21 October, 2022 03:30:12 PM


നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി



ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ നടത്തുന്ന ജഡ്ജിയോട് വായടയ്ക്കാന്‍ പറയാനാവില്ലെന്ന് കോടതി പറഞ്ഞു. കോടതിമാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ഇവര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. ജസ്റ്റീസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിചാരണക്കോടതി ജഡ്ജി പ്രതി ദിലീപുമായി സംസാരിച്ചതിന് തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച വിചാരണ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതി ജഡ്ജി ഹണി.എം.വര്‍ഗീസുമായും, അവരുടെ ഭര്‍ത്താവുമായും പ്രതി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാരോപിച്ചാണ് അതിജീവിത കോടതിമാറ്റം ആവശ്യപ്പെട്ടത്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവ് പോലീസിനു ലഭിച്ച ശബ്ദരേഖകളിലുണ്ടെന്നും അതിജീവിത ആരോപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K