• തിരുവനന്തപുരം : കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ നഴ്സിംഗ് ഓഫീസർ കോവിഡ് ബാധിച്ച് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ പി.എസ് സരിത (46) ആണ് മരിച്ചത്. കല്ലറ സിഎഫ്എൽടിസിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സരിതയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സരിത വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വര്‍ക്കല താലൂക്കാശുപത്രിയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് കല്ലറയില്‍ പുതുതായി തുടങ്ങിയ സിഎഫ്എല്‍ടിസിയില്‍ സരിതയ്ക്ക് ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ട് മാറിയതും.



  • പേരൂർ : കോട്ടയം പേരൂർ പൂവക്കുളത്ത് പരേതനായ എ എം എബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രഹാം (84) അന്തരിച്ചു. മക്കൾ: ജോയി (ജോയ്സ് കാറ്ററേഴ്സ്, കോട്ടയം), ലിസി, ജേക്കബ് (പാലക്കാട്), രാജു (തൃശ്ശൂർ), ബാബു, ഷാജി (ജോയ്സ് കാറ്ററേഴ്സ്, കോട്ടയം). സംസ്കാരം ഇന്ന് 4ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്മൂനി പള്ളിയിൽ.



  • കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

    മലയാളത്തിലും തമിഴിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. "സ്വാമി സംഗീതമാലപിക്കും", "എന്‍മനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീര്‍ത്തുതരൂ" തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായി.

    കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്‍റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചത്. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രിയിൽ നിന്ന് പ്രശസ്തി പത്രം അടങ്ങിയ പുരസ്കാരം ഏറ്റുവാങ്ങി. ഇതിനു പിന്നാലെയാണ് കോവിഡ് ബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങൾക്ക് പുറമേ നാടക - ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുമാണ് ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്കാരത്തിന് അർഹനാക്കിയത്.

  • തെളളകം : അമ്പലത്തു വടക്കേൽ പരേതനായ വിജയകുമാറിന്റെ ഭാര്യ രാധാമണി (69) അന്തരിച്ചു. ശവദാഹം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. പരേത പേരൂർ എരുമേലി കുടുംബാംഗം ആണ്  മക്കൾ: സുരേഷ് കുമാർ (തെളളകം എൻഎസ്എസ് കരയോഗം ജോയിന്റ് സെക്രട്ടറി ), സന്ധ്യമോൾ



  • പനങ്ങാട് : പ്രദീപ് ഭവൻ രവീന്ദ്രനാഥക്കുറുപ്പിൻ്റെ ഭാര്യ കെ.എൻ. രാജമ്മ (80) അന്തരിച്ചു. ചേപ്പനം കടപ്പിള്ളിൽ കുടുംബാംഗം. നെട്ടൂർ എസ്സ്‌ വി യു പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്വവസതിയിൽ. 



  • തൃശൂര്‍: മണ്ണൂത്തി രാജീവ്ഗാന്ധിനഗറില്‍ പരേതനായ പട്ടാണി ബാബുജാന്‍റെ മകന്‍ ഷെയ്ക് ഹുസൈന്‍ (റിട്ട. സീനിയര്‍ കൃഷി ഓഫീസര്‍ - 76) അന്തരിച്ചു. ഭാര്യ: ചാന്ദ്ബീവി (റിട്ട. വ്യവസായ ഓഫീസര്‍), മക്കള്‍: സജന, ഷാഹിദ്. ഖബറടക്കം ഇന്ന് 12.30ന് കാളത്തോട് ഖബര്‍സ്ഥാനില്‍.



  • അതിരമ്പുഴ: ഏറ്റുമാനൂര്‍ ഗവ. ഐടിഐ റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടറും ഏറ്റുമാനൂർ ഹിന്ദു മത പാഠശാല സംഘം സെക്രട്ടറിയുമായ അതിരമ്പുഴ പുതിയവീട്ടിൽ പി.ജി.ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രിക ബാലകൃഷ്ണൻ (70) അന്തരിച്ചു. തിരുവഞ്ചൂർ പുത്തേട്ട് കുടുംബാംഗമാണ്. മക്കൾ: സുനിൽകുമാർ (യു.കെ.), സുനിത (അധ്യാപിക, ഗവ ടൗൺ യുപി സ്കൂൾ, കോട്ടയം), മരുമക്കൾ: അമ്പിളി കല്ലറ (യു.കെ.) അരുൺകുമാർ, കോട്ടയം (പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി). സംസ്കാരം നടത്തി.


  • തിരുവനന്തപുരം:  സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സ്റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.  

    തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ  ഒരാളായിരുന്നു അയ്യപ്പൻ പിള്ള. 1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ്  കഴിഞ്ഞ ദിവസം  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന്  രാവിലെ ആറരയോെ അന്ത്യം സംഭവിക്കുകയായിരുന്നു. 


  • നീലിമംഗലം: കോട്ടയം നീറിക്കാട് കളപ്പുരയ്ക്കല്‍ പരേതനായ കെ.സി.മാണിയുടെ ഭാര്യ ഏലിയാമ്മ മാണി (88) അന്തരിച്ചു. സംക്രാന്തി അടിച്ചിറയില്‍ വീട്ടില്‍ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍:  പ്രൊഫ.ജൂലിയറ്റ് മാണി (ബിസിഎം കോളേജ്, കോട്ടയം), പരേതനായ റോബര്‍ട്ട് മാണി, ആല്‍ബര്‍ട്ട് മാണി, കെ.എം.മാനുവല്‍,കെ.എം അഗസ്റ്റിന്‍, പരേതനായ ബ്രദര്‍ പയസ് മാണി (സിഎഫ്‌ഐസി), സ്റ്റീഫന്‍ മാണി (അബുദാബി), ഡോ.പീറ്റര്‍ കെ മാണി (ബിസിഎം കോളേജ്, കോട്ടയം). മരുമക്കള്‍: തോമസ് ബാബു (റിട്ട ജോയിന്റ് കമ്മീഷണര്‍, റബ്ബര്‍ ബോര്‍ഡ്), ആലീസ് ആല്‍ബര്‍ട്ട് (കുമരകം), ബീന മാനുവല്‍ (കൊട്ടിയം), അമ്മാള്‍ അഗസ്റ്റിന്‍ (മള്ളൂശ്ശേരി), ബിമോള്‍ സ്റ്റീഫന്‍ (ഏറ്റുമാനൂര്‍), ലിജി പീറ്റര്‍ (അധ്യാപിക). സംസ്‌കാരം പിന്നീട്.



  • അതിരമ്പുഴ: കോട്ടയം അതിരമ്പുഴ കുടിലിൽ മാത്യൂസ് ജോൺ (തങ്കച്ചൻ - 61) അന്തരിച്ചു. ഭാര്യ അരുണ, മകൻ ക്രിസ്റ്റി (കാനഡ). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സഹോദരൻ രാജുവിന്‍റെ അതിരമ്പുഴ ഗവണ്മെന്‍റ് ആശുപത്രിക്ക് സമീപമുള്ള വസതിയിലെ ശുശ്രൂഷയ്ക്ക്ശേഷം അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ.


  • ഒറ്റപ്പാലം: ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്‍റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ ലില്ലി ജോസ്. ലിജു, ലിന്‍റോ എന്നിവർ ആണ് മറ്റു മക്കൾ. ലീന, ടി.ഐ. ഇഗ്നേഷ്യസ്, നിഷ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്ന് മൂന്നു മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.



  • ആലുവ: പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ. യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.


    മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് ചെയർമാനായ  പ്രഫ.എം.വൈ.യോഹന്നാൻ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവു കൂടിയാണ്. കോലഞ്ചേരിയിലെ കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ.യോഹന്നാൻ ജനിച്ചത്.


    സ്വകാര്യ വിദ്യാർഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്സിറ്റി റാങ്കോടെ ബിഎഡ് പൂർത്തിയാക്കി.1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകനായി ചേർന്നു. 33 വർഷം ഇതേ കോളജിൽ അധ്യാപകനായി ജോലി ചെയ്തു. 1995ൽ പ്രിൻസിപ്പലായി നിയമിതനായി. രണ്ടുവർഷത്തിനുശേഷം വിരമിച്ചു. 'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു. പതിനേഴാം വയസ്സുമുതൽ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി.




  • തിരുവനന്തപുരം: ചലച്ചിത്ര നടൻ ജി.കെ പിള‌ള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയിൽ ഏറ്റവും മുതിർന്ന നടനായിരുന്നു അദ്ദേഹം.1954ൽ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിള‌ള എന്ന ജി.കേശവപിള‌ള മലയാള സിനിമയിലേക്കെത്തിയത്.

    തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്‌ ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയവർ ഈ സ്‌കൂളിൽ പഠിച്ചിരുന്നു.

