-
കൊൽക്കത്ത: പ്രശസ്ത തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാനര്‍ജി(54) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെ തുടര്‍ന്ന് ജൂലൈ 2-നാണ് ശുഭാങ്കര്‍ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.പ്രശസ്ത സംഗീതജ്ഞ കാജല്‍രേഖ ബാനര്‍ജിയുടെ മകനാണ് ശുഭാങ്കര്‍ ബാനര്‍ജി. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു. പണ്ഡിറ്റ് രവി ശങ്കര്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാന്, പണ്ഡിറ്റ് ശിവ്കുമാര്‍ വര്‍മ തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കൊപ്പം ജുഗല്ബന്തി ചെയ്തിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാറിന്റെ സംഗീത് സമ്മാന്‍, സംഗീത് മഹാ സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്. നിവേദിതയാണ് ഭാര്യ. ആഹരി, ആര്‍ച്ചിക് എന്നിവര്‍ മക്കളാണ്.
-
ഗുരുഗ്രാം: മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു.സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി 2007 ലാണ് ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്. സഭയിലെ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു . കൊവിഡ് കാലത്ത് ദില്ലിയിൽ അടക്കം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു. 2015 ലാണ് ഗുരുഗ്രാം ഭദ്രാസനാധിപനായി ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്.
-
ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു. ലക്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓര്‍മ്മക്കുറവിനെയും തുടര്‍ന്ന് ജൂലൈ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991ലാണ് കല്യാണ്‍ സിംഗ് ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കല്യാണ്‍ സിംഗ് ആയിരുന്നു മുഖ്യമന്ത്രി. ഇതിനു പിന്നാലെ അദ്ദേഹം രാജിവച്ച് ഒഴിഞ്ഞു.1993ല്‍ അത്രൗലി, കസ്ഗഞ്ച് മണ്ഡലങ്ങളില്‍നിന്ന് കല്യാണ്‍ നിയമസഭയിലേക്ക് മത്സരിച്ചു. ഇരുമണ്ഡലങ്ങളില്‍നിന്നും വിജയിച്ച കല്യാണ്‍ സിംഗ് മുലായം സിംഗ് യാദവ് മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായി. 1997 ല്‍ വീണ്ടും അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തി. 1999ല്‍ ബിജെപി വിട്ട കല്യാണ്‍ സിംഗ് 2004ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2004-ല്‍ ബുലന്ദേശ്വറില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2014-ല്‍ രാജസ്ഥാന് ഗവര്‍ണറായും കല്യാണ്‍ സിംഗ് സേവനമനുഷ്ഠിച്ചിരുന്നു.
-
ചെന്നൈ: മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വിജയരാഘവനാണ് ഭർത്താവ്. ഏക മകൾ മഹാലക്ഷ്മി. സംസ്കാരം ചെന്നൈ സാലിഗ്രാമത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക്.
കൊച്ചി സ്വദേശിയായ ചിത്ര, മലയാള ചിത്രങ്ങളായ കല്യാണപ്പന്തൽ, തമിഴ് ചിത്രങ്ങളായ അപൂർവ രാഗങ്ങൾ, അവൾ അപ്പടിതാൻ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. സിനിമയിൽ തിരക്കിലായതോടു കൂടി പഠനം പത്താം ക്ളാസിൽ വച്ച് ഉപേക്ഷിച്ചു.
1983 ൽ പുറത്തിറങ്ങിയ 'ആട്ടക്കലാശം' ചിത്ര ചെയ്ത ആദ്യ കഥാപാത്രത്തെ രേഖപ്പെടുത്തി. മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
1990കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടർന്നു ദീർഘകാലത്തേക്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു. തമിഴ് സിനിമയിൽ ശിവാജി ഗണേശൻ, കമൽ ഹാസൻ, ശരത് കുമാർ, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു. 18 വർഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ൽ തമിഴ് ചിത്രം ബെൽ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി. തമിഴ് സീരിയൽ രംഗത്തിലൂടെ സജീവമായി തുടരുകയും ചെയ്തു. നൂറിലധികം ചിത്രങ്ങളിൽ ചിത്ര അഭിനയിച്ചു.
