21 May, 2020 06:44:08 AM


കനത്ത നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്: ബംഗാളില്‍ 12 പേരും ഒഡിഷയില്‍ 2 പേരും മരിച്ചു



കൊല്‍ക്കത്ത: കൊൽക്കത്തിയിലും സമീപപ്രദേശങ്ങളിലും കനത്ത നാശം വിതച്ചുകൊണ്ട് ഉംപുൻ ചുഴലിക്കാറ്റ്. പശ്ചിമബംഗാളില്‍ പന്ത്രണ്ട് പേരും ഒഡിഷയില്‍ രണ്ട് പേരും മരിച്ചു. മണിക്കൂറിൽ 160-170 കി.മീ. വേഗത്തിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും തീരദേശത്ത് പെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ഉംഫുൻ കരയിൽ പ്രവേശിച്ചത്. ഒഡീഷയില്‍ വീടു തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്.


കൊൽക്കത്തയിൽ കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി.  പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. വാർത്ത‍ വിനിമയ ബന്ധങ്ങൾ താറുമാറായി. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നോർത്ത് 24 പർഗാനാസിൽ 5500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റും മഴയും നാലുമണിക്കൂർ കൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പശ്ചിമബംഗാളിലെ അഞ്ചുലക്ഷം പേരെയും ഒഡീഷയിലെ അരലക്ഷം പേരെയും സൈക്ലോൺ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 


വ്യാഴായ്ച ഉച്ചയോടെ മാത്രമേ കാറ്റിന്‍റെ വേഗം കുറയു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെയാണ് ഒഡീഷയിലും പശ്ചിമബംഗാളിലുമായി വിന്യസിച്ചിട്ടുള്ളത്. അഞ്ചര ലക്ഷത്തിലേറെ ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K