06 May, 2023 09:39:21 AM


തമിഴ് നാട്ടിലെത്തിയ അരിക്കൊമ്പൻ വീട് തകർത്തെന്ന വാർത്ത വ്യാജം



കുമളി: അരിക്കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങി. എന്നാൽ കഴിഞ്ഞ ദിവസം  വീട് തകർത്തു എന്ന വാർത്ത വ്യാജമെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് സംഭവം. 

കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തി. തമിഴ് നാട് വന മേഖലയിൽ ആണ് ഇപ്പോഴുള്ളത്. മഴ മേഘങ്ങൾ കാരണം സിഗ്നൽ ലഭിക്കുന്നില്ല.  

തമിഴ്നാട്ടിലെത്തിയ അരികൊമ്പൻ വീടിന്‍റെ കതക് തകർക്കുകയും അകത്തു കയറി അരിയെടുത്ത് കഴിച്ചതായും വന്ന വാർത്ത ശരിയല്ലന്ന് തെളിഞ്ഞു. ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്‍റെ കതക് ആണ് തകർത്തത് എന്നായിരുന്നു വാർത്ത.

മേഘമലയ്ക്ക് സമീപം രാജപാളയത്തിനടുത്ത് ശ്രീവില്ലിപുത്തൂരിലെ ജലാശയത്തിൽ നിന്ന് വെള്ളംകുടിച്ചശേഷം തേയിലത്തോട്ടത്തിലേക്ക് നടന്നു നീങ്ങുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

മേഘമലയ്ക്ക് താഴ്‌വാരത്ത് തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ താമസിക്കുന്നുണ്ട്. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആന വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K