    ജി കെ പിള്ളയുടെ അഭിനയജീവിതം 67 വർഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീർ നായകനായ സിനിമകളിലാണ് ജി.കെ പിള‌ള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചതും. സിനിമയിൽ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. 14ാം വയസ്സിൽ സ്വാതന്ത്ര്യസമരക്കാർക്കൊപ്പം കൂടിയ വിദ്യാർത്ഥി. കർക്കശക്കാരനായ അച്ഛന്റെ എതിർപ്പിനെ തുടർന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ് പട്ടാളത്തിൽ. സ്വാതന്ത്ര്യാനന്തരം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു. 'പത്മശ്രീ' തുടങ്ങിയ പുരസ്‌കാരങ്ങൾ പടിവാതിൽവരെ എത്തി പിൻവലിഞ്ഞ ചരിത്രമുള‌ള കലാകാരനാണ്.

    പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം നാട്ടിലും കോടാമ്പക്കത്തുമായുള‌ള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ1954 ൽ 'സ്‌നേഹസീമ' എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നി ചിത്രങ്ങളിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്‌പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ഘനഗാഭീര്യമുള‌ള ശബ്‌ദവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. തുടർന്ന് പ്രേംനസീർ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കൻപാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.

    എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ,. 1972ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവർത്തിച്ചു. 2005മുതലാണ് ജി കെ പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ ജി കെ പിള്ള അഭിനയിച്ചു. 2011-14 കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'കുങ്കുമപ്പൂവ്' എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

    ജി കെ പിള്ളയുടെ ഭാര്യ പരേതയായ ഉത്പലാക്ഷിയമ്മ. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.


  • അതിരമ്പുഴ: ഏറ്റുമാനൂർ കെ എൻ ബി ഓഡിറ്റോറിയം മാനേജർ അതിരമ്പുഴ കുറ്റിക്കാട്ട് കെ എം  രവീന്ദ്രൻ (66 ) അന്തരിച്ചു. ഭാര്യ രമാദേവി കല്ലറ മായാസദനം കുടുംബാംഗം. മക്കൾ: നിഖിൽ (ഓസ്ട്രേലിയ ), നീതു ( ദുബായ്), മരുമക്കൾ : അനുശ്രീ കിടങ്ങൂർ (ഓസ്ട്രേലിയ), അരുൺ കുരോപ്പട (ദുബായ് ). സംസ്കാരം നടത്തി. സഞ്ചയനം ജനുവരി 5 ബുധനാഴ്ച രാവിലെ ഒമ്പതിന്  വീട്ടുവളപ്പിൽ.


  • ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കമൽഹാസൻ ബാലതാരമായി അഭിനയിച്ച "കണ്ണും കരളും' ആണ് ആദ്യ മലയാള സിനിമ. മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനാണ്. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, അടിമകൾ, അച്ഛനും ബാപ്പയും, കരകാണാക്കടല്‍, പണി തീരാത്ത വീട് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 

    മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തു. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.

    പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വികോടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സംവിധായകൻ കെ.രാംനാഥിന്‍റെ സഹായിയായിട്ടാണ് സിനിമയിൽ എത്തിയത്. എൽ.വി. പ്രസാദ്, എ .എസ്.എ. സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.


  • കോഴിക്കോട്: നാദാപുരത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ളപറമ്പത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്. ഷട്ടില്‍ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എസ് ഐ രതീഷ് കുഴഞ്ഞുവീണത്. ഉടന്‍ കക്കട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് : പരേതനായ നാണു. മാതാവ്: ജാനു, ഭാര്യ: ഷാനിമ, മകള്‍: ഹാഷിമ.



  • തിരുവനന്തപുരം: മലയാളികൾക്ക് നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

    അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബിച്ചു തിരുമല എന്ന ബി. ശിവശങ്കരൻ നായരാണ് സംഗീതത്തിന്‍റെ ലോകത്തോട് വിടപറഞ്ഞത്. നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽനിന്നു പിറന്നത്. സിനിമാ ഗാനങ്ങളും ലളിത-ഭക്തി ഗാനങ്ങളുമായി അയ്യായിരത്തിലേറെ ഗാനങ്ങൾ രചിച്ചു.

    1972ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് എത്തിയത്. 1981ലും 1991ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടി. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി

    1941 ഫെബ്രുവരി 13ന് സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായാണ് ബിച്ചു തിരുമല ജനിച്ചത്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകൻ ദർശൻ രാമൻ എന്നിവരാണ് സഹോദരങ്ങൾ. പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).

    ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും ബിച്ചു തിരുമലയാണ്.

    രാകേന്ദുകിരണങ്ങൾ (അവളുടെ രാവുകൾ), വാകപ്പൂമരം ചൂടും (അനുഭവം), ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ (അണിയാത്ത വളകൾ), വെള്ളിച്ചില്ലും വിതറി (ഇണ), മൈനാകം (തൃഷ്ണ), ശ്രുതിയിൽ നിന്നുയരും (തൃഷ്ണ), തേനും വയമ്പും (തേനും വയമ്പും), ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്), പാൽനിലാവിനും (കാബൂളിവാല) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽനിന്നു പിറന്നത്.