-
കോഴിക്കോട്: ഖത്തറിൽ വാഹനപകടത്തില്‍ മലയാളി സ്കൂൾ വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിന്റെ മകൻ മിസ്ഹബ് അബ്ദുല്‍ സലാം (11) ആണ് മരിച്ചത്. ദുഖാന് ദോഹ എക്സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു. ദുഖാൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകിട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
-
കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻ പാട്ട് കലാകാരനുമായ ശാസ്താംകോട്ട മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്. ലളിതകലാ അക്കാഡമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ജയപ്രഭ. രണ്ടു മക്കളുണ്ട്.
-
തിരുവനന്തപുരം: കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളിൽ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (82) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിലായിരുന്നു അന്ത്യം. ഒരുമാസമായി അർബുദബാധിതനായിരുന്നു. മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ നിലമ്പൂർ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകുന്നേരം നാലിന് ശവസംസ്കാരം. എറണാകുളം ചേരാനല്ലൂരിൽ നെല്ലിയോട് മനയിൽ വിഷ്ണു നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനായി 1940 ഫെബ്രുവരി 5നാണു ജനനം.
കഥകളിയിൽ കരിവേഷങ്ങളുടെ അവതരണത്തിൽ പ്രസിദ്ധനായിരുന്നു. കലി, ദുശ്ശാസനൻ, ബാലി, നരസിംഹം, കാട്ടാളൻ, നക്രതുണ്ഡി, ഹനുമാൻ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കിൽ നാരദൻ, കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മരുമക്കൾ: ദിവാകരൻ (മുണ്ടൂർ പേരാമംഗലം, അധ്യാപകൻ), ശ്രീദേവി.
-
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ഗായിക കല്യാണി മേനോൻ (80) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലും പിന്നണിഗാനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു.സംവിധായകൻ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് കല്യാണി മേനോൻ അരങ്ങേറുന്നത്. വിയറ്റ്നാം കോളനിയിലെ "പവനരച്ചെഴുതുന്നു' എന്ന ഹിറ്റ് ഗാനവും അവർ അലപിച്ചതാണ്.96 എന്ന തമിഴ് ചിത്രത്തിലെ കാതലേ കാതലേ എന്ന ഗാനവും കല്യാണി മേനോനാണ് ആലപിച്ചത്. എ.ആർ. റഹ്മാനൊപ്പം നിരവധി ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ രാജീവ് മേനോൻ മകനാണ്.
-
കൊച്ചി: പ്രമുഖ ചലച്ചിത്ര നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. തൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയിൽ. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്. നാടക ലോകത്ത് നിന്നാണ് പടന്നയിൽ സിനിമയിൽ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്.രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പട്ടവനായതോടെ കൂടുതൽ സിനിമകൾ പടന്നയിലിനെ തേടിയെത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു.നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം പ്രേക്ഷകശ്രദ്ധ നേടി. കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചു. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.
