
ഏറ്റുമാനൂർ: പാണ്ടവത്ത് പരേതനായ പി എം മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) അന്തരിച്ചു. മക്കൾ : ചിന്നമ്മ തോമസ് കണ്ടാരപ്പള്ളിൽ, ലൈസമ്മ ജോസ് (യു എസ് എ ), പി എം മാത്യു, മിനി തോമസ് (യു എസ് എ), പരേതനായ പി എം തോമസ്. സംസ്കാരം പിന്നീട്.

ഏറ്റുമാനൂർ: പാണ്ടവത്ത് പരേതനായ പി എം മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) അന്തരിച്ചു. മക്കൾ : ചിന്നമ്മ തോമസ് കണ്ടാരപ്പള്ളിൽ, ലൈസമ്മ ജോസ് (യു എസ് എ ), പി എം മാത്യു, മിനി തോമസ് (യു എസ് എ), പരേതനായ പി എം തോമസ്. സംസ്കാരം പിന്നീട്.


കോഴിക്കോട്: വീടിന്റെ ടെറസിൽ നിന്ന് വീണ് നരിപ്പറ്റ മീത്തൽവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്കെഎസ്എസ്എഫ് സജീവ പ്രവർത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ടെറസിൽ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു.
ഭാര്യ: അസ്മ. മക്കൾ: അഫ്ലഹ്, അയി സമഹ്റിൻ. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങൾ: ഹമീദ്, അർഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തർ), ആസ്യ, ഹസീന, അ അർശിന.

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുമേഷാണ് മരിച്ചത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസമായി ഇദ്ദേഹം അവധിയിൽ ആയിരുന്നു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു .

ചെന്നൈ: മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ്.ജയേഷ് (39)അന്തരിച്ചു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷ് ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ ഏഴ് മണിയോടെ ആണ് അന്ത്യം.
ഗുരുതരാവസ്ഥയിലായിരുന്ന ജയേഷിന് മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയാണ് വേർപാട്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട് സ്വദേശിയാണ്. സംസ്കാരം പിന്നീട്.

ഏറ്റുമാനൂര്‍: ശക്തിനഗര്‍ വികെബി റോഡില്‍ പ്രശാന്തില്‍ പി.കെ.ലക്ഷ്മണന് പിള്ള (89) അന്തരിച്ചു. ഭാര്യ പി.കെ.ശാന്തകുമാരി അമ്മ. സംസ്കാരം നാളെ ഒരു മണിക്ക് വീട്ടുവളപ്പില്‍.

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്.
ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്നു അനുഷ.
കോളേജിന് സമീപം വച്ച് ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

കൊച്ചി: മുന്‍ അഡ്വക്കറ്റ് ജനറലും, ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
2011-16 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് ദണ്ഡപാണി, അഡ്വക്കറ്റ് ജനറലായിരുന്നു. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 1968 ലാണ് കെ പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. 2006 ല്‍ സീനിയര്‍ അഭിഭാഷകന് എന്ന സ്ഥാനം നല്കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു.
മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ദണ്ഡപാണി കോടതിയില്‍ ഹാജരായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്തതും അദ്ദേഹമാണ്.
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികളായ ഇരുവരും ഒരേ സമയം ഹൈക്കോടതി അഭിഭാഷകരാകുന്നതും ആദ്യമായിട്ടായിരുന്നു. മിട്ടു, മില്ലു എന്നിവരാണ് മക്കൾ.

തിരുവന്തപുരം: സിപിഐഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിന്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ .
ഫെയ്സ് ബുക്കിലൂടെ അദ്ദേഹം തന്നയാണ് വിവരം പങ്കുവച്ചത്. ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിന്റെ വിരുന്ന് നൽകി എന്റെ അമ്മ യാത്രയായി, ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല, എന്നാൽ അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല എന്ന കുറിപ്പോടെയാണ് പോസ്റ്റ്.
മക്കൾ : സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു, ജോൺ ബ്രിട്ടാസ് MP,ജിമ്മി ദുബായ്. മരുമക്കൾ : ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ) ,ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ്( ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ(പെരുമ്പടവ്).പരേത നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻൽ) കുടുംബാഗമാണ്.

കോട്ടയം: പാലാ - തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു(22) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം. ടോറസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ ലോറി വന്നതോടെ ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ ഹർഷൽ മരിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്വാസതടസം അടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചക്ക് 1.17 ഓടെയായിരുന്നു അന്ത്യം. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവ്വത്തിൽ. മുൻ ഇന്റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു.