  • കോട്ടയം: ദീപിക മുന്‍ സീനിയർ ഫോട്ടോഗ്രാഫര്‍ കോട്ടയം എസ്എച്ച് മൗണ്ട് കളരിയാമാക്കല്‍ കെ.ജെ. ജോസ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: പാലാ കണ്ണംകുളം കുടുംബാംഗം അമ്മിണി, മക്കള്‍: അജോ (ഫോട്ടോഗ്രാഫര്‍, കൊച്ചി), ആശ, ആന്‍റോ, മരുമകന്‍: സിറിള്‍ ജോസ്, മടുക്കനില്‍ക്കുംകാല, മുടിയൂര്‍ക്കര (മനോരമ ന്യൂസ്, അരൂര്‍). സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10ന് കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ. 



  • കൊച്ചി: ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം  നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ ബാലാജി ഹോട്ടലുടമ കെ ആർ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട ന‌ടത്തിയിരുന്നത്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. ഭാര്യയ്ക്കൊപ്പം ഇതിനോടകം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.


    ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും  ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ കടം വീടി കഴിഞ്ഞാൽ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും.


    2008 ല്‍ ഭാര്യക്കൊപ്പം വിശുദ്ധനാട്ടിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ വര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കുക പതിവായിരുന്നു. 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരം ന്യൂസിലന്‍ഡും സ്വിറ്റ്‌സര്‍ലന്‍ഡുമാണെന്ന് വിജയന്‍ നിസംശയം പറയുമായിരുന്നു. വിജയന്‍റെ ശ്രീബാലാജി കോഫി ഹൗസില്‍ പല പ്രമുഖരും ചായ കുടിക്കാനെത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ചായക്കട സന്ദര്‍ശിച്ചിരുന്നു.



  • ചെന്നൈ: നടനും സംവിധായകനുമായ ആര്‍ എന്‍ ആര്‍ മനോഹര്‍ (61) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ എസ് രവികുമാറിന്‍റെ ബാന്‍റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സൂര്യന്‍ ചന്ദ്രന്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.

    ഐ വി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവര്‍ത്തിച്ചു. ദില്‍, വീരം, സലിം, മിരുതന്‍, ആണ്ടവന്‍ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാന്‍, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിശാലിന്‍റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം. 2009 ല്‍ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹര്‍ അരങ്ങേറ്റം കുറിച്ചത്. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ല്‍ വെല്ലൂര്‍ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.


  • ആലപ്പുഴ: വെള്ളക്കെട്ടിൽ വീണ് വയോധിക മരിച്ച നിലയിൽ. നീരേറ്റുപുറം കുമ്മാട്ടി സ്വദേശി അന്ന (75) ആണ് മരിച്ചത്. അന്നയുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നു അൽവാസിയുടെ വീട്ടിലാണ് അന്നയും മകനും താമസിച്ചിരുന്നത്. രാത്രി വീടിന്‍റെ പടിക്കെട്ട് ഇറങ്ങുമ്പോൾ വെള്ളത്തിൽ വീണെന്നാണ് സംശയം.


  • പേരൂർ: ഹരീഷ് ഭവനിൽ (വാട്ടപ്പള്ളിൽ) ചന്ദ്രശേഖര പണിക്കർ (68) അന്തരിച്ചു. ഭാര്യ: നട്ടശ്ശേരി മഠത്തിൽപറമ്പിൽ പരേതയായ നിർമ്മല ചന്ദ്രൻ, മക്കൾ : ഹരീഷ് ചന്ദ്രൻ (റേഷൻ കട, ചെറുവാണ്ടൂർ), രേഷ്മ ചന്ദ്രൻ (അധ്യാപിക, മംഗളം എഞ്ചിനീയറിംഗ് കോളേജ്, ഏറ്റുമാനൂർ), മരുമക്കൾ: മീരാ ഹരീഷ്, പ്രശാന്ത് (വീരു ഡ്രഗ്സ്, കോട്ടയം). സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.



  • കോഴിക്കോട്: നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സംസ്കാരം പിന്നീട്.


  • കോല്‍ക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് മന്ത്രിയും തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഹൃദയാഘാതം മൂലം കോൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 25നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തധമനിയിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഈ ആഴ്ച ആദ്യം അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബ്രത, വ്യാഴാഴ്ച രാത്രി 9.22 ന് ആണ് മരണം സംഭവിക്കുന്നത്.