-
ഏറ്റുമാനൂര്‍: പാണ്ടവത്ത് പി.എം കുര്യന് (90) അന്തരിച്ചു. ഭാര്യ: ചിന്നമ്മ കുര്യന് (ചേര്‍പ്പുങ്കല്‍ മുണ്ടന്താനത്ത് കുടുംബാംഗം). മക്കള്‍: പി.കെ.മാത്യു (റിട്ട എജിഎം, എസ് ബി ഐ), പി.കെ.സണ്ണി (പാണ്ടവത്ത് സ്റ്റോഴ്സ്, ഏറ്റുമാനൂര്‍), ജോര്‍ജ്ജ് കുര്യന് (തഹസില്‍ദാര്‍, ചങ്ങനാശ്ശേരി), ഷാജി കുര്യന് (ഷെയ്ന് സോമില്‍, മാന്നാനം), ജോസ് പി.കുര്യന് (അയര്‍ലന്‍ഡ്), മരുമക്കള്‍: റീജാ മാത്യു ചെമ്മലക്കുഴിയില്‍ (റിട്ട ടീച്ചര്‍, സെന്റ് ആന്‍സ് എച്ച് എസ് എസ്, കോട്ടയം), സുനി സണ്ണി പാവക്കുളം (പനച്ചിക്കാട്), സിനിമോള്‍ തോമസ് മുണ്ടുതറയില്‍ (ടീച്ചര്‍, സെന്റ് തോമസ് യുപുഎസ്, കുറുമുള്ളൂര്‍), സോളി ഷാജി പുന്നവേലില്‍ (കോഴിക്കോട്), ഡെയ്സി ജോസ് മുകളേല്‍ (അയര്‍ലന്‍ഡ്). സംസ്കാരം 23/7/2021, വെള്ളിയാഴ്ച പകല്‍ 3.00ന് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഏറ്റുമാനൂര്‍ സെന്റ് ജോസ ഫ്സ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.
-
ഏറ്റുമാനൂര്‍: റിട്ട ഡപ്യൂട്ടി തഹസില്‍ദാര്‍ ഏറ്റുമാനൂര്‍ പേരൂര്‍ റോഡ് അമ്പാട്ടുമഠത്തില്‍ എ.കെ.ഹരിദാസന് നായര്‍ (78) അന്തരിച്ചു. ഏറ്റുമാനൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ്, എന്‍.എസ്.എസ് താലൂക്ക് യൂണിയന് പ്രസിഡന്റ്, ഏറ്റുമാനൂര്‍ വൈസ് മെന്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 11.30ന് വീട്ടുവളപ്പില്‍.
-
കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു. കൊല്ലം ഇരവിപുരം സെന്റ് മേരി നിവാസിൽ നെൽസൺ - എൽസി ദമ്പതികളുടെ മകനും ജുബൈൽ സൗദി കയാൻ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറുമായിരുന്ന ബിജു നെൽസൺ (47) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് കോവിഡ് രോഗബാധിതനായതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം കലശലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരിച്ചു. ഭാര്യ: സിബിലി. മക്കൾ: ബിബിൻ, സിബിൻ. 25 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
-
തിരുവല്ല: ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ (74) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവന് നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.
ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ അദ്ദേഹം തൃശൂര്‍ കുന്നംകുളത്താണ് ജനിച്ചത്. 1972 ല്‍ ശെമ്മാശ പട്ടം ലഭിച്ച അദ്ദേഹം 2010 നവംബര്‍ 1ന് പരുമല സെമിനാരിയില്‍ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും.
-
മലപ്പുറം: ആയുർവേദാചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ പി.കെ. വാരിയർ (100) അന്തരിച്ചു. ആയുർവേദത്തിന് ഇന്ന് ലോകത്ത് ഒരു പര്യായമുണ്ടെങ്കിൽ അത് പി.കെ. വാരിയരായിരുന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്.ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് 'ആയുർവേദ മഹർഷി' സ്ഥാനം അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി.ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ഇളയമകനായി 1921 ജൂൺ ഇടവത്തിലെ കാർത്തിക നക്ഷത്രത്തിലായിരുന്നു പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ. വാരിയരുടെ ജനനം. കോട്ടയ്ക്കൽ ഗവ. രാജാസ് സ്കൂളിലാണ് അദ്ദേഹം ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വൈദ്യപഠനം വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലും പൂർത്തിയാക്കി. 1942ൽ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത പി.കെ. വാര്യർ പിന്നീട് തിരിച്ചെത്തി വൈദ്യ പഠനം പൂർത്തിയാക്കി.കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി 1944ൽ ചുമതലയേറ്റത് പി.കെ. വാരിയരുടെ മൂത്ത ജ്യേഷ്ഠനായ പി. മാധവ വാരിയരായിരുന്നു. 1953ൽ അദ്ദേഹം മരിച്ചതിനു ശേഷം ഡോ.പി.കെ. വാരിയർ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പികെ. വാരിയരുടെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്.
