01 July, 2023 11:51:18 AM


വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍



തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതല്‍ പ്രാബല്യത്തില്‍. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍ക്ക് 6 വരി ദേശീയപാതയില്‍ 110 കിലോമീറ്റര്‍, നാലുവരി ദേശീയപാതയില്‍ 100, മറ്റ് ദേശീയപാത, നാലുവരി സംസ്ഥാന പാത എന്നിവയില്‍ 90, മറ്റു സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളില്‍ 70, നഗര റോഡുകളില്‍ 50 എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

9 സീറ്റിനു മുകളിലുള്ള ലൈറ്റ്- മീഡിയം ഹെവി യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയപാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയപാതയില്‍ 90, മറ്റു ദേശീയപാതകളില്‍ 85, നാലുവരി സംസ്ഥാന പാതയില്‍ 80 കിലോമീറ്റര്‍, മറ്റു സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളില്‍ 60, നഗര റോഡുകളില്‍ 50 എന്നിങ്ങനെയാണു പരമാവധി വേഗം.

ചരക്കു വാഹനങ്ങളുടെ വേഗപരിധി 6 വരി, നാലുവരി ദേശീയപാതകളില്‍ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റു റോഡുകളില്‍ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ക്കു നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണു വേഗപരിധി. മുച്ചക്ര വാഹനങ്ങള്‍ക്കും സ്കൂള്‍ ബസുകള്‍ക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്റർ. റോഡുകള്‍ നവീകരിച്ചതും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണു വേഗപരിധി പുതുക്കിയതെന്നു മന്ത്രി ആന്‍റണി രാജു പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K