24 May, 2020 07:52:52 PM


ചൈനയില്‍ നിന്ന് ചെന്നൈയില്‍ എത്തിയ പൂച്ച ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കി



ചെന്നൈ: കോവിഡ് പടരുന്നതിനിടെ ചൈനയില്‍ നിന്നെത്തിയ കപ്പലിലെ കണ്ടെയിനറില്‍ കയറിക്കൂടി കൊച്ചിയിലെത്തിയ പൂച്ച മൂന്നുമാസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. കളിപ്പാട്ടങ്ങള്‍ നിറച്ച കണ്ടെയിനറിനുള്ളില്‍ ഫെബ്രുവരി 17നാണ് പൂച്ചയെ കണ്ടത്. ചൈനയിലേക്കുതന്നെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും മൃഗസംരക്ഷണ സംഘടനയായ പെറ്റ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ ചെന്നൈ കസ്റ്റംസ് അധികൃതര്‍ അതിനെ പൂച്ചകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കാറ്റിറ്റിയൂഡ് ട്രസ്റ്റിന് കൈമാറി.


അതിനിടെ ഏപ്രില്‍ 19 ന് പൂച്ചയെ ചെന്നൈയിലെ അനിമല്‍ ക്വാറന്റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസിന് കൈമാറാനും 30 ദിവസം ക്വാറന്റീനില്‍ സൂക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു. പൂച്ചയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മനേകാ ഗാന്ധിയുടെ പിന്തുണയോടെ മൃഗസനേഹികളും ശബ്ദമുയര്‍ത്തി. ആരെങ്കിലും ദത്തെടുക്കുന്നതുവരെ പൂച്ചയെ സംരക്ഷിക്കാമെന്ന് പെറ്റ ഇന്ത്യ വെറ്ററിനറി സര്‍വീസസ് മാനേജര്‍ രശ്മി ഗോഖലെ അറിയിച്ചിരുന്നു.


മനുഷ്യര്‍ക്ക് പൂച്ചകളില്‍ നിന്ന് കോവിഡ് 19 പടരില്ലെന്നും അവര്‍ അറിയിച്ചിരുന്നു.ചൈനയില്‍ മാംസത്തിനും രോമത്തിനും വേണ്ടി പൂച്ചകളെ കൊല്ലുന്നത് പതിവാണെന്നും അതിനാല്‍ പൂച്ചയെ ചൈനയിലേക്ക് തിരിച്ചയയ്ക്കരുതെന്നായിരുന്നു മൃഗസ്‌നേഹികളുടെ ആവശ്യം. ഏതായാലും ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായി പൂച്ചയെ മോചിപ്പിച്ചതോടെ കേന്ദ്ര സര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും ചെന്നൈ കസ്റ്റംസിനോടും മൃഗസ്‌നേഹികള്‍ നന്ദി പ്രകടിപ്പിച്ചു. പൂച്ചയെ ദത്തെടുക്കാന്‍ ആളെ തേടുകയാണിപ്പോള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K