മുംബൈ: ബോളിവുഡിലെ മുതിർന്ന നടന് സമീര്‍ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരന് ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
ശ്വസനസംബന്ധമായ പ്രശ്നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന് ഗണേഷ് അറിയിച്ചു. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും ഗണേഷ് വ്യക്തമാക്കി. മൂത്രാശയസംബന്ധമായ പ്രശ്നങ്ങളും നടനെ അലട്ടിയിരുന്നു. വെന്റിലേറ്ററിലായിരിക്കെ പുലര്‍ച്ചെ 4.30 യോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗണേഷ് കൂട്ടിച്ചേര്‍ത്തു.
നുക്കഡ്, സര്‍ക്കസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് സമീര്‍. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്ലവര്‍ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി താരങ്ങളും ആരാധകരും നടന്റെ മരണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് രംഗത്തെത്തി.

കാസർഗോഡ്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കാസർഗോഡ് പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ്.
മഹാകവി പി സ്മാരക യുവ കവി പ്രതിഭാ പുരസ്കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാ പുരസ്കാരം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 2005 ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.
തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍ (കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഏറ്റുമാനൂര്‍: ശക്തിനഗര്‍ വികെബി റോഡില്‍ ഉദയന വീട്ടില്‍ പരേതനായ പി.പി.ശിവന്റെ ഭാര്യ റിട്ട ടെലികോം സൂപ്പർവൈസർ പി സരളമ്മ (84) അന്തരിച്ചു. കുറുക്കൻകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷീല, റോഷ്നി, മരുമക്കൾ: റെജി, സതീശൻ. സംസ്കാരം വെള്ളിയാഴ്ച ഒരു മണിക്ക് വീട്ടുവളപ്പില്‍.

കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായിരുന്ന പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു. അർബുദത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവല്ല സ്വദേശിനി ജയതയാണ് ജിത്തു തോമസിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.

കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ വീട്ടിൽ തൻസിയ(25)യെ ഇന്നലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണമാണെന്ന് കണിയാമ്പറ്റ പൊലീസ് അറിയിച്ചു. തൻസിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്ളാറ്റിൽ ഏഴാംനിലയിലെ ഏഴ് എഫിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തൻസിയ രാവിലെ വിളിച്ചിട്ടും വാതിൽ തുറന്നില്ല.
പിന്നീട് ഫ്ളാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ വായിൽനിന്ന് നുരയും പതയും വന്നനിലയിൽ കമിഴ്ന്നുകിടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി മരണം സ്ഥിരീകരിച്ചു.
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിനിയാണ് തൻസിയ. ഭർത്താവ്: താമരശ്ശേരി പുത്തൻവീട്ടിൽ ഫരീദ് (ബിസിനസ്). പിതാവ്: പരേതനായ ഷൗക്കത്ത്. മാതാവ്: ആമിന. സഹോദരങ്ങൾ: ആസിഫ് അലി, അൻസിത.

മലയാള മനോരമ പബ്ലിക്കേഷനിലെ സീനിയർ ഇലസ്റ്റ്റേറ്റർ റെജി സെബാസ്റ്റ്യൻ (48) അന്തരിച്ചു. 2013 ൽ എംഎംപി പ്രവേശിച്ചു. അതിനു മുൻപ് ബാലമംഗളത്തിൽ ആർട്ടിസ്റ്റായിരുന്നു. മനോരമ ആഴ്ചപ്പതിപ്പിലെ ആർട്ടിസ്റ്റ് സജീവ് സെബാസ്റ്റ്യൻ സഹോദരനാണ്.
മികച്ച കാരിക്കേച്ചറുകളിലൂടെ ശ്രദ്ധേയനായി. കളികുടുക്ക, മാജിക്ക്പോട്ട്, ബാലരമ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്ക് വർണ്ണപകിട്ട് നൽകിയ പ്രതിഭയായിരുന്നു റെജി. ലുട്ടാപ്പി, മായാവി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ചിട്ടുണ്ട്. ബാലരമ അമർചിത്രകഥകളുടെ പല ലക്കങ്ങൾക്കും മികവേകാൻ റെജിക്കു കഴിഞ്ഞു.
സംസ്കാരം ഇന്ന് 3.30 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.

തിരുവനന്തപുരം: നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.
ഷീബ ദൂരദർശനിലെ ആദ്യകാല അനൗൺസറാണ്. പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജഗോപാൽ ഭർതൃപിതാവാണ്.