-
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാര്‍ റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണന് നായരുടെയും അമ്മ സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ദു എസ് എസ് (കോട്ടണ്‍ഹില്‍ സ്കൂള്‍ ടീച്ചര്‍). മകന്: നാരയണ് എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്).
-
ചെറുതോണി: മാതൃഭൂമി ദിനപത്രത്തിന്റെ ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47) അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെ കൊവിഡും, ന്യുമോണിയയും പിടിപെട്ടു. ഒരു മാസമായി കോട്ടയം തെള്ളകത്തെ സ്വകാര്യആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച്ച രാവിലെ 6.40 ന് മണമടയുകയായിരുന്നു. ഭാര്യ: ദീപ. മക്കൾ: നന്ദന, ദീപക്. സംസ്കാരം വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
-
തിരുവനന്തപുരം: വിവാദ പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ മരിച്ച നിലയിൽ. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
-
കൊച്ചി : കവിയും ഗാനരചയിതാവുമായ എസ് രമേശന് നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
-
ഏറ്റുമാനൂർ : വേണു സൗണ്ട്സ് സ്ഥാപകൻ പോളകത്ത്പറമ്പിൽ പരേതനായ ഭാസ്കരൻനായരുടെ (വേണു സ്വാമി) മകനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിട്ട. ജീവനക്കാരനുമായ വേണുഗോപാലൻ നായർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തലയോലപ്പറമ്പ് പൊതിയിലെ വീട്ടുവളപ്പിൽ.
-
ഏറ്റുമാനൂർ : ആറു പതിറ്റാണ്ട് കാലത്തോളം പശുക്കളുമായി ജീവിതം നയിച്ച ഏറ്റുമാനൂരിലെ ക്ഷീരകർഷക മാടപ്പാട് പേമലയിൽ പരേതനായ മത്തായി ദേവസ്യയുടെ ഭാര്യ ഏലമ്മ (78) അന്തരിച്ചു. മക്കളെക്കാൾ കൂടുതൽ പശുക്കളെ സ്നേഹിച്ച ഈ കർഷക സ്ത്രീക്ക് നാളിതുവരെ ഒരു പനിപോലും ഉണ്ടാവുകയോ മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലാ എന്നത് ഒരു പ്രത്യേകതയാണ്. വാർദ്ധക്യ സഹജമായ രോഗപീഢകൾ ഉണ്ടായിട്ടും ഒരു ദിനം പോലും കിടപ്പിലായില്ല.ദിവസേന വെളുപ്പിന് മൂന്ന് മണിക്ക് ഉണരുന്ന ഏലമ്മ തിങ്കളാഴ്ചയും മൂന്നു മണിക്ക് തന്നെ ഉണർന്നു. ചെറിയ ശാരീരിക അസ്വസ്തകൾ പ്രകടിപ്പിച്ചു. അത്രമാത്രം. നാല് മണിയോടു കൂടി മരണത്തിനു കീഴടങ്ങി. ഏലമ്മയുടെ പശു തൊഴുത്തിൽ നിന്നാണ് നാട്ടിലും ഏറ്റുമാനൂരിലെ വിവിധ ഹോട്ടലുകളിലും ശുദ്ധമായ പശുവിൻ പാൽ എത്തിയിരുന്നത്. മക്കളും കൊച്ചുമക്കളും ഏലമ്മ ചേടത്തിയുടെ കാർഷിക ജീവിതം തുടരുകയാണ്. മക്കൾ: ആലി, രാജു , മാത്തച്ചൻ (സിപിഐ മാടപ്പാട് ബ്രാഞ്ച് കമ്മറ്റി അംഗം). സംസ്കാരം നടത്തി.