    വ്യക്തിപരമായി വളരെ വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. "അദ്ദേഹം ഇനി നമ്മോടൊപ്പമില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അത്രയേറെ അർപ്പണബോധമുള്ള പാർട്ടി നേതാവായിരുന്നു അദ്ദേഹം. വ്യക്തിപരമായി എനിക്കൊരു നഷ്ടമാണ്'- മമത പറഞ്ഞു. വീട്ടില്‍ കാളി പൂജ ചടങ്ങ് നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി മരണ വാര്‍ത്ത അറിയുന്നത്. പിന്നാലെ ആശുപത്രിയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ബംഗാളിലെ പഞ്ചായത്തിന്‍റെയും മറ്റ് മൂന്ന് വകുപ്പുകളുടെയും മന്ത്രിയായിരുന്ന സുബ്രത മുഖര്‍ജി, ഇടതുമുന്നണി അധികാരത്തിലിരുന്ന 2000 മുതല്‍ 2005 വരെ കോല്‍ക്കത്ത മേയറായിരുന്നു. 1998 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്ന സമയം മുതല്‍ മമതയോടൊപ്പം സുബ്രത‍യുണ്ടായിരുന്നു.



  • ബംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിഹാസ താരം രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. ടെലിവിഷൻ അവതാരകനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. പവർ സ്റ്റാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

    കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. 29 സിനിമകളിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ പുനീത് 'ബേട്ടഡ് ഹൂവു' എന്ന ചിത്രത്തിലൂടെ 1985 മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയവയാണ് പ്രധാന സിനിമകൾ.‌


  • തിരുവഞ്ചൂർ: പെരുമ്പള്ളിലായ താഴത്തിളയടത്ത് പരേതനായ പരമേശ്വരൻ കർത്തായുടെ (കുഴിപ്പുരയിടം) മകൾ പി.കെ. സരസമ്മ (83) അന്തരിച്ചു. സഹോദരങ്ങൾ: കുട്ടിയമ്മ (പാലക്കാട് ), പരേതരായ ചെല്ലമ്മ, പരമേശ്വരൻ നായർ , പൊന്നമ്മ. സംസ്കാരം നാളെ രാവിലെ 11ന് പൂവത്തുംമൂട്ടിലുള്ള കുടുംബ വീട്ടിൽ.



  • കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി (വടക്കുങ്ങര മുഹമ്മദ് കുട്ടി-86) അന്തരിച്ചു. ബുധനാഴ്ച പലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

    മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി.എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്. ഉല്‍പ്പത്തി, പതിനാലാം രാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചു. ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാര്‍ക്ക് ആന്‍റണി എന്ന സിനിമക്കായി പാട്ടെഴുതിയിട്ടുണ്ട്. സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവാണ്.

    ഉണ്ണീൻ മുസ്‌ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ആണ് ജനനം. അധ്യാപകനായിരുന്ന വി.എം കുട്ടി 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മാപ്പിളപാട്ടിന്‍റെ വിലാസമായി.

    1957 മുതൽ സ്വന്തമായി മാപ്പിളപ്പാട്ട് സംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.


  • പേരൂര്‍: കോട്ടയം പേരൂര്‍ മണ്ണോത്ര ജോസ് എം ഫിലിപ്പിന്‍റെ (പൈലോച്ചന്‍) ഭാര്യ ആനിയമ്മ ജോസ് (60) അന്തരിച്ചു.  സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഫില്‍ജോ, സില്‍ജോ, പ്രതീക്ഷ, മരുമകന്‍: അഭിലാഷ് (ചേരിയില്‍, തൊടുപുഴ). സംസ്കാരം പിന്നീട്.


  • തിരുവനന്തപുരം: മലയാള സിനിമ കണ്ട ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളായ കെ.വേണുഗോപാലന്‍ എന്ന
    നെടുമുടി വേണു (73) അന്തരിച്ചു. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.  ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

    തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച. അരവിന്ദന്റെ തമ്ബില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.

    ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.

    വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.

    വിടപറയും മുന്‍പേ, തേനും വയമ്ബും, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981,1987,2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


  • ഏറ്റുമാനൂര്‍: വടക്കേനട രാധാസദനത്തിൽ  ശ്രീധരമേനോന്‍റെ മകന്‍ സുരേഷ് എസ് (53) ബംഗളുരുവിൽ അന്തരിച്ചു. ഹാര്‍ഡ് വെയര്‍ എഞ്ചിനീയറാണ്. ഭാര്യ: മഞ്ചുഷ, മക്കള്‍: സഞ്ജന, സഞ്ജിത്.  സംസ്കാരം ബംഗളുരുവിൽ നടത്തി. 



  • ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പൻ കോളേജ് റിട്ട ജീവനക്കാരൻ ഏറ്റുമാനൂർ ദിവാനിവാസിൽ പി എൻ ദിവാകരൻ നായർ (അനന്തൻ-74) അന്തരിച്ചു. ഭാര്യ പാറമ്പുഴ ശ്രീകൃഷ്ണവിലാസത്തിൽ ശാരദ. മക്കൾ: അഞ്ജലി, അരുൺ, മരുമക്കൾ: സന്ദീപ്, അഞ്ജിത. സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പിൽ 



  • തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന സി.പി. നായര്‍(81)അന്തരിച്ചു. 1982-87ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയമാണ് അദ്ദേഹം ചീഫ് സെക്രട്ടറി പദവി അലങ്കരിച്ചത്. ഒറ്റപ്പാലം സബ് കളക്ടര്‍, തിരുവനന്തപുരം ജില്ലാ കളക്ടര്‍, ആസൂത്രണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖം ഡെപ്യൂട്ടി ചെയര്‍മാന്‍, തൊഴില്‍ സെക്രട്ടറി, റവന്യൂ ബോര്‍ഡ് അംഗം, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1998ലാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.

    തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം(ഓണേഴ്‌സ്) നേടിയിട്ടുണ്ട്. അധ്യാപകനായും ജോലി ചെയ്തിരുന്നു. കോഴഞ്ചേരി സെന്‍റ് തോമസ്, തലശേരി ബ്രണ്ണന്‍, തിരുവനന്തപുരം ഗവ ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളിലാണ് അധ്യാപകനായി ജോലി ചെയ്തത്. ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസിന് തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി. ചെല്ലന്‍ നായരാണ് പിതാവ്. ഭാര്യ സരസ്വതി, മക്കള്‍ ഹരിശങ്കര്‍, ഗായത്രി.


  • കോട്ടയം: സിനിമ - സീരിയൽ നടി ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശ്രീലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിന്‍റെ ഭാര്യയുമാണ്. രണ്ട് മക്കൾ. സംസ്കാരം ഇന്ന് 3ന്.

    ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തുടർന്ന് തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.


  • ഏറ്റുമാനൂര്‍: വൃന്ദാവനത്തില്‍ (തൊട്ടികണ്ടത്തില്‍) വേണുഗോപാല്‍ (65) അന്തരിച്ചു. പരേതനായ കൃഷ്ണന്‍നായരുടെയും കമലമ്മയുടെയും മകനാണ്. ഭാര്യ: സുലോചന, മകന്‍: ഗോപീകൃഷ്ണന്‍. സംസ്കാരം ചൊവ്വാഴ്ച 1.30ന് വീട്ടുവളപ്പില്‍.



  • ഏറ്റുമാനൂർ: ജയനിലയത്തിൽ പരേതനായ കെ.പി.ഉമ്മന്‍റെ (റിട്ട റവന്യൂ ഇന്‍സ്പെക്ടര്‍, കോട്ടയം കളക്ടറേറ്റ്) ഭാര്യ അച്ചാമ്മ ഉമ്മൻ (81) അന്തരിച്ചു. ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: അനിൽ ഉമ്മൻ (ആർ.ഡി.ഒ, പാലാ), അമ്പിളി ഉമ്മൻ (അധ്യാപിക, എം.ഡി. സെമിനാരി എച്ച്. എസ്. എസ്, കോട്ടയം), അരുൺ ഉമ്മൻ (കൂൾ നെസ്റ്റ്, പാറോലിക്കൽ) മരുമക്കൾ: ബിൻസി മാത്യു, മാടപ്പള്ളികുന്നേല്‍, കൂരോപ്പട (ഗവ. റ്റി.റ്റി. ഐ, ഏറ്റുമാനൂർ ), ജെയിംസ്കുട്ടി ജേക്കബ്, തെക്കേചിറയില്‍, തിരുവാര്‍പ്പ് (മനോരമ, കോട്ടയം), അനിമോൾ അരുൺ, മണ്ണൂര്‍കരോട്ട്, തലയോലപ്പറമ്പ്  (സ്റ്റാഫ് നഴ്സ്). മൃതദേഹം ബുധനാഴ്ച രാവിലെ 8.30 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30 ന് വസതിയിലെയും തുടര്‍ന്ന് ഏറ്റുമാനൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേയും ശുശ്രൂഷകള്‍ക്ക് ശേഷം 4:30ന് കോട്ടയം സെന്‍റ് ലാസറസ് പള്ളിയിൽ. 


