07 February, 2021 06:14:58 PM


മുക്കുപണ്ടം പണയം വച്ച്‌ ലക്ഷങ്ങള്‍ തട്ടിയ യുവാവ് തിരുവനന്തപുരത്ത് അറസ്റ്റില്‍



തിരുവനന്തപുരം; മുക്കുപണ്ടം പണയം വച്ച്‌ ബാങ്കില്‍ നിന്ന് 20 ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തില്‍ കല്ലറ മുതുവിള സ്വദേശി അരുണ്‍ ജോളി കമലിനെ(32)നെ ജില്ലാ ക്രൈംബ്രാംഞ്ച് അറസ്റ്റ് ചെയ്തു. കാനറ ബാങ്ക് വെഞ്ഞാറമൂട് ശാഖ മാനേജര്‍ പൊലീസില്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം. കാനറ ബാങ്ക് വെഞ്ഞാറമൂട് ശാഖയില്‍ 75.6 പവന്‍ വരുന്ന 59 വള പണയപ്പെടുത്തി ഇയാള്‍ 20,40,000 രൂപ എടുത്തു. അടുത്തുള്ള മറ്റൊരു ബാങ്കില്‍ നിന്നും ആഭരണപ്പണയത്തില്‍ ഇയാള്‍ വായ്പ എടുത്തിരുന്നു.


പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്നു കണ്ടെത്തുകയായിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രമോദ് കുമാര്‍ ഏറ്റെടുത്തു. അന്വേഷണത്തിനിടെ അരുണ്‍ ജോളി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ ഹാജരായ അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. തന്‍റെ സുഹൃത്തില്‍ നിന്നു ലഭിച്ച സ്വര്‍ണമാണു പണയം വച്ചതെന്നാണ് അരുണിന്‍റെ മൊഴി. സുഹൃത്തിനെക്കുറിച്ചും അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K