02 March, 2016 04:16:43 PM


യു.എസ്, റഷ്യന്‍ ബഹിരാകാശ പര്യവേഷകര്‍ ഒരു വര്‍ഷത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തി




ഫ്ലോറിഡ :അ ന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏകദേശം ഒരു വർഷത്തോളം ചെലവഴിച്ചിതിന് ശേഷം ശേഷം യു.എസ്, റഷ്യൻ ബഹിരാകാശ പര്യവേഷകർ ഭൂമിയിൽ തിരിച്ചെത്തി. യു.എസ് ബഹിരാകാശ സഞ്ചാരിയായ സ്കോട്ട് കെല്ലിയും റഷ്യൻ സഞ്ചാരിയവയ മിക്കായേൽ കൊർനിേങ്കായുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 340 ദിവസത്തെ വാസത്തിന് ശേഷം  ഭൂമിയിൽ തിരിച്ചെത്തിയത്.  
ഇതോടെ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ അമേരിക്കക്കാരൻ എന്ന റെക്കോർഡ് സ്കോട്ട് കെല്ലി സ്വന്തം പേരിലാക്കി. ഏറ്റവും കൂടുതൽ കാലം ബഹികാശത്ത് താമസിച്ച റഷ്യൻ സഞ്ചാരികളിൽ അഞ്ചാമത്തെയാളാണ് മിക്കായേൽ കൊർനിങ്കോ.
ദീർഘകാല ബഹിരാകാശ ജീവിതം മനുഷ്യനിലുണ്ടാക്കുന്ന ശാരീക, മാനസിക മാറ്റം പഠിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം. സ്കോട്ട് കെല്ലിയുടെയും  ഇരട്ട സഹോദരനും വിരമിച്ച ബഹിരാകാശ സഞ്ചാരിയുമായ മാർക്ക് കെല്ലിയും നാസയുടെ പരീക്ഷണത്തിൽ  സഹകരിക്കുന്നുണ്ട്. ബഹിരാകാശത്തുള്ള സ്കോട്ട് കെല്ലിയെയും ഭൂമിയിലുള്ള മാർക്ക് കെല്ലിയെയും നിരീക്ഷണ വിധേയമാക്കി ദീർഘകാല ബഹിരാകാശ വാസം മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റം നാസ പഠിക്കും. പരീക്ഷണ ഫലങ്ങൾ  ചൊവ്വാ ദൗത്യത്തിന് ഉപയോഗപ്പെടുത്താനാണ് നാസയുടെ ശ്രമം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K