  • പെർത്ത് (ഓസ്ട്രേലിയ): കർടിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി റിട്ട. പ്രഫസറും റീഗൻ പവർ ഇന്‍റര്‍നാഷനൽ സിഇഒയുമായ ഡോ. സി.വേലായുധൻ നായർ (സി.വി.നായർ - 75) പെർത്തിൽ അന്തരിച്ചു. കോഴിക്കോട് ചെമ്മങ്കോട്ട് കുടുംബാംഗമാണ്. കോഴിക്കോട് ആർഇസിയിൽ (എൻഐടി) അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഏറ്റുമാനൂർ കൊച്ചുവീട്ടിൽ അംബിക നായർ. മക്കൾ: ലക്ഷ്മി നായർ (ഡാലസ്,യുഎസ്), സുജിത് നായർ (ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ). മരുമക്കൾ: ജയ്‌ദീപ് (ഡാലസ്, യുഎസ്), അലോക നായർ (ബ്രിസ്ബെയ്ൻ, ഓസ്ട്രേലിയ). സംസ്കാരം പിന്നീട്.



  • കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം റോയ് (82) അന്തരിച്ചു. പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ് കെ എം റോയ്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഏഴു വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വശം തളർന്നു പോയെങ്കിലും മാധ്യമമേഖലയിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.


    വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ കെ എം റോയ് പിൽക്കാലത്ത് മാധ്യമപ്രവർത്തകനായി മാറുകയായിരുന്നു. മഹാരാജാസ് കോളേജിൽ കെ.എസ്.പിയുടെ വിദ്യാർഥിനേതാവായിരുന്നു കെ എം റോയ്. കെ.എസ്.യു നേതാക്കളായി വയലാർ രവി, എ കെ ആന്‍റണി എന്നിവരും തിളങ്ങി നിന്ന സമയത്തു തന്നെയാണ് കെ എം റോയ് സോഷ്യലിസ്റ്റ് നേതാവായി പേരെടുത്തത്. മികച്ച പ്രസംഗ ശൈലിയായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. മംഗളം ദിനപത്രത്തിന്‍റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട പത്രപ്രവർത്തനത്തിൽനിന്ന് അദ്ദേഹം വിരമിച്ചത്.


    മാധ്യമപ്രവർത്തനത്തിനൊപ്പം പത്രപ്രവർത്തന യൂണിയൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.  രാഷ്ട്രീയ ഗുരുവായിരുന്ന മത്തായി മാഞ്ഞൂരാന്‍റെ ജീവചരിത്രവും രണ്ടു നോവലുകളും രണ്ടു യാത്രാ വിവരണങ്ങളും കെ എം റോയ് രചിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഉന്നത മാധ്യമപുരസ്ക്കാരമായ സ്വദേശാഭിമാനി-കേസരി തുടങ്ങി ഒട്ടേറെ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.



  • കോട്ടയം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാണംപടി ആനല്ലൂർചിറയിൽ അനൂപ് ബഞ്ചമിൻ(39) ആണ് മരിച്ചത്. ഹൈറേഞ്ച് മെഡിക്കൽസിലെ ജീവനക്കാരനായിരുന്ന അനൂപ് കഴിഞ്ഞ ശനിയാഴ്ച ചുങ്കം -വാരിശ്ശേരി റോഡിലുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ്  മെഡിക്കൽ കോളേജ് ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു. പരേതനായ ബഞ്ചമിൻ്റെയും തങ്കമ്മയുടെയും മകനാണ് അനൂപ്. ഭാര്യ: സോബിന. മക്കൾ: ബിയോൺസ്, ബേസിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വേളൂർ പുളിനാക്കൽ സെൻ്റ്. ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. 



  • കൊച്ചി: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടൻ റിസബാവ (55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. രാവിലെ മുതൽ നില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. 


    ഒട്ടേറെ സിനിമകളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചാണ് റിസാബാവ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷമാണ് റിസബാവയ്ക്ക് കരിയറിൽ ബ്രേക്കായത്. സിനിമയിലും സീരിയലിലുമായി നൂറ്റിയമ്പതോളം കഥാപാത്രങ്ങളെ അവതരിപ്പിച്ച റിസാബാവ, നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായാണ് റിസബാവ വേഷമിട്ടത്. എന്നാൽ നായകകഥാപാത്രങ്ങൾ പിന്നീട് റിസബാവയെ തേടി അധികം എത്തിയിട്ടില്ല. അങ്ങനെയാണ് മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിൽ റിസബാവ ചുവടുറപ്പിക്കുന്നത്. 


    തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ റിസബാവ വില്ലനായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്. അനിയൻ ബാവ ചേട്ടൻ ബാവ എന്ന ഹിറ്റ് ചിത്രത്തിൽ വില്ലൻ വേഷമായിരുന്നെങ്കിലും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റിസബാവ തെളിയിച്ചു. ചമ്പക്കുളം തച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും റിസബാവ വില്ലനായി രംഗത്തെത്തി. ഏറ്റവും ഒടുവിൽ വൺ, പ്രൊഫസർ ഡിങ്കൻ, മഹാവീര്യർ എന്നീ ചിത്രങ്ങളിലാണ് റിസബാവ അഭിനയിച്ചത്. 


    കൂടുതലായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവനടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങൾ നേടിയ കലാകാരനാണ് റിസബാവ. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് റിസബാവ. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.



  • തിരുവനന്തപുരം: കോടികള്‍ വിലമതിക്കുന്ന ഭൂസ്വത്ത് വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് ദാനമായി നല്‍കിയ മുത്തശ്ശി അന്തരിച്ചു. വിളപ്പില്‍ശാല അമ്പലത്തും വിള സ്വദേശിനി ജെ. സരസ്വതിഭായിയാണ് മരിച്ചത്. 96 വയസായിരുന്നു. അസുഖബാധിതയായി കിടപ്പിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. കുടുംബസ്വത്തായി കിട്ടിയ ഒന്നേകാല്‍ ഏക്കറില്‍ ഒരേക്കര്‍ ഭൂമി വിളപ്പില്‍ശാലയില്‍ ആശുപത്രി സ്ഥാപിക്കാന്‍ 1957ലാണ് സരസ്വതിഭായി സൗജന്യമായി നല്‍കിയത്. ബാക്കി 25- സെന്റ് പാവങ്ങള്‍ക്കു വീടുവയ്ക്കാനും നല്‍കി. ദാനം നല്‍കിയ ഭൂമിക്ക് നിലവില്‍ 10 കോടിയോളം രൂപ വിലമതിക്കും.

    1961-ല്‍ വിളപ്പില്‍ശാല ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള, സരസ്വതിഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അനുമോദിച്ചിരുന്നു. ഭൂമി ദാനം ചെയ്തതിനു പകരമായി സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സമ്പന്നതയില്‍ കഴിഞ്ഞിരുന്ന കുടുംബം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്ഷയിച്ചു. പേരക്കുട്ടിക്ക് ജോലിതേടി സരസ്വതിഭായി മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

    2013-ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തി നിര്‍മിച്ച ബഹുനില മന്ദിരത്തിന് സരസ്വതിഭായിയുടെ പേരു നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ പരിഗണിച്ചില്ല. എന്നാല്‍ പൊതുജന പ്രക്ഷോഭം ആരംഭിച്ചതോടുകൂടി ഒടുവില്‍ അധികാരികള്‍ ആശുപത്രി ഹാളിന് മാത്രമായി ഇവരുടെ പേര് നല്‍കുകയും ഛായാചിത്രം സ്ഥാപിക്കുകയുമായിരുന്നു. ഈ ഹാളിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. മുത്തശ്ശിക്ക് നാട് പകരം നല്‍കിയത് ഇതു മാത്രമാണ്.

    വിവിധ തുറകളിലുള്ള നിരവധി പേര്‍ സരസ്വതി ഭായിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഐ ബി സതീഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. മികച്ച ആരോഗ്യപ്രവര്‍ത്തകന് ഇവരുടെ സ്മരണയ്ക്കായി സരസ്വതിഭായി പുരസ്‌കാരം ഏര്‍പ്പെടുത്തി. വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ പുളിയറക്കോണം പ്രതീക്ഷ ട്രസ്റ്റാണ് പുരസ്‌കാരം നല്‍കുന്നത്.

    കൃഷ്ണ പിള്ളയാണ് സരസ്വതി ഭായിയുടെ ഭര്‍ത്താവ്. മക്കള്‍: ജയധരന്‍ നായര്‍, സുധാകരന്‍ നായര്‍, പ്രഭാകരന്‍ നായര്‍, രാജലക്ഷ്മി, ഭദ്രകുമാര്‍, ജയലക്ഷ്മി, അംബാലിക ദേവി, പരേതരായ രാജമോഹനന്‍ നായര്‍, അജിത്ത് കുമാര്‍. ഭര്‍ത്താവിന്റെ മരണശേഷം മകന്‍ റിട്ട. എസ്.ഐ. ഭദ്രകുമാറിന്റെയും മരുമകള്‍ ശാന്തകുമാരിയുടെയും സംരക്ഷണയിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.