-
ബംഗളൂരൂ: ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബംഗളൂരുവിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴയിരുന്നു അപകടം.തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്, തെലുങ്കു , ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ "നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്ജെൻഡർ ആയുള്ള അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് വിജയ്ക്ക് ലഭിച്ചത്.
-
അതിരമ്പുഴ: ഉപ്പുപുരയ്ക്കല്‍ ശ്രീലക്ഷ്മി വീട്ടിൽ ആർട്ടിസ്റ്റ് എം വേലുക്കുട്ടൻ നായരുടെ (റിട്ടയേർഡ് അധ്യാപകൻ ) ഭാര്യ പി ജെ ജോതിഷ്മതി അമ്മ (78) അന്തരിച്ചു. പാലാ ഇടക്കോലി പല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: പി വി ഹരികുമാർ ( നൈസ് കെമിക്കൽസ് എറണാകുളം), പി വി അനിൽകുമാർ. മരുമകൾ: ആശ ജി (ഹെഡ് ക്ലാർക്ക് ചങ്ങനാശ്ശേരി കോടതി). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
-
ഏറ്റുമാനൂര്‍: ബിഎസ്എന്‍എല്‍ മുന്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ കിടങ്ങൂര്‍ ചൈത്രത്തില്‍ സോമശേഖരന്‍ നായര്‍ (73) അന്തരിച്ചു. ചേര്‍ത്തല തണ്ണീര്‍മുക്കം തൈക്കൂട്ടത്തില്‍ കുംടുംബാംഗമാണ്. ഭാര്യ: കിടങ്ങൂര്‍ കൊട്ടാരത്തില്‍ കുടുംബാംഗം സീതാദേവി (റിട്ട ഡിവിഷണല്‍ എഞ്ചിനീയര്‍, ബിഎസ്എന്‍എല്‍), മക്കള്‍: ശ്യാം (സിംഗപൂര്‍), ഇന്ദു (അമേരിക്ക), മരുമക്കള്‍: ഡോ.ദീപ (സിംഗപൂര്‍), സജീഷ് (ഒമാന്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കിടങ്ങൂരിലെ വീട്ടുവളപ്പില്‍.
-
ചണ്ഡിഖഡ്: ഹരിയാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന കമല വര്‍മ(93) അന്തരിച്ചു. കോവിഡ് മുക്തയായ ശേഷം ബ്ളാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. കമല വര്‍മയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖേദം രേഖപ്പെടുത്തി.
-
പേരൂർ: കോട്ടയം പേരൂര്‍ തേവിടുമാലിയിൽ രാധാകൃഷ്ണൻനായർ (55) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവായി ഏറ്റുമാനൂരിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കഴിയവെ രോഗം മൂര്‍ശ്ചിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരേതനായ രാജപ്പന്‍നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: രമാദേവി (പാമ്പാടി), മക്കള്‍: അമല്‍, ആതിര, മരുമകന്: അമല്‍ മധു, സഹോദരങ്ങള്‍: കോമളവല്ലി (ചെന്നൈ), ഉണ്ണികൃഷ്ണന് (ഹൈദരാബാദ്). സംസ്കാരം നടത്തി.
-
ഏറ്റുമാനൂര്‍: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിക്കാന്‍ വൈദികനും ശുശ്രൂഷനും പിപിഈ കിറ്റുമണിഞ്ഞെത്തി. വെട്ടിമുകള്‍ മണ്ണോത്തുകാലായില് പരേതനായ ഔസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി(71)യുടെ മൃതദേഹമാണ് വെട്ടിമുകള്‍ സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ ഫാ.ബോബി ക്രിസ്റ്റഫര്‍, ശുശ്രൂഷി അജന് ബ്രൈറ്റ് എന്നിവരുടെ നേതൃത്വത്തില്‍ സംസ്കരിച്ചത്.
