05 November, 2021 09:14:20 AM


ജോജുവിനെ ആക്രമിച്ചിട്ടും മൗനം; 'അമ്മ' ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നത് - ഗണേഷ് കുമാർ



കൊല്ലം: നടന്‍ ജോജു ജോർജും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ വിവാദത്തിൽ താരസംഘടന 'അമ്മ'യ്ക്കെതിരെ രൂക്ഷവിമർശനവുമായി നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ. വിഷയത്തിൽ എന്തു കൊണ്ട് 'അമ്മ' മൗനം പാലിച്ചെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും അപലപിച്ചപ്പോൾ 'അമ്മ'യുടെ ജനറൽ സെക്രട്ടറി മൗനം പാലിച്ചു. അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്. അഭിപ്രായം തുറന്നുപറയണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

അമ്മയുടെ സമീപനം മാറ്റണം. അമ്മയുടെ യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോജുവിനെ ആക്രമിച്ച നടപടി അപലപനീയവും ദൗർഭാഗ്യകരവുമാണ്. ജോജുവിന്‍റെ വാഹനം തല്ലിതകർത്ത യൂത്ത് കോൺഗ്രസിന്‍റെ നടപടി തെറ്റായിപ്പോയെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായും രാഷ്ട്രീയമായും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. വ്യക്തികൾ അവരുടെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പറയാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കോണ്‍ഗ്രസ് നേതാക്കളും നടന്‍ ജോജുവും തമ്മിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും ഹൈബി ഈഡൻ എംപിയുടെയും നേതൃത്വത്തിലാണ് സമവായ ചർച്ചകൾ നടക്കുന്നത്. ഒത്തുതീർപ്പിന് ശ്രമം നടക്കുന്നതായി ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും സ്ഥിരീകരിച്ചിരുന്നു. ഇരു വിഭാഗവും തെറ്റുകൾ സമ്മതിച്ചു. കേസുകൾ പിൻവലിക്കുന്നത് പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കും. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K