കൊച്ചി : സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) അന്തരിച്ചു . മക്കൾ: ബാഹുലേയൻ, ധർമജൻ. മരുമക്കൾ: സുനന്ദ, അനുജ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മശാനത്തിൽ നടക്കും.



ഏറ്റുമാനൂർ : മാടപ്പാട് ആഷാനിലയത്തിൽ ശ്രീദേവിക്കുട്ടിയമ്മ(69) അന്തരിച്ചു. പരേത നീണ്ടൂർ വടക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ് പാലക്കത്തുണ്ടത്തിൽ നാരായണൻ നായർ (മണി), മക്കൾ: അഭിലാഷ്, ആഷ, മരുമക്കൾ: ശാലിനി, സുരേഷ് കുമാർ. സംസ്ക്കാരം ബുധനാഴ്ച (22/02/23) 2ന് വീട്ടുവളപ്പിൽ.

പേരൂര്‍ (കോട്ടയം): പേരൂര്‍ തെനംകാലായില്‍ പരേതനായ ശിവശങ്കരന് നായരുടെ (റിട്ട. വില്ലേജ് ഓഫീസര്‍) ഭാര്യ ദേവകിയമ്മ (86) അന്തരിച്ചു. മകള്‍: ജ്യോതി എസ് (കെഎസ്എഫ്ഇ മുന്‍ ഏജന്റ്), മരുമകന്: ശശിധരന്‍പിള്ള (റിട്ട ജീവനക്കാരന്, കോട്ടയം ടെക്സ്റ്റയില്‍സ്, വേദഗിരി & സിപിഎം പായിക്കാട് മുന്‍ ബ്രാഞ്ച് സെക്രട്ടറി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.

ചെന്നൈ: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ നേടിയ വാണി ജയറാമിനെ അടുത്തിടെ പത്മശ്രീ നല്കി രാജ്യം ആദരിച്ചിരുന്നു.


മരങ്ങോലി: എടാട്ട് ജ്യോതിഭവനില്‍ ശശിധരന് നായര്‍ (85) അന്തരിച്ചു. ഭാര്യ: മരങ്ങോലി കൃഷ്ണാടിയില്‍ കുടുംബാംഗം രത്നമ്മ, മക്കള്‍: ഗീത, പ്രീത, അനിത, മരുമക്കള്‍: എസ് ദിലീപ്കുമാര് അംബികാസദനം, ഏറ്റുമാനൂര്‍ (ചീഫ് മാനേജര്‍, എസ്ബിഐ, എല്എച്ച്ഓ, തിരുവനന്തപുരം), പി.ജി.സതീശ് ഒഴുകയില്‍, ഏറ്റുമാനൂര്‍ (സെയില്‍സ് ഓഫീസര്‍, ജിഎസ് കാള്‍ടെക്സ്, തിരുവനന്തപുരം), അജയകുമാര്‍ കൃഷ്ണകൃപ, കുമാരനല്ലൂര്‍ (ഡിവിഷണല്‍ എഞ്ചിനീയര്‍, റയില്‍വേ, എറണാകുളം). സംസ്കാരം വെള്ളിയാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍.

ശ്രീകണ്ഠമംഗലം: ആഞ്ഞിലിത്തോട്ടം പുത്തൻപുര മണിക്കുട്ടൻ സി. ആർ (58) അന്തരിച്ചു. മക്കൾ: അനു കൃഷ്ണൻ, ആതിരാ കൃഷ്ണൻ, മരുമക്കൾ : രാജേഷ്, ആതിര. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.


അമൃതപുരി: ആയുർവേദ ചികിത്സാ വിദഗ്ധൻ കോട്ടയം നാട്ടകം അയ്യപ്പൻ മേടയിൽ ഡോ.മറ്റക്കര രാമചന്ദ്രൻ നായർ (92) അമൃതപുരിയിൽ അന്തരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിൽ ( ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ) നിന്ന് സീനിയർ ആയുർവേദ ഫിസിഷ്യനായി റിട്ടയർ ചെയ്ത ഇദ്ദേഹം അമൃത മെഡിക്കൽ മിഷൻ ഓഫ് ആയുർവേദയിൽ ചീഫ് ഫിസിഷ്യനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗ രത്ന ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വളരേക്കാലമായി അമൃതപുരി ആശ്രമത്തിലെ അന്തേവാസിയാണ്. സംസ്ക്കാരം അമൃതപുരി ആശ്രമത്തിൽ നടത്തി. ഭാര്യ: പത്മിനി രാമചന്ദ്രൻ. മക്കൾ: സിന്ധു ഹരി, സന്ദീപ് ആർ ചന്ദ്രൻ. മരുമക്കൾ: പരേതനായ കെ.ജി ഹരികുമാർ , മഞ്ജു.

