19 May, 2021 12:59:29 AM


കൊല്ലം കുണ്ടറയിൽ ഭാര്യയുടെയും രണ്ടു മക്കളുടെയും മരണം; ​കുടുംബനാഥൻ അറസ്റ്റിൽ


കൊല്ലം കുണ്ടറയിൽ ഭാര്യയുടെയും രണ്ടു മക്കളുടെയും മരണം; ​കുടുംബനാഥൻ അറസ്റ്റിൽ


കൊല്ലം: മക്കളെയും ഭാര്യയെയും വിഷം കുത്തി വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുണ്ടറ സ്വദേശി അജി എന്ന എഡ്വേർഡിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രണ്ട് മക്കളേയും മാതാപിതാക്കളേയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ കാണപ്പെടുകയും മാതാവായ വർഷയും രണ്ടു വയസ് പ്രായമുള്ള അലനും മൂന്നു മാസം പ്രായമായ ആരവും മരണപ്പെടുകയും ചെയ്ത സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ​ഗൃഹനാഥനായ മൺ‌‌‌ട്രോത്തുരുത്ത്, പെരുങ്ങാലം എയ്റോപ്പിൽ വീട്ടിൽ യേശുദാസൻ മകൻ എഡ്വേഡിന്‍റെ അറസ്റ്റ്.


എഡ്വേഡുമായി പിണങ്ങി തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന വർഷയെ 11 ന് എഡ്വേഡ് തന്‍റെ ഓട്ടോയിലെത്തി സ്നേഹം നടിച്ച് പെരിനാട് വറട്ട്ചിറ എന്ന സ്ഥലത്തെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. വർഷക്ക് പരപുരുഷ ബന്ധം ഉണ്ട് എന്ന് ആരോപിച്ച് അന്നു തന്നെ ഉച്ചകഴിഞ്ഞ് വർഷയുമായി വഴക്കിട്ട എഡ്വേഡ് വീടിന്റെ മുൻവശം നിന്ന വർഷയെ ശക്തിയായി പിടിച്ച് തള്ളി. തുടർന്ന് വർഷ സ്റ്റെപ്പിൽ തലയിടിച്ച് വീഴുകയും അവിടെ വച്ച് ബോധം നഷ്‌ടപ്പെട്ട വർഷയെ വീടിന്റെ ബഡ് റൂമിൽ എത്തിച്ച ശേഷം മെഡിക്കൽസ്റ്റോർ ജീവനക്കാരൻ കൂടിയായ പ്രതി സിറിഞ്ച് ഉപയോ​ഗിച്ച് വിഷം കുത്തി വച്ച് വർഷയേയും മക്കളേയും കൊലപ്പെടുത്തുകയായിരുന്നു.


പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നും അത് കയ്യിൽ സിറിഞ്ച് ഉപയോ​ഗിച്ച് കുത്തിവച്ചാണ് കൊലപ്പെടുത്തിയതെന്നും വെളിവാകുകയായിരുന്നു. സംഭവത്തെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ നിരീക്ഷണത്തിലാക്കുകയും ഡിസ്ചാർജ്ജ് ചെയ്തയുടൻ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.


ഇന്ന് ഉണ്ടായ മറ്റൊരു സംഭവത്തിൽ  യുവതിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര വെളിയം പടിഞ്ഞാറ്റിന്‍കര ഗിരീഷ് മന്ദിരത്തില്‍ രതീഷിന്റെ ഭാര്യ കൃഷ്ണ(27)യെ ആണ് പടിഞ്ഞാറ്റിന്‍കരയിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


രാവിലെ കുടുംബാംഗങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കിക്കൊടുത്തശേഷം 8.45 മുതല്‍ കൃഷ്ണയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 400 മീറ്ററോളം അകലെയുള്ള പാറമടയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K