20 April, 2023 12:55:25 PM


കാമുകിക്കൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്നു പുഴയിലെറിഞ്ഞ പിതാവ് പിടിയില്‍



മുംബൈ: രണ്ടു വയസുകാരനായ മകനെ കൊന്ന് പുഴയിൽ തള്ളിയ അച്ഛൻ മുംബൈയിൽ പിടിയിലായി. ഇന്നലെയാണ് മാഹിമിൽ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 30 കാരനായ റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി ആണ് കേസിൽ അറസ്റ്റിലായത്. 


കാമുകിക്കൊപ്പം കഴിയാനാണ് മകനെ കൊന്നതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഒരുമിച്ച് കഴിയാൻ ഭാര്യയെയും കുട്ടിയെയും കൊല്ലണണെന്ന് കാമുകി ആവശ്യപ്പെട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.


റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി ഭാര്യ തഹീറ ബാനോക്കും രണ്ട് വയസ്സുള്ള മകൻ മുഹമ്മദ് അസദ് എന്നിവർക്കൊപ്പമാണ് ധാരാവിയിലെ ഹയാത്ത് കോമ്പൗണ്ടിനടുത്ത് താമസിച്ചുവന്നിരുന്നത്. അതിനിടയിലാണ് ഇയാൾക്ക് മറ്റൊരു ബന്ധം ഉണ്ടായത്. ഭാര്യയും മകനും ജീവിതത്തിൽ ഇല്ലെങ്കിൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് പെൺ സുഹൃത്ത് പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം ചെയ്തതെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇക്കാര്യം പൊലീസ് തന്നെയാണ് വ്യക്തമാക്കിയത്.


മകൻ അസദിന് ചോക്ലേറ്റ് വാങ്ങി നൽകാം എന്ന് പറഞ്ഞാണ് അൻസാരി കൂട്ടുകൊണ്ടുപോയത്. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മകനെ ശ്വാസം മുട്ടിച്ച് കൊന്നു. അതിന് ശേഷമാണ് മകന്‍റെ ശരീരം പുഴയിലേക്ക് എറിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K