13 November, 2022 06:36:46 PM


പള്ളിപ്പെരുന്നാളിനിടെ സംഘര്‍ഷം: കുപ്രസിദ്ധ ഗുണ്ട അടക്കം അഞ്ചുപേർ അറസ്റ്റിൽ



കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയായ മോനുരാജ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങന്താനം ശാന്തിനഗർ   കോളനി ഭാഗത്ത് മുള്ളനിളയ്ക്കൽ വീട്ടിൽ സാബു മകൻ മോനുരാജ് പ്രേം  (29), വാകത്താനം ആശാരിപ്പറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ യദുകൃഷ്ണൻ  (27), വാകത്താനം ചിറമാട്ടേൽ വീട്ടിൽ പ്രിൻസ് മകൻ ആനന്ദ് എ (20), വാകത്താനം കോട്ടപ്പുറം വീട്ടിൽ കൊച്ചുമോൻ മകൻ ജോജോ ജോസഫ് (20), വാകത്താനം പള്ളിക്കുന്ന് വീട്ടിൽ സാബു മകൻ  റോഷന്‍ മോൻ സാബു  (20), എന്നിവരെയാണ് വാകത്താനം  പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇന്നലെ രാത്രി 12 മണിയോടെ സി.എസ്.ഐ സെന്റ് ജെയിംസ് പള്ളി പെരുന്നാൾ കണ്ട് മടങ്ങിയ സിജോ ജോസഫ് എന്നയാളെയാണ് ആക്രമിച്ചത്. പെരുന്നാളിനിടയിൽ പ്രതികളും ഇയാളും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.  ഇതിനെ തുടർന്നാണ് പ്രതികൾ പെരുന്നാൾ കണ്ടു മടങ്ങിയ സിജോ ജോസഫിനെ  സംഘം ചേർന്ന്  വടിവാൾ കൊണ്ട് ആക്രമിച്ചത്, ഇത് തടയാൻ ചെന്ന യുവാവിന്റെ   സുഹൃത്തുക്കളെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് പ്രതികളെല്ലാവരും സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ എല്ലാവരെയും പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ മോനു രാജിന് കോട്ടയം ജില്ലയിലെ വാകത്താനം, കോട്ടയം ഈസ്റ്റ്, അയർക്കുന്നം, ഗാന്ധിനഗർ,  കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നിവിടങ്ങളിലായി വധശ്രമം, അടിപിടി, മോഷണം,കഞ്ചാവ് തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് ടി.എസ്, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സുനിൽ കെ.എസ്, സി.പി.ഓ മാരായ ലാൽ ചന്ദ്രൻ,ബിജു എബ്രഹാം, ശ്രീജിത്ത്, ലൈജു, നിയാസ്, സെബാസ്റ്റ്യൻ എൻ.ജെ, സെബാസ്റ്റ്യൻ പി.പി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.  പ്രതികളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K