30 July, 2023 07:27:05 PM


നൗഷാദിനെ കൊന്നെന്നു സമ്മതിച്ചത് പൊലീസിന്‍റെ മർദനം മൂലം- അഫ്സാന



പത്തനംതിട്ട: ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. ഭർത്താവ് നൗഷാദ് നിരന്തരമായി മദ്യപിച്ച് വന്നു തന്നെ ഉപദ്രവിക്കുമായിരുന്നു എന്നാണ് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞത്. തെളിവെടുപ്പിന്‍റെ തലേ ദിവസം പൊലീസ് വിളിച്ച് വരുത്തുകയും തന്നെ അതിക്രൂരമായി മർദിച്ച് കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയുമായിരുന്നു എന്നാണ് അഫ്സാന ഇപ്പോൾ പറയുന്നത്. 

പൊലീസ് നിർദേശമനുസരിച്ചാണ് തെളിവെടുപ്പ് സമയത്ത് താൻ കുഴിച്ചിട്ട സ്ഥലങ്ങൾ മാറ്റി പറഞ്ഞതെന്നുമാണ് അഫ്‌സാന പറഞ്ഞത്.ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അസഭ്യം പറയുകയും ചെയ്തു എന്നാണ് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ അഫ്‌സാനയുടെ ഈ വെളിപ്പെടുത്തൽ വ്യാജമാണോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

അതേസമയം ഭർത്താവ് പത്തനംതിട്ടയിൽ ഭർത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി എന്ന അഫ്സനയുടെ വ്യാജ മൊഴിയിൽ ആയിരുന്നു അറസ്റ്റ്. നൗഷാദ് തിരികെ വന്നോതോടു കൂടിയാണ് അഫ്‌സാനയുടെ മൊഴി കള്ളമാണെന്ന് മനസിലായത്. കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ കോടതി ജാമ്യം അനുവദിച്ചു.

പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. 

തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു. മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് നൗഷാദ് തിരികെ വന്നത്. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K