09 July, 2023 02:17:01 AM


കേന്ദ്ര മന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു



ജയ്പുർ: കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്‍റെ വാഹനവ്യൂഹത്തിലെ കാറിടിച്ച് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ജഗദീഷ് സുതാർ(27) എന്ന യുവാവ് ആണ് മന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് പരിക്കേറ്റതിന്‍റെ 11-ാം ദിവസം മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ജോധ്പുരിലെ ആശുപത്രിയിൽ വച്ചാണ് യുവാവ് മരിച്ചത്.

ജൂൺ 27-ന് ജോധ്പുർ നഗരത്തിലെ ബിജെഎസ് കോളനി പരിസരത്ത് വച്ചാണ് മന്ത്രിയുടെ സംഘത്തിലെ കാർ സുതാറിന്‍റെ ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുതാറിനെ ഉടനടി ആശുപത്രിയിലെത്തിച്ചിരുന്നു. അപകടം സൃഷ്ടിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിന്‍റെ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

ഇതിനിടെ, ആശുപത്രിയിൽ ഒരു തവണ സന്ദർശനം നടത്തിയതൊഴിച്ചാൽ കേന്ദ്രമന്ത്രി തങ്ങൾക്ക് യാതൊരു വിധി സഹായവും ചെയ്തില്ലെന്ന് സുതാറിന്‍റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരവും അടുത്ത ബന്ധുവിന് സർക്കാർ ജോലിയും നൽകണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധം നടത്തുമെന്നും അതുവരെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്നും സുതാറിന്‍റെ ബന്ധുക്കൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K