ഏറ്റുമാനൂർ : വടക്കേനട രാജ്നിവാസിൽ രാമകൃഷ്ണൻ നായരുടെ (റിട്ട എച്ച്.എം) ഭാര്യ കെ.എസ്.ഇ.ബി റിട്ട സീനിയർ സൂപ്രണ്ട് വി.കെ. സേതു ഭായി (81) അന്തരിച്ചു. മക്കൾ : രാജേഷ്.ആർ (കെ.എസ്.ഇ .ലിമിറ്റഡ്), രാജീവ് ആർ (ഷിൻ വ, ഡൽഹി), മരുമക്കൾ : ഗംഗ ആർ. (ഏറ്റുമാനൂരപ്പൻ കോളേജ്), രശ്മി (ഷിൽ വ, ഡൽഹി). സംസ്ക്കാരം ഇന്ന് (7/1/23) 3 ന് വീട്ടുവളപ്പിൽ.

ഏറ്റുമാനൂർ: കല്പന കോട്ടേജിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ലീല ആർ നായർ,(84) അന്തരിച്ചു. മക്കൾ: ഡോ.ആർ.രാധാകൃഷ്ണൻ (പ്രൊഫസർ & ഡീൻ, മംഗളം എൻജിനിയറിംഗ് കോളേജ്, ഏറ്റുമാനൂർ), അഡ്വക്കേറ്റ് ലേഖ സുരേഷ്, മിനിമോൾ.ആർ (അദ്ധ്യാപിക, അക്കര സ്കൂൾ കാവിശ്ശേരി), മരുമക്കൾ: ശൈല രാധാകൃഷ്ണൻ (ഓണം തുരുത്ത്), ജി.സുരേഷ്കുമാർ (ന്യൂ ഇൻഡ്യാ അഷ്വറൻസ്, ഏറ്റുമാനൂർ) എം. ശ്രീകുമാർ (റിട്ട. ഐ.ടി. ഐ., കഞ്ചിക്കോട്). ശവസംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 3ന് ഇന്ദീവരം വീട്ടുവളപ്പിൽ.


*ആദരാഞ്ജലികൾ*
കള്ള്ഷാപ്പ് ലൈസന്‍സീസ് അസോസിയേഷന് സംസ്ഥാനസമിതി അംഗവും മലപ്പുറം പെരിന്തൽമണ്ണ SPARK GROUP എംഡി യുമായ പെരിന്തൽമണ്ണ പെരിങ്ങത്തറ (ആയിഷ കോംപ്ലക്സിന് പിൻവശം) പി.ജി.മോഹൻ (65) അന്തരിച്ചു.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.
- എം.എസ്.മോഹന്‍ദാസ്
(സംസ്ഥാവ പ്രസിഡന്റ്, TSLA )
, FKHA യുടെ STATE ഭാരവാഹിയും ആയിരുന്ന പറക്കോട്ടിൽ നാരായണനുണ്ണിയുടെ മരുമകനും.FKHA STATE SECRATORY പി അജയ് യുടെ സഹദാരിഭർത്താവും , HOTEL MAHENDRAPURI MALAPPURAM, HOTEL SAMRAT EDAKKARA, HOTEL DELETIA VADAKKANCHERI, എന്നീ ഹോട്ടലുകളുടെ ഉടമയും ആയ ശ്രീ പി. ജി. മോഹനൻ ഇന്ന് രാവിലെ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.
മലപ്പുറം ജില്ല പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിന് പിൻവശം പി.ജി.മോഹൻ (പെരിങ്ങത്തറ) അന്തരിച്ചു.
65 വയസായിരുന്നു.
പരേതരായ പെരിങ്ങത്തറ ഗോപാലകൃഷ്ണൻ്റെയും, എസ്.രാധയുടെയും മകനാണ്.
11.11.22 നാണ് ഭാര്യ മരണപ്പെട്ടത്.
ഭാര്യ :
പാറോക്കോട്ടിൽ ഉണ്ണിയുടെ മകൾ അനിത (Late)
മക്കൾ :
1. Dr. അശ്വതി മോഹൻ
2. Dr. ആതിര മോഹൻ
മരുമക്കൾ :
1. Dr.എം.ബി.വിനീത് > എറണാകുളം
2. Dr. സായ്ജിത്ത് > തൃപ്പൂണിത്തറ
ഇന്ന്
( 16.12.22 - വെള്ളി)
വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.




