11 July, 2022 04:45:06 PM


ശ്രീലേഖയുടെ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്ന് സന്ധ്യ; കോടതിയലക്ഷ്യ നടപടിക്ക് പ്രോസിക്യൂഷൻ നീക്കം



തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാതെ ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ. കേസിന്‍റെ ആദ്യഘട്ടത്തിൽ സന്ധ്യയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നിരുന്നത്. ശ്രീലേഖയുടെ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതാണെന്നും അവർ പറഞ്ഞു. 

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ വലിയ വിവാദത്തിൽ എത്തിയിരിക്കുകയാണ്. ദിലീപും പൾസർ സുനിയും ഒന്നിച്ച് നിൽക്കുന്ന ചിത്രം പോലീസ് വ്യാജമായി സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലാണ് വിവാദമായത്. അതേസമയം ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യം നടപടിക്കാണ് പ്രോസിക്യൂഷൻ കരുനീക്കം നടത്തുന്നത്. 

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഗുഢാലോചന നടക്കുകയാണെന്ന് കെ.കെ.രമ എംഎൽഎ. കേസിലെ ഉന്നതനായ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആര്‍. ശ്രീലേഖ മുമ്പും ദിലീപിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ശ്രീലേഖയ്ക്ക് എതിരെ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K