പതിനേഴ് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഏലിക്കുട്ടി. അര്‍ബുദരോഗിയായിരുന്ന ഇവരുടെ മരണത്തിന് കൊവിഡ് കാരണമായി മാറുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും ഏറ്റുമാനൂര്‍ നഗരസഭാ അംഗം വിഷ്ണു മോഹന്റെ നേതൃത്വത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സ്വീകരിച്ച മൃതദേഹം നേരെ പള്ളിയില്‍ എത്തിക്കുകയായിരുന്നു. പത്താം വാര്‍ഡ് അംഗം സുനിത ബിനീഷ്, മുന്‍ കൌണ്‍സിലര്‍ എന്‍.വി.ബിനീഷ് എന്നിവരും സ്ഥലത്തെത്തി. മക്കള്‍: മിനിക്കുട്ടി, അജി. സജി, മരുമക്കള്‍: സുനില്‍, ഷാജി.
-
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവും, കോട്ടയം മാത്യു & സൺസ് ചിട്ടി ഫണ്ട് ഉടമയുമായ ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില് ഷാജന് കട്ടച്ചിറ (58) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി തെള്ളകത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷാജന് കോട്ടയത്തെ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച.
-
പാലക്കാട്: ആനിക്കോട് ആലിന്‍ചുവട് പാലപ്പൊറ്റ വീട്ടില്‍ പരേതനായ പവിത്രന്റെ മകന് അജിത്കുമാര്‍ (52) അന്തരിച്ചു. ഭാര്യ: ശശികല, മക്കള്‍: അഖില, അമൃത, സഹോദരങ്ങള്‍: വിദ്യാധരന്, രാധാകൃഷ്ണന്, രേണുകാദേവി, ഗിരിജ, സജിത, ഉഷാകുമാരി, സുദര്‍മ്മ. സംസ്കാരം നടത്തി.
-
തൃശൂർ: പ്രമുഖ വേദപണ്ഡിതനും ജ്യോതിർഗണിതാചാര്യനുമായ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു. 67 വയസായിരുന്നു. അസുഖബാധിതനായ അദ്ദേഹം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ഗുരുവായൂരും ചോറ്റാനിക്കരയിലുമുൾപ്പെടെ പ്രമുഖ ക്ഷേത്രങ്ങളിൽ അഷ്ടമംഗല പ്രശ്നം വെച്ച് നിർണായക തീരുമാനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
2006 ല്‍ സോമയാഗവും 2012 ല്‍ അതിരാത്രവും നടത്തി വൈദികജ്ഞാനം പകർന്ന ജ്യോതിഷപണ്ഡിതനാണ്. 112 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തില്‍ നടത്തിയ അതിരാത്ര മഹായാഗം കൈമുക്ക് മനയിലായിരുന്നു. രാമൻ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ഇത്. വേദം, സംസ്കൃതം ,ജ്യോതിഷം എന്നീ മേഖലകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിന്.
-
അരിയന്നൂര്‍ : തൃശൂര്‍ അരിയന്നൂര്‍ കാണംകോട്ട് രാമകൃഷ്ണന് (87) അന്തരിച്ചു. ഭാര്യ: തങ്കമണി, മക്കള്‍: സുഭാഷിണി, ഉണ്ണികൃഷ്ണന് (അലൈഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, ഗുരുവായൂര്‍), ജയശ്രീ. മരുമക്കള്‍: സുബ്രഹ്മണ്യന്, അമ്പിളി (അധ്യാപിക, ഗവ: യു. പി. സ്കൂള്‍ ചൂണ്ടല്‍), പരേതനായ സദാനന്ദന്. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പില്‍.
-
പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി. ഇന്നലെ രാത്രി ശ്വാസതടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം പാലക്കാട് നടത്തും.
