10 November, 2019 12:14:00 PM


വീട്ടുമുറ്റത്ത് ബൈക്ക് വെക്കാൻ അനുവാദം ചോദിച്ചശേഷം തോക്കു ചൂണ്ടി സ്വർണമാല കവർന്നു



ബാലരാമപുരം: നാടുവിട്ടു പോയയാൾ തിരിച്ചെത്തി തോക്കുചൂണ്ടി അമ്മയുടെയും മകളുടെയും സ്വർണമാല കവർന്നു. നരുവാമൂട് മൊട്ടമൂട് ഗാന്ധിനഗർ അയണിയറത്തലയ്ക്കൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ വീട്ടിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് കവർച്ച നടന്നത്. വീട്ടുമുറ്റത്ത് ബൈക്ക് വെക്കാൻ അനുവാദം ചോദിച്ചായിരുന്നു ഇയാൾ എത്തിയത്.


അനിൽകുമാറിന്‍റെ ഭാര്യ ജയശ്രീ, ബിരുദാനന്തര വിദ്യാർഥിനിയായ മകൾ അനിജ എന്നിവരുടെ കഴുത്തിൽക്കിടന്ന അഞ്ചു പവൻ വീതം വരുന്ന മാലകളാണ് പൊട്ടിച്ചത്. പിടിവലിക്കിടയിൽ രണ്ടു മാലയുടെയും ഓരോ ഭാഗം തിരികെക്കിട്ടി. എട്ടു പവനോളം നഷ്ടപ്പെട്ടിട്ടുണ്ട്. മാലപൊട്ടിച്ചത് നരുവാമൂട് സ്വദേശിയായ ആന്ധ്ര രാജേഷ് എന്നറിയപ്പെടുന്ന രാജേഷ് ആണെന്നും ഇയാൾ വർഷങ്ങൾക്കുമുൻപ് നാടുവിട്ട് പോയതാണെന്നും പോലീസ് പറഞ്ഞുു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റിവയ്ക്കട്ടെ എന്നു ചോദിച്ചാണ് അക്രമി വീട്ടിൽ എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K