്ടിയുമായും ബന്ധവുമില്ല. സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങൾ അവസാനിപ്പിക്കാൻ പറഞ്ഞതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K