-
അതിരമ്പുഴ: അതിരമ്പുഴ മറ്റത്തില്‍ മർഹും കനി റാവുത്തറിന്റെ മകനും ഏറ്റുമാനൂര്‍-അതിരമ്പുഴ മുസ്ലിം ജമാ അത്ത് കൗൺസിലറും സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവുമായ അജാസ് ഖാൻ (57) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് അംഗം ബേബിനാസ് അജാസ്. മക്കള്‍: അലിസ്നാ ബേബിഖാന് (നഴ്സ്, സ്റ്റാര്‍കെയര്‍ ആശുപത്രി, കോഴിക്കോട്), മാഹിന്‍ അബുബക്കര്‍ (എംഇഎസ് എഞ്ചിനീയറിംഗ് കോളേജ്, മലപ്പുറം). ഖബറടക്കം നടന്നു.
-
ഏറ്റുമാനൂര്‍: കാണക്കാരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കാണക്കാരി പാലവേലില്‍ ചെറിയാന്റെ മകനുമായ ബിനോയ് ചെറിയാന് (44) അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും അനുബന്ധരോഗങ്ങളാല്‍ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആശുപത്രിയില്‍ തുടരവെ ഇന്ന് രാവിലെ 9.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. നിലവില്‍ കാണക്കാരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍നിന്നുള്ള അംഗമാണ്. എട്ടാം വാര്‍ഡില്‍നിന്നും ജയിച്ചാണ് മുന്‍ഭരണസമിതിയില്‍ പ്രസിഡന്റ് ആയത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ആയിരുന്നു. ഭാര്യ: ഷീനാ ബിനോയ് (നഴ്സ്, മാതാ ഹോസ്പിറ്റല്‍, തെള്ളകം), മക്കള്‍: അലീറ്റ മരിയ (എസ്എഫ്എസ് സ്കൂള്‍ വിദ്യാര്‍ഥിനി), ആന്റണി. സംസ്കാരം നാളെ 12ന് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയില്‍.
-
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്റും 'മാധ്യമം' തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കോട്ടയം കടുത്തുരുത്തി വാലാച്ചിറ കണ്ണംപുഞ്ചയില്‍ കെ.പി. റെജിയുടെ ഭാര്യ ആശ ശിവരാമൻ (41) അന്തരിച്ചു. കോവിഡ് ബാധിച്ചു അടൂരിലെ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.
പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിങ് കോളേജുകളിലും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രഫസർ ആയിരുന്നു. മഹാത്മഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്. കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർഥി ദേവനന്ദൻ മകനാണ്. സഹോദരങ്ങൾ: ഹരികൃഷ്ണൻ (കൊണ്ടിനെന്റൽ ബംഗളൂരു), അഭ (ഒറക്കിൾ, ബംഗളൂരു).
-
നാഗ്പൂർ: മുതിർന്ന സംഗീത സംവിധയകാൻ റാം ലക്ഷ്മൺ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശനിയാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. ആറ് ദിവസം മുമ്പ് അദ്ദേഹം കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചിരുന്നു. വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.
ഹം ആപ്കെ ഹെ കോന്‍, മേംനെ പ്യാര് കിയ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. വിജയ് പാട്ടീൽ എന്നാണ് യഥാർത്ഥ പേര്. 150 ലേറെ ചിത്രങ്ങളിൽ റാം ലക്ഷ്മൺ ഭാഗമായിട്ടുണ്ട്. നാല് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനുടമയാണ് അദ്ദേഹം. തരാന, പത്ഥര്‍ കെ ഫൂല്, അന്മോല്, ഹം സാത് സാത് ഹെ തുടങ്ങിയ ചിത്രങ്ങളിലൂടെ ആസ്വാദക ഹൃദയത്തിൽ തന്റേതായ ഒരു ഇരിപ്പിടം അദ്ദേഹം നേടിയിരുന്നു.
