21 May, 2022 12:59:16 PM


പി.സി. ജോർജിന്‍റെ അറസ്റ്റ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് നാടകം - വി.ഡി. സതീശൻ



തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയത തടയാൻ കഴിയാത്ത സർക്കാരാണിതെന്നും പി.സി. ജോർജിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് നാടകമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സില്‍വര്‍ലൈന്‍ പദ്ധതി നടക്കില്ല. കല്ലിട്ടാല്‍ പിഴുതുമാറ്റും. അടുത്തമാസം ശമ്പളം കൊടുക്കാൻ കഴിയാത്ത സർക്കാരാണ് സിൽവർലൈൻ നടപ്പാക്കുമെന്ന് പറയുന്നതെന്നും സതീശന്‍ വിമർശിച്ചു. അതേസമയം, വെണ്ണല വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി.

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി. ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തിരുന്നു. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജ് പ്രതികരിച്ചു.

 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K