26 June, 2023 01:12:41 PM


പത്തനംതിട്ടയില്‍ ക്രിമിനല്‍ കേസ് പ്രതി യുവതിയെ കൊല്ലാൻ കാരണം ബന്ധത്തിലെ വിള്ളൽ



പത്തനംതിട്ട: യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അതുൽ സത്യൻ, ബന്ധത്തിലുണ്ടായ ഉലച്ചിൽ കാരണമാണ് കടുംകൈ ചെയ്തതെന്ന് പൊലീസിന്‍റെ നിഗമനം. റാന്നി പുതുശേരിമലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ഞായറാഴ്ച വൈകിട്ടാണ് പൊലീസ് അതുലിനെ കസ്റ്റഡിയിലെടുത്തത്. 

കീക്കൊഴൂർ പുള്ളിക്കാട്ടിൽപടി മലർവാടി ജംഗ്ഷനു സമീപം ഇരട്ടത്തലപനയ്ക്കൽ രജിതമോൾ (27) ആണ് വെട്ടേറ്റു മരിച്ചത്. അഞ്ച് വർഷത്തോളം അതുലിനൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന രജിത, അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണു വിവരം.

ആക്രമണം തടയാൻ ശ്രമിച്ച രജിതയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. ഇവർ ഗുരുതര പരിക്കുകളുമായി മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. രജിതയുടെ പിതാവ് വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവർക്കാണു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രജിതയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

രജിതയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിൽ അതുലിനും സാരമായ പരിക്കേറ്റിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി.

5 വർഷത്തോളമായി അതുലിനൊപ്പം കഴിയുകയായിരുന്നു രജിത എന്നാണ് വിവരം. ഇവർ അതുലിന്‍റെ സുഹൃത്തിന്‍റെ ഭാര്യയായിരുന്നു. രജിതയുടെ ഭർത്താവ് ഗൾഫിലേക്കു പോയ സമയത്താണ് അതുലിനൊപ്പം താമസം തുടങ്ങിയത്.

അടുത്തിടെ ജോലിക്കായി രജിത വിദേശത്തേക്കു പോയിരുന്നു. എന്നാൽ അതുലിന്‍റെ നിർബന്ധത്തെ തുടർന്ന് 6 മാസത്തിനുശേഷം തിരികെ പോന്നു. അതിനുശേഷം ഇവർ തമ്മിൽ നല്ല ചേർച്ചയിലല്ലായിരുന്നു. അടുത്തിടെ പത്തനാപുരത്ത് കൊണ്ടുപോയി കഴുത്തിൽ കത്തിവച്ച് രജിതയെ അതുൽ ഭീഷണിപ്പെടുത്തുകയും ഈ ദൃശ്യം രജിതയുടെ അമ്മയെ വീഡിയൊ കോളിൽ കാണിക്കുകയും ചെയ്തു. തുടർന്ന് ബന്ധം കൂടുതൽ മോശമായി. ഇതിന്‍റെ തുടർച്ചയായിരുന്നു വീടു കയറിയുള്ള ആക്രമണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K