റാം ലക്ഷ്മണൻറെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് കേള്‍ക്കുന്നതെന്നും ഞാനറിഞ്ഞ ഏറ്റവും നല്ല മനുഷ്യരിലൊരാളായിരുന്നു. ഒന്നിച്ച് അദ്ദേഹത്തോടൊപ്പം ജനപ്രിയമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന ഗായിക ലത മങ്കേഷ്കര്‍ അനുശോചന സന്ദേശത്തിൽ കുറിച്ചു.
-
ഏറ്റുമാനൂര്‍: മുതിരക്കാലായില്‍ വേണുഗോപാൽ എം എം (പുകലക്കട ബാബു - 63) അന്തരിച്ചു. ഭാര്യ: വേളൂര്‍ പുല്ലാപ്പള്ളില്‍ കുടുംബാംഗം രേണു വേണുഗോപാല്‍, മക്കള്‍: അഖില്‍ബാബു, അമല്‍ബാബു (ഇരുവരും ബിസിനസ്), മരുമകള്‍: നന്ദന (ഗോപാലനിലയം, ചിങ്ങവനം). സഹോദരങ്ങള്‍: ചന്ദ്രകാന്തന് (പുകലക്കട, ഏറ്റുമാനൂര്‍), വസന്തകുമാര്‍ (കാര്‍ പ്ലാസ, കോട്ടയം), അജയകുമാര്‍ (ഷയര്‍ ഹോംസ്, കോട്ടയം), സന്തോഷ്കുമാര്‍ (അയര്‍ലന്‍ഡ്). സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പില്‍.
-
അമൃത്സർ: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അമൃത്സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 99 വയസായിരുന്നു. 2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു ആർ.എൽ ഭാട്ടിയ. പിന്നീട് ബിഹാർ ഗവർണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രസ് പ്രതിനിധിയായി അമൃത്സറിൽ നിന്ന് ലോക്സഭയിലെത്തി.
-
കോഴിക്കോട്: ക്യാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ക്യാൻസർ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശരീരത്തിന്റെ ഓരോ അവയവങ്ങളും ക്യാൻസർ പിടിമുറുക്കിയ നന്ദു അതിജീവനത്തിന്റെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമായിരുന്നു. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്.
-
ആലുവ: രണ്ടാഴ്ച്ചക്കിടെ ജ്യേഷ്ഠന് പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ കിഴക്കേ കടുങ്ങല്ലൂർ നരസിംഹ നഗറിൽ മൂത്തേടത്ത് വീട്ടിൽ രഞ്ജിത്ത് (43) ആണ് ഇന്നലെ പുലർച്ചെ ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ചത്.
രാഷ്ട്രദീപിക പത്രത്തിന്റെ സർക്കുലേഷൻ വിഭാഗം ജീവനക്കാരനായിരുന്ന ജ്യേഷ്ഠൻ കെ.പി. രാജീവ് (45) കൊവിഡ് ചികിത്സയ്ക്കിടെ കഴിഞ്ഞ 30നാണ് മരണപ്പെട്ടത്. ആ സമയത്ത് കോവിഡ് ബാധിതനായി ആശുപത്രിയിലായതിനാൽ രഞ്ജിത്തിന് ജ്യേഷ്ഠന് അന്തിമോപചാരം അർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.രാജീവിന്റെ ഭാര്യയും മകനും രാജീവിന്റെ ജേഷ്ഠസഹോദരനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും അവരെല്ലാം ഇതിനകം നെഗറ്റീവായി. രഞ്ജിത്ത് ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. പരേതരായ രാജശേഖരന്റെയും വത്സലയുടെയും മകനാണ് മരിച്ച രഞ്ജിത്ത്. രാജീവിന് പുറമെ അജയൻ മറ്റൊരു സഹോദരനാണ്.
-
ചിറയിൻകീഴ്: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം.ഓ.ഷിബു (ഷിബു മോഹൻ - 46) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങൾ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടിയാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. വെന്റിലേറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു, ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്സ് ), രണ്ട് ആൺമക്കൾ (വിദ്യാർത